1. എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; [QBR] അവൻ എനിക്ക് ഉത്തരം അരുളുകയും ചെയ്തു. [QBR]
2. യഹോവേ, വ്യാജമുള്ള അധരങ്ങളിൽനിന്നും [QBR] വഞ്ചനയുള്ള നാവിൽനിന്നും എന്റെ പ്രാണനെ രക്ഷിക്കണമേ. [QBR]
3. വഞ്ചനയുള്ള നാവേ, നിനക്ക് എന്ത് ലഭിക്കും? [QBR] നിന്നോട് ഇനി എന്ത് ചെയ്യും? [QBR]
4. വീരന്റെ മൂർച്ചയുള്ള അസ്ത്രങ്ങളും [QBR] പൂവത്തിൻ കനലും തന്നെ. [QBR]
5. ഞാൻ മേശെക്കിൽ പ്രവാസം ചെയ്യുന്നതുകൊണ്ടും [QBR] കേദാർകൂടാരങ്ങളിൽ പാർക്കുന്നതുകൊണ്ടും എനിക്ക് അയ്യോ കഷ്ടം! [QBR]
6. സമാധാനദ്വേഷിയോടുകൂടി വസിക്കുന്നത് [QBR] എനിക്കു മതിയായി. [QBR]
7. ഞാൻ സമാധാനപ്രിയനാകുന്നു; [QBR] എന്നാൽ ഞാൻ സംസാരിക്കുമ്പോൾ അവർ കലശൽ തുടങ്ങുന്നു. [PE]