1. ബാബേൽനദികളുടെ തീരത്ത് ഞങ്ങൾ ഇരുന്നു, [QBR] സീയോനെ ഓർമ്മിച്ചപ്പോൾ ഞങ്ങൾ കരഞ്ഞു. [QBR]
2. അതിന്റെ നടുവിലുള്ള അലരിവൃക്ഷങ്ങളിന്മേൽ [QBR] ഞങ്ങൾ ഞങ്ങളുടെ കിന്നരങ്ങൾ തൂക്കിയിട്ടു. [QBR]
3. ഞങ്ങളെ ബദ്ധരാക്കിക്കൊണ്ടുപോയവർ: [QBR] “സീയോൻഗീതങ്ങളിൽ ഒന്നു പാടുവിൻ” എന്ന് പറഞ്ഞു; [QBR] ഞങ്ങളെ പീഡിപ്പിച്ചവർ ഗീതങ്ങളും സന്തോഷവും ഞങ്ങളോടു ചോദിച്ചു. [QBR]
4. ഞങ്ങൾ യഹോവയുടെ ഗീതം അന്യദേശത്ത് പാടുന്നതെങ്ങനെ? [QBR]
5. യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ [QBR] എന്റെ വലങ്കൈ മറന്നുപോകട്ടെ. [QBR]
6. നിന്നെ ഞാൻ ഓർമ്മിക്കാതെ പോയാൽ, [QBR] യെരൂശലേമിനെ എന്റെ മുഖ്യസന്തോഷത്തെക്കാൾ വിലമതിക്കാതെ പോയാൽ, [QBR] എന്റെ നാവ് അണ്ണാക്കിനോടു പറ്റിപ്പോകട്ടെ. [QBR]
7. “ഇടിച്ചുകളയുവിൻ, അടിസ്ഥാനംവരെ അതിനെ ഇടിച്ചുകളയുവിൻ!” [QBR] എന്നിങ്ങനെ പറഞ്ഞ ഏദോമ്യർക്കായി [QBR] യഹോവേ, യെരൂശലേമിന്റെ നാൾ ഓർമ്മിക്കണമേ. [QBR]
8. നാശം അടുത്തിരിക്കുന്ന ബാബേൽപുത്രിയേ, [QBR] നീ ഞങ്ങളോടു ചെയ്തതുപോലെ നിന്നോടു ചെയ്യുന്നവൻ ഭാഗ്യവാൻ. [QBR]
9. നിന്റെ കുഞ്ഞുങ്ങളെ പിടിച്ച് [QBR] പാറമേൽ അടിച്ചുകളയുന്നവൻ ഭാഗ്യവാൻ. [PE]