1. എന്റെ ബലമായ യഹോവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു. [QBR]
2. യഹോവ എന്റെ ശൈലവും കോട്ടയും എന്റെ രക്ഷകനും [QBR] ദൈവവും ഞാൻ ശരണമാക്കുന്ന പാറയും [QBR] എന്റെ പരിചയും എന്റെ രക്ഷയുടെ കൊമ്പും ഗോപുരവും ആകുന്നു. [QBR]
3. സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കുകയും [QBR] എന്റെ ശത്രുക്കളുടെ കയ്യിൽനിന്ന് രക്ഷപ്രാപിക്കുകയും ചെയ്യും. [QBR]
4. മരണപാശങ്ങൾ എന്നെ ചുറ്റി; [QBR] അഗാധപ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു. [QBR]
5. പാതാളപാശങ്ങൾ എന്നെ വളഞ്ഞു; [QBR] മരണത്തിന്റെ കെണികളും എന്നെ പിൻതുടർന്ന് പിടിച്ചു. [QBR]
6. എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, [QBR] എന്റെ ദൈവത്തോട് നിലവിളിച്ചു; [QBR] അവൻ തന്റെ മന്ദിരത്തിൽ ഇരുന്ന് എന്റെ അപേക്ഷ കേട്ടു; [QBR] എന്റെ നിലവിളിയും തിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർത്ഥനയും അവന്റെ ചെവിയിൽ എത്തി. [QBR]
7. ഭൂമി ഞെട്ടിവിറച്ചു; മലകളുടെ അടിസ്ഥാനങ്ങൾ ഇളകി; [QBR] അവൻ കോപിക്കുകയാൽ അവ കുലുങ്ങിപ്പോയി. [QBR]
8. അവന്റെ മൂക്കിൽനിന്ന് പുക പൊങ്ങി; [QBR] അവന്റെ വായിൽനിന്ന് തീ പുറപ്പെട്ട് ദഹിപ്പിച്ചു; [QBR] തീക്കനൽ അവനിൽനിന്ന് ജ്വലിച്ചു. [QBR]
9. അവൻ ആകാശം ചായിച്ചിറങ്ങി; [QBR] കൂരിരുൾ അവന്റെ കാല്ക്കീഴിലുണ്ടായിരുന്നു. [QBR]
10. അവൻ കെരൂബിനെ വാഹനമാക്കി പറന്നു; [QBR] അവൻ കാറ്റിന്റെ ചിറകിന്മേൽ ഇരുന്നു സഞ്ചരിച്ചു. [QBR]
11. അവൻ അന്ധകാരത്തെ തന്റെ മറവും [QBR] ജലതമസ്സിനെയും മഴമേഘങ്ങളെയും തനിക്കു ചുറ്റും കൂടാരവുമാക്കി. [QBR]
12. അവന്റെ മുമ്പിലുള്ള പ്രകാശത്താൽ [QBR] ആലിപ്പഴവും തീക്കനലും മേഘങ്ങളിൽനിന്ന് പൊഴിഞ്ഞു. [QBR]
13. യഹോവ ആകാശത്തിൽ ഇടി മുഴക്കി, [QBR] അത്യുന്നതൻ തന്റെ നാദം കേൾപ്പിച്ചു, [QBR] ആലിപ്പഴവും തീക്കനലും പൊഴിഞ്ഞു. [QBR]
14. അവൻ അസ്ത്രം എയ്ത് ശത്രുവിനെ ചിതറിച്ചു; [QBR] മിന്നൽ അയച്ച് അവരെ തോല്പിച്ചു. [QBR]
15. യഹോവേ, നിന്റെ ശാസനയാലും [QBR] നിന്റെ മൂക്കിലെ ശ്വാസത്തിന്റെ പ്രവാഹത്തിന്റെ ശക്തിയാലും [QBR] സമുദ്രപാതകൾ തെളിഞ്ഞുവന്നു; ഭൂമിയുടെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു. [QBR]
16. അവൻ ഉയരത്തിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു, [QBR] പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു. [QBR]
