1. യിസ്രായേൽ ഈജിപ്റ്റിൽനിന്നും [QBR] യാക്കോബിൻ ഗൃഹം ഇതരഭാഷയുള്ള ജനതയുടെ ഇടയിൽനിന്നും പുറപ്പെട്ടപ്പോൾ [QBR]
2. യെഹൂദാ അവന്റെ വിശുദ്ധമന്ദിരവും [QBR] യിസ്രായേൽ അവന്റെ ആധിപത്യദേശവുമായിത്തീർന്നു. [QBR]
3. സമുദ്രം അത് കണ്ട് ഓടിപ്പോയി; യോർദ്ദാൻ പിൻവാങ്ങി. [QBR]
4. പർവ്വതങ്ങൾ മുട്ടാടുകളെപ്പോലെയും [QBR] കുന്നുകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളി. [QBR]
5. സമുദ്രമേ, നീ ഓടുന്നതെന്ത്? [QBR] യോർദ്ദാനേ, നീ പിൻവാങ്ങുന്നതെന്ത്? [QBR]
6. പർവ്വതങ്ങളേ; നിങ്ങൾ മുട്ടാടുകളെപ്പോലെയും [QBR] കുന്നുകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നത് എന്ത്?. [QBR]
7. ഭൂമിയേ, നീ കർത്താവിന്റെ സന്നിധിയിൽ, [QBR] യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയിൽ വിറയ്ക്കുക. [QBR]
8. അവൻ പാറയെ ജലതടാകവും [QBR] തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു. [PE]