1. യഹോവേ, ദാവീദിനെയും [QBR] അവന്റെ സകലകഷ്ടതയെയും ഓർക്കണമേ. [QBR]
2. അവൻ യഹോവയോടു സത്യം ചെയ്ത് [QBR] യാക്കോബിന്റെ വല്ലഭന് നേർന്നത് എന്തെന്നാൽ: [QBR]
3. “യഹോവയ്ക്ക് ഒരു സ്ഥലം, [QBR] യാക്കോബിന്റെ വല്ലഭന് ഒരു നിവാസം കണ്ടെത്തുംവരെ [QBR]
4. ഞാൻ എന്റെ കൂടാര വീട്ടിൽ കടക്കുകയില്ല; [QBR] എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല. [QBR]
5. ഞാൻ എന്റെ കണ്ണിന് ഉറക്കവും [QBR] എന്റെ കൺപോളയ്ക്ക് മയക്കവും കൊടുക്കുകയില്ല.” [QBR]
6. നാം എഫ്രാത്തയിൽ അതിനെക്കുറിച്ചു കേട്ട് [QBR] വനപ്രദേശത്ത് അത് കണ്ടെത്തിയല്ലോ. [QBR]
7. നാം അവന്റെ തിരുനിവാസത്തിലേക്കു ചെന്ന് [QBR] അവന്റെ പാദപീഠത്തിൽ നമസ്കരിക്കുക. [QBR]
8. യഹോവേ, നീ നിന്റെ ബലത്തിന്റെ പെട്ടകവുമായി [QBR] നിന്റെ വിശ്രാമത്തിലേക്ക് എഴുന്നള്ളണമേ. [QBR]
9. നിന്റെ പുരോഹിതന്മാർ നീതി ധരിക്കുകയും [QBR] നിന്റെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കുകയും ചെയ്യട്ടെ. [QBR]
10. നിന്റെ ദാസനായ ദാവീദിനെ ഓർത്ത് [QBR] നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരസ്ക്കരിക്കരുതേ. [QBR]
11. “ഞാൻ നിന്റെ ഉദരഫലത്തെ [QBR] നിന്റെ സിംഹാസനത്തിൽ ഇരുത്തും; [QBR]
12. നിന്റെ മക്കൾ എന്റെ നിയമവും [QBR] ഞാൻ അവർക്കു ഉപദേശിച്ച സാക്ഷ്യവും പ്രമാണിക്കുമെങ്കിൽ [QBR] അവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തിൽ ഇരിക്കും” എന്ന് [QBR] യഹോവ ദാവീദിനോട് ആണയിട്ടു സത്യം; അവൻ അതിൽനിന്നു മാറുകയില്ല. [QBR]
13. യഹോവ സീയോനെ തിരഞ്ഞെടുക്കുകയും [QBR] അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കുകയും ചെയ്തു. [QBR]
14. “അത് എന്നേക്കും എന്റെ വിശ്രാമം ആകുന്നു; [QBR] ഞാൻ അതിനെ ഇച്ഛിച്ചിരിക്കുകയാൽ ഞാൻ അവിടെ വസിക്കും; [QBR]
15. അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും; [QBR] അതിലെ ദരിദ്രന്മാർക്ക് അപ്പംകൊണ്ടു തൃപ്തി വരുത്തും. [QBR]
16. അതിലെ പുരോഹിതന്മാരെ രക്ഷ ധരിപ്പിക്കും; [QBR] അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും. [QBR]
17. അവിടെ ഞാൻ ദാവീദിന് ഒരു കൊമ്പു മുളപ്പിക്കും; [QBR] എന്റെ അഭിഷിക്തന് ഒരു ദീപം ഒരുക്കിയിട്ടുമുണ്ട്. [QBR]
18. ഞാൻ അവന്റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും; [QBR] അവന്റെ തലയിലോ കിരീടം ശോഭിക്കും.” [PE]