17. എന്റെ ബലമുള്ള ശത്രുവിന്റെ കയ്യിൽനിന്നും [QBR] എന്നെ വെറുത്തവരുടെ പക്കൽനിന്നും അവൻ എന്നെ വിടുവിച്ചു; [QBR] അവർ എന്നിലും ബലവാന്മാരായിരുന്നു. [QBR]
18. എന്റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; [QBR] എന്നാൽ യഹോവ എനിക്ക് തുണയായിരുന്നു. [QBR]
19. അവൻ എന്നെ ഒരു വിശാലസ്ഥലത്തേക്ക് കൊണ്ടുവന്നു; [QBR] എന്നിൽ പ്രമോദിച്ചിരുന്നതുകൊണ്ട് എന്നെ വിടുവിച്ചു. [QBR]
20. യഹോവ എന്റെ നീതിക്കു തക്കവിധം എനിക്ക് പ്രതിഫലം നല്കി; [QBR] എന്റെ കൈകളുടെ വെടിപ്പിനൊത്തവിധം എനിക്ക് പകരം തന്നു. [QBR]
21. ഞാൻ യഹോവയുടെ വഴികളിൽ നടന്നു; [QBR] എന്റെ ദൈവത്തോട് ദ്രോഹം ചെയ്തതുമില്ല. [QBR]
22. അവന്റെ വിധികൾ ഒക്കെയും എന്റെ മുമ്പിൽ ഉണ്ട്; [QBR] അവന്റെ ചട്ടങ്ങൾ വിട്ട് ഞാൻ നടന്നിട്ടുമില്ല. [QBR]
23. ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; [QBR] അകൃത്യം ചെയ്യാതെ എന്നെത്തന്നെ കാത്തു. [QBR]
24. യഹോവ എന്റെ നീതിക്കു തക്കവണ്ണവും [QBR] അവന്റെ ദൃഷ്ടിയിൽ എന്റെ കൈകളുടെ [QBR] വെടിപ്പിൻപ്രകാരവും എനിക്ക് പകരം നല്കി. [QBR]
25. ദയാലുവോട് നീ ദയാലു ആകുന്നു; [QBR] നഷ്കളങ്കനോട് നീ നിഷ്കളങ്കൻ; [QBR]
26. നിർമ്മലനോട് നീ നിർമ്മലനാകുന്നു; [QBR] വക്രനോട് നീ വക്രത കാണിക്കുന്നു. [QBR]
27. എളിയജനത്തെ നീ രക്ഷിക്കും; [QBR] നിഗളിച്ചു നടക്കുന്നവരെ നീ താഴ്ത്തും. [QBR]
28. നീ എന്റെ ദീപം കത്തിക്കും; [QBR] എന്റെ ദൈവമായ യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും. [QBR]
29. നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; [QBR] എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും. [QBR]
30. ദൈവത്തിന്റെ വഴി തികവുള്ളത്; [QBR] യഹോവയുടെ വചനം നിർമലമായത്; [QBR] തന്നെ ശരണമാക്കുന്ന ഏവർക്കും അവൻ പരിചയാകുന്നു. [QBR]
31. യഹോവയല്ലാതെ ദൈവം ആരുണ്ട്? [QBR] നമ്മുടെ ദൈവം ഒഴികെ പാറ ആരുണ്ട്? [QBR]
32. എന്നെ ശക്തികൊണ്ട് അരമുറുക്കുകയും [QBR] എന്റെ വഴി സുരക്ഷിതമാക്കുകയും ചെയ്യുന്ന ദൈവം തന്നെ. [QBR]
33. അവൻ എന്റെ കാലുകളെ പേടമാന്റെ കാലുകൾക്ക് തുല്യമാക്കി, [QBR] ഉന്നതങ്ങളിൽ എന്നെ നിർത്തുന്നു. [QBR]
34. അവൻ എന്റെ കൈകളെ യുദ്ധം അഭ്യസിപ്പിക്കുന്നു; [QBR] എന്റെ ഭുജങ്ങൾ താമ്രചാപം കുലയ്ക്കുന്നു. [QBR]
