1. യഹോവയെ സ്തുതിക്കുവിൻ; [QBR] എൻ മനമേ, യഹോവയെ സ്തുതിക്കുക. [QBR]
2. ആയുഷ്ക്കാലം മുഴുവൻ ഞാൻ യഹോവയെ സ്തുതിക്കും; [QBR] ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിനു കീർത്തനം ചെയ്യും. [QBR]
3. നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുത്; [QBR] സഹായിക്കുവാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുത്. [QBR]
4. അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു മടങ്ങുന്നു; [QBR] അന്നു തന്നെ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു. [QBR]
5. യാക്കോബിന്റെ ദൈവം സഹായമായി [QBR] തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ. [QBR]
6. അവൻ ആകാശവും ഭൂമിയും സമുദ്രവും [QBR] അവയിലുള്ള സകലവും ഉണ്ടാക്കി; [QBR] അവൻ എന്നേക്കും വിശ്വസ്തനായിരിക്കുന്നു. [QBR]
7. പീഡിതന്മാർക്ക് അവൻ ന്യായം പാലിച്ചു കൊടുക്കുന്നു; [QBR] വിശപ്പുള്ളവർക്ക് അവൻ ആഹാരം നല്കുന്നു; [QBR] യഹോവ ബദ്ധന്മാർക്ക് സ്വാതന്ത്ര്യം നൽകുന്നു. [QBR]
8. യഹോവ കുരുടന്മാർക്ക് കാഴ്ച കൊടുക്കുന്നു; [QBR] യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു; [QBR] യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു. [QBR]
9. യഹോവ പരദേശികളെ പരിപാലിക്കുന്നു; [QBR] അവൻ അനാഥനെയും വിധവയെയും സംരക്ഷിക്കുന്നു; [QBR] എന്നാൽ ദുഷ്ടന്മാരുടെ വഴി അവൻ മറിച്ചുകളയുന്നു. [QBR]
10. യഹോവ എന്നേക്കും വാഴും; [QBR] സീയോനേ, നിന്റെ ദൈവം തലമുറതലമുറയോളം തന്നെ. [QBR] യഹോവയെ സ്തുതിക്കുവിൻ. [PE]