1. യഹോവ എന്റെ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ട് [QBR] ഞാൻ അവനെ സ്നേഹിക്കുന്നു. [QBR]
2. അവൻ തന്റെ ചെവി എങ്കലേക്കു ചായിച്ചതുകൊണ്ട് [QBR] ഞാൻ ജീവിതകാലമെല്ലാം അവനെ വിളിച്ചപേക്ഷിക്കും [QBR]
3. മരണപാശങ്ങൾ എന്നെ ചുറ്റി, പാതാള വേദനകൾ എന്നെ പിടിച്ചു; [QBR] ഞാൻ കഷ്ടവും സങ്കടവും അനുഭവിച്ചു. [QBR]
4. “അയ്യോ, യഹോവേ, എന്റെ പ്രാണനെ രക്ഷിക്കണമേ” [QBR] എന്ന് ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു. [QBR]
5. യഹോവ കൃപയും നീതിയും ഉള്ളവൻ; [QBR] നമ്മുടെ ദൈവം കരുണയുള്ളവൻ തന്നെ. [QBR]
6. യഹോവ അല്പബുദ്ധികളെ സംരക്ഷിക്കുന്നു; [QBR] അവൻ എന്നെ എളിയവനാക്കി, എന്നെ രക്ഷിക്കുകയും ചെയ്തു. [QBR]
7. എൻ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്കുക; [QBR] എന്തെന്നാൽ യഹോവ എനിക്കു നന്മ ചെയ്തിരിക്കുന്നു. [QBR]
8. നീ എന്റെ പ്രാണനെ മരണത്തിൽനിന്നും [QBR] എന്റെ കണ്ണിനെ കണ്ണുനീരിൽനിന്നും [QBR] എന്റെ കാലിനെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു. [QBR]
9. ഞാൻ ജീവനുള്ളവരുടെ ദേശത്ത് [QBR] യഹോവയുടെ മുമ്പാകെ നടക്കും. [QBR]
10. “ഞാൻ വലിയ കഷ്ടതയിൽ ആയി” [QBR] എന്ന് പറഞ്ഞത് ഞാൻ അത് വിശ്വസിച്ചതുകൊണ്ടാണ്. [QBR]
11. “സകലമനുഷ്യരും ഭോഷ്ക്കു പറയുന്നു” [QBR] എന്ന് ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു. [QBR]
12. യഹോവ എനിക്കു ചെയ്ത സകല ഉപകാരങ്ങൾക്കും [QBR] ഞാൻ അവന് എന്ത് പകരം കൊടുക്കും? [QBR]
13. ഞാൻ രക്ഷയുടെ പാനപാത്രം എടുത്ത് യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും. [QBR]
14. യഹോവയ്ക്ക് ഞാൻ എന്റെ നേർച്ചകൾ അവന്റെ സകലജനവും കാൺകെ കഴിക്കും. [QBR]
15. തന്റെ ഭക്തന്മാരുടെ മരണം [QBR] യഹോവയ്ക്കു വിലയേറിയതാകുന്നു. [QBR]
16. യഹോവേ, ഞാൻ നിന്റെ ദാസൻ ആകുന്നു; [QBR] നിന്റെ ദാസനും നിന്റെ ദാസിയുടെ മകനും തന്നെ; [QBR] നീ എന്റെ ബന്ധനങ്ങൾ അഴിച്ചിരിക്കുന്നു. [QBR]
17. ഞാൻ നിനക്ക് സ്തോത്രയാഗം അർപ്പിച്ച് [QBR] യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും. [QBR]
18. യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിലും [QBR] യെരൂശലേമേ, നിന്റെ നടുവിലും [QBR]
19. ഞാൻ യഹോവയ്ക്ക് എന്റെ നേർച്ചകൾ അവന്റെ സകലജനവും കാൺകെ കഴിക്കും. [QBR] യഹോവയെ സ്തുതിക്കുവിൻ. [PE]