35. നിന്റെ രക്ഷ എന്ന പരിച നീ എനിക്ക് തന്നിരിക്കുന്നു; [QBR] നിന്റെ വലങ്കൈ എന്നെ താങ്ങി [QBR] നിന്റെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു. [QBR]
36. ഞാൻ കാലടി വയ്ക്കേണ്ടതിന് നീ എന്റെ വഴികൾക്ക് വിശാലതവരുത്തി; [QBR] എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല. [QBR]
37. ഞാൻ എന്റെ ശത്രുക്കളെ പിന്തുടർന്ന് പിടിച്ചു; [QBR] അവരെ നശിപ്പിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല. [QBR]
38. അവർ എഴുന്നേല്ക്കാത്തവണ്ണം ഞാൻ അവരെ തകർത്തു; [QBR] അവർ എന്റെ കാല്ക്കീഴിൽ വീണിരിക്കുന്നു. [QBR]
39. യുദ്ധത്തിനായി നീ എന്റെ അരയ്ക്ക് ശക്തി കെട്ടിയിരിക്കുന്നു; [QBR] എന്നോട് എതിർത്തവരെ എനിക്കു കീഴടക്കിത്തന്നിരിക്കുന്നു. [QBR]
40. എന്നെ വെറുക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന് [QBR] നീ എന്റെ ശത്രുക്കളെ പിന്തിരിഞ്ഞ് ഓടുമാറാക്കി. [QBR]
41. അവർ നിലവിളിച്ചു; രക്ഷിക്കുവാൻ ആരും ഉണ്ടായിരുന്നില്ല; [QBR] യഹോവയോട് നിലവിളിച്ചു; അവൻ ഉത്തരം അരുളിയതുമില്ല. [QBR]
42. ഞാൻ അവരെ കാറ്റിൽ പറക്കുന്ന പൊടിപോലെ പൊടിച്ചു; [QBR] വീഥികളിലെ ചെളി പോലെ ഞാൻ അവരെ എറിഞ്ഞുകളഞ്ഞു. [QBR]
43. ജനത്തിന്റെ കലഹങ്ങളിൽനിന്ന് നീ എന്നെ വിടുവിച്ചു; [QBR] ജനതതികൾക്ക് എന്നെ തലവനാക്കിയിരിക്കുന്നു; [QBR] ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു. [QBR]
44. അവർ എന്നെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ അനുസരിക്കും; [QBR] അന്യജനതകൾ എന്നോട് വിധേയത്വം കാണിക്കും. [QBR]
45. അന്യജനതകൾ ക്ഷയിച്ചുപോകുന്നു; [QBR] അവരുടെ ഒളിയിടങ്ങളിൽനിന്ന് അവർ വിറച്ചുകൊണ്ട് വരുന്നു. [QBR]
46. യഹോവ ജീവിക്കുന്നു; എന്റെ പാറ വാഴ്ത്തപ്പെട്ടവൻ; [QBR] എന്റെ രക്ഷയുടെ ദൈവം ഉന്നതൻ തന്നെ. [QBR]
47. ദൈവം എനിക്കു വേണ്ടി പ്രതികാരം ചെയ്യുകയും [QBR] ജനതകളെ എനിക്കു കീഴടക്കിത്തരുകയും ചെയ്യുന്നു. [QBR]
48. അവൻ ശത്രുവിന്റെ കൈയിൽ നിന്ന് എന്നെ വിടുവിക്കുന്നു; [QBR] എന്നോട് എതിർക്കുന്നവർക്കുമേൽ നീ എന്നെ ഉയർത്തുന്നു; [QBR] സാഹസക്കാരന്റെ കയ്യിൽ നിന്ന് നീ എന്നെ വിടുവിക്കുന്നു. [QBR]
49. അതുകൊണ്ടു യഹോവേ, ഞാൻ ജനതതികളുടെ മദ്ധ്യത്തിൽ നിനക്കു സ്തോത്രം ചെയ്യും; [QBR] നിന്റെ നാമത്തെ ഞാൻ കീർത്തിക്കും. [QBR]
50. അവൻ തന്റെ രാജാവിന് മഹാരക്ഷ നല്കുന്നു; [QBR] തന്റെ അഭിഷിക്തനോട് ദയ കാണിക്കുന്നു; [QBR] ദാവീദിനും അവന്റെ സന്തതിക്കും എന്നെന്നേക്കും തന്നെ. [PE]