1. എന്റെ ദൈവമായ രാജാവേ, ഞാൻ നിന്നെ പുകഴ്ത്തും; [QBR] ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും. [QBR]
2. ദിനംതോറും ഞാൻ നിന്നെ വാഴ്ത്തും; [QBR] ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും. [QBR]
3. യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; [QBR] അവന്റെ മഹിമ അഗോചരമത്രേ. [QBR]
4. ഒരു തലമുറ മറ്റൊരു തലമുറയോട് നിന്റെ ക്രിയകളെ പുകഴ്ത്തി [QBR] നിന്റെ വീര്യപ്രവൃത്തികളെ പ്രസ്താവിക്കും. [QBR]
5. നിന്റെ പ്രതാപത്തിന്റെ തേജസ്സുള്ള മഹത്വത്തെയും [QBR] നിന്റെ അത്ഭുതകാര്യങ്ങളെയും ഞാൻ ധ്യാനിക്കും. [QBR]
6. മനുഷ്യർ നിന്റെ മഹാപ്രവൃത്തികളുടെ ശക്തിയെപ്പറ്റി പ്രസ്താവിക്കും; [QBR] ഞാൻ നിന്റെ മഹിമ വർണ്ണിക്കും. [QBR]
7. അവർ നിന്റെ വലിയ നന്മയുടെ ഓർമ്മ പ്രസിദ്ധമാക്കും; [QBR] നിന്റെ നീതിയെക്കുറിച്ച് ഘോഷിച്ചുല്ലസിക്കും. [QBR]
8. യഹോവ കൃപയും കരുണയും [QBR] ദീർഘക്ഷമയും മഹാദയയും ഉള്ളവൻ. [QBR]
9. യഹോവ എല്ലാവർക്കും നല്ലവൻ; [QBR] തന്റെ സകലപ്രവൃത്തികളോടും അവന് കരുണ തോന്നുന്നു. [QBR]
10. യഹോവേ, നിന്റെ സകലപ്രവൃത്തികളും നിനക്കു സ്തോത്രം ചെയ്യും; [QBR] നിന്റെ ഭക്തന്മാർ നിന്നെ വാഴ്ത്തും. [QBR]
11. മനുഷ്യപുത്രന്മാരോട് അവന്റെ വീര്യപ്രവൃത്തികളും [QBR] അവർ നിന്റെ രാജത്വത്തിന്റെ തേജസ്സുള്ള പ്രതാപവും പ്രസ്താവിക്കേണ്ടതിന് [QBR]
12. അവർ നിന്റെ രാജ്യത്തിന്റെ മഹത്വം പ്രസിദ്ധമാക്കി [QBR] നിന്റെ ശക്തിയെക്കുറിച്ച് സംസാരിക്കും. [QBR]
13. നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; [QBR] നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു. [QBR]
14. വീഴുന്നവരെ എല്ലാം യഹോവ താങ്ങുന്നു; [QBR] കുനിഞ്ഞിരിക്കുന്നവരെ എന്റെ അടുക്കൽഅവൻ നിവിർത്തുന്നു. [QBR]
15. എല്ലാവരുടെയും കണ്ണുകൾ നിന്നെ നോക്കി കാത്തിരിക്കുന്നു; [QBR] നീ തത്സമയത്ത് അവർക്ക് ഭക്ഷണം കൊടുക്കുന്നു. [QBR]
16. നീ തൃക്കൈ തുറന്ന് [QBR] ജീവനുള്ളതിനെല്ലാം നിന്റെ പ്രസാദം കൊണ്ട് തൃപ്തിവരുത്തുന്നു. [QBR]
17. യഹോവ തന്റെ സകലവഴികളിലും നീതിമാനും [QBR] തന്റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു. [QBR]
18. യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, [QBR] സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സമീപസ്ഥനാകുന്നു. [QBR]
19. തന്റെ ഭക്തന്മാരുടെ ആഗ്രഹം അവൻ സാധിപ്പിക്കും; [QBR] അവരുടെ നിലവിളി കേട്ട് അവരെ രക്ഷിക്കും. [QBR]
20. യഹോവ തന്നെ സ്നേഹിക്കുന്ന ഏവരെയും പരിപാലിക്കുന്നു; [QBR] എന്നാൽ സകല ദുഷ്ടന്മാരെയും അവൻ നശിപ്പിക്കും; [QBR]
21. എന്റെ വായ് യഹോവയുടെ സ്തുതി പ്രസ്താവിക്കും; [QBR] സകല ജഡവും അവന്റെ വിശുദ്ധനാമത്തെ എന്നെന്നേക്കും വാഴ്ത്തട്ടെ. [PE]