1. യഹോവയെ സ്തുതിക്കുവിൻ; യഹോവയുടെ നാമത്തെ സ്തുതിക്കുവിൻ; [QBR] യഹോവയുടെ ദാസന്മാരേ, അവനെ സ്തുതിക്കുവിൻ. [QBR]
2. യഹോവയുടെ ആലയത്തിലും [QBR] നമ്മുടെ ദൈവത്തിന്റെ ആലയത്തിന്റെ പ്രാകാരങ്ങളിലും നില്ക്കുന്നവരേ, [QBR]
3. യഹോവയെ സ്തുതിക്കുവിൻ; യഹോവ നല്ലവൻ അല്ലയോ; [QBR] അവന്റെ നാമത്തിനു കീർത്തനം ചെയ്യുവിൻ; അത് മനോഹരമല്ലയോ. [QBR]
4. യഹോവ യാക്കോബിനെ തനിക്കായും [QBR] യിസ്രായേലിനെ തന്റെ നിക്ഷേപമായും തിരഞ്ഞെടുത്തിരിക്കുന്നു. [QBR]
5. യഹോവ വലിയവൻ എന്നും നമ്മുടെ കർത്താവ് [QBR] സകലദേവന്മാരിലും ശ്രേഷ്ഠൻ എന്നും ഞാൻ അറിയുന്നു. [QBR]
6. ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളുടെ ആഴങ്ങളിലും [QBR] യഹോവ തനിക്കിഷ്ടമുള്ളതെല്ലാം ചെയ്യുന്നു. [QBR]
7. അവൻ ഭൂമിയുടെ അറ്റത്തുനിന്ന് നീരാവി പൊങ്ങുമാറാക്കുന്നു; [QBR] അവൻ മഴയ്ക്കായി മിന്നലുകൾ ഉണ്ടാക്കുന്നു; [QBR] തന്റെ ഭണ്ഡാരങ്ങളിൽ നിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു. [QBR]
8. അവൻ ഈജിപ്റ്റിൽ, [QBR] മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ ഒരുപോലെ സംഹരിച്ചു. [QBR]
9. ഈജിപ്റ്റ്ദേശമേ, നിന്റെ മദ്ധ്യത്തിൽ അവൻ ഫറവോന്റെമേലും [QBR] അവന്റെ സകലഭൃത്യന്മാരുടെമേലും [QBR] അടയാളങ്ങളും അത്ഭുതങ്ങളും അയച്ചു. [QBR]
10. അവൻ വലിയ ജനതകളെ സംഹരിച്ചു; [QBR] ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു. [QBR]
11. അമോര്യരുടെ രാജാവായ സീഹോനെയും [QBR] ബാശാൻരാജാവായ ഓഗിനെയും [QBR] സകല കനാന്യരാജ്യങ്ങളെയും തന്നെ. [QBR]
12. അവരുടെ ദേശത്തെ അവൻ അവകാശമായി, [QBR] തന്റെ ജനമായ യിസ്രായേലിന് അവകാശമായി കൊടുത്തു. [QBR]
13. യഹോവേ, നിന്റെ നാമം ശാശ്വതമായും [QBR] യഹോവേ, നിന്റെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു. [QBR]
14. യഹോവ തന്റെ ജനത്തിന് ന്യായപാലനം ചെയ്യും; [QBR] അവൻ തന്റെ ദാസന്മാരോടു സഹതപിക്കും. [QBR]
15. ജനതകളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും [QBR] മനുഷ്യരുടെ കൈവേലയും ആകുന്നു. [QBR]
16. അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; [QBR] കണ്ണുണ്ടെങ്കിലും കാണുന്നില്ല; [QBR]
17. അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; [QBR] അവയുടെ വായിൽ ശ്വാസവുമില്ല. [QBR]
18. അവ ഉണ്ടാക്കുന്നവർ അവയെപ്പോലെയാകുന്നു; [QBR] അവയിൽ ആശ്രയിക്കുന്ന ഏതൊരുവനും അങ്ങനെ തന്നെ. [QBR]
19. യിസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക; [QBR] അഹരോൻ ഗൃഹമേ, യഹോവയെ വാഴ്ത്തുക. [QBR]
20. ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക; [QBR] യഹോവാഭക്തന്മാരേ, യഹോവയെ വാഴ്ത്തുക. [QBR]
21. യെരൂശലേമിൽ അധിവസിക്കുന്ന യഹോവ [QBR] സിയോനിൽനിന്നു വാഴ്ത്തപ്പെടുമാറാകട്ടെ. [QBR] യഹോവയെ സ്തുതിക്കുവിൻ. [PE]