1. ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, [QBR] നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിനു തന്നെ മഹത്വം വരുത്തണമേ. [QBR]
2. “അവരുടെ ദൈവം എവിടെ?” എന്ന് ജനതകൾ പറയുന്നതെന്തിന്? [QBR]
3. നമ്മുടെ ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്; [QBR] തനിക്ക് ഇഷ്ടമുള്ളതെല്ലാം അവൻ ചെയ്യുന്നു. [QBR]
4. അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു; [QBR] മനുഷ്യരുടെ കൈവേല തന്നെ. [QBR]
5. അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; [QBR] കണ്ണുണ്ടെങ്കിലും കാണുന്നില്ല. [QBR]
6. അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; [QBR] മൂക്കുണ്ടെങ്കിലും മണക്കുന്നില്ല. [QBR]
7. അവയ്ക്കു കൈയുണ്ടെങ്കിലും സ്പർശിക്കുന്നില്ല; [QBR] കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ട കൊണ്ട് സംസാരിക്കുന്നതുമില്ല. [QBR]
8. അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു; [QBR] അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നെ. [QBR]
9. യിസ്രായേലേ, യഹോവയിൽ ആശ്രയിക്കുക; [QBR] അവൻ അവരുടെ സഹായവും പരിചയും ആകുന്നു; [QBR]
10. അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്കുക; [QBR] അവൻ അവരുടെ സഹായവും പരിചയും ആകുന്നു. [QBR]
11. യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിക്കുക; [QBR] അവൻ അവരുടെ സഹായവും പരിചയും ആകുന്നു. [QBR]
12. യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവൻ അനുഗ്രഹിക്കും; [QBR] അവൻ യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും; [QBR] അവൻ അഹരോൻഗൃഹത്തെ അനുഗ്രഹിക്കും. [QBR]
13. അവൻ യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും. [QBR]
14. യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ; [QBR] നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നെ. [QBR]
15. ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ [QBR] നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു. [QBR]
16. സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; [QBR] ഭൂമിയെ അവൻ മനുഷ്യർക്ക് കൊടുത്തിരിക്കുന്നു. [QBR]
17. മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും [QBR] യഹോവയെ സ്തുതിക്കുന്നില്ല. [QBR]
18. നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും. [QBR] യഹോവയെ സ്തുതിക്കുവിൻ. [PE]