സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. ആകാശം ദൈവത്തിന്റെ മഹത്വം വർണ്ണിക്കുന്നു; [QBR] ആകാശവിതാനം അവന്റെ കൈവേല വെളിപ്പെടുത്തുന്നു. [QBR]
2. ഒരു പകൽ മറ്റൊരു പകലിനോട് സംസാരിക്കുന്നു; [QBR] രാത്രി രാത്രിക്ക് ജ്ഞാനം പകർന്നു കൊടുക്കുന്നു. [QBR]
3. സംഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾക്കുവാനും ഇല്ല. [QBR]
4. ഭൂമിയിൽ എല്ലായിടവും അതിന്റെ അളവുനൂലും [QBR] ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു; [QBR] അവിടെ അവൻ സൂര്യന് ഒരു കൂടാരം അടിച്ചിരിക്കുന്നു. [QBR]
5. അത് മണവറയിൽനിന്ന് പുറപ്പെടുന്ന മണവാളന് തുല്യം; [QBR] വീരനെപ്പോലെ അതിന്റെ ഓട്ടം ഓടുവാൻ സന്തോഷിക്കുന്നു. [QBR]
6. ആകാശത്തിന്റെ ഒരറ്റത്തുനിന്ന് അതിന്റെ ഉദയവും [QBR] അറുതിവരെ അതിന്റെ അയനവും ആകുന്നു; [QBR] അതിന്റെ ഉഷ്ണം ഏല്ക്കാതെ മറഞ്ഞിരിക്കുന്നത് ഒന്നുമില്ല. [QBR]
7. യഹോവയുടെ ന്യായപ്രമാണം തികവുള്ളത്; [QBR] അത് പ്രാണനെ തണുപ്പിക്കുന്നു. [QBR] യഹോവയുടെ സാക്ഷ്യം വിശ്വാസ യോഗ്യമാകുന്നു; [QBR] അത് അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു. [QBR]
8. യഹോവയുടെ ആജ്ഞകൾ നേരുള്ളവ; [QBR] അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; [QBR] യഹോവയുടെ കല്പന നിർമ്മലമായത്; [QBR] അത് കണ്ണുകളെ പ്രകാശിപ്പിക്കുന്നു. [QBR]
9. യഹോവാഭക്തി നിർമ്മലമായത്; [QBR] അത് എന്നേക്കും നിലനില്ക്കുന്നു; [QBR] യഹോവയുടെ വിധികൾ സത്യമാകുന്നു; [QBR] അവ ഒന്നൊഴിയാതെ നീതിയുള്ളവയാകുന്നു. [QBR]
10. അവ പൊന്നിനെക്കാളും വളരെ തങ്കത്തെക്കാളും ആഗ്രഹിക്കത്തക്കവ; [QBR] തേനിനേക്കാളും തേങ്കട്ടയേക്കാളും മധുരമുള്ളവ. [QBR]
11. അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു; [QBR] അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ട്. [QBR]
12. തന്റെ തെറ്റുകൾ ഗ്രഹിക്കുന്നവൻ ആര്? [QBR] മറഞ്ഞിരിക്കുന്ന തെറ്റുകൾ പോക്കി എന്നെ കുറ്റവിമുക്തനാക്കണമേ. [QBR]
13. സ്വമേധാപാപങ്ങളിൽ നിന്ന് അടിയനെ കാക്കേണമേ; [QBR] അവ എന്റെമേൽ വാഴരുതേ; എന്നാൽ ഞാൻ നിഷ്കളങ്കനും മഹാപാപത്തിൽ നിന്നും ഒഴിഞ്ഞവനും ആയിരിക്കും. [QBR]
14. എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, [QBR] എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും [QBR] അങ്ങയ്ക്കു പ്രസാദമായിരിക്കട്ടെ. [PE]

Notes

No Verse Added

Total 150 Chapters, Current Chapter 19 of Total Chapters 150
സങ്കീർത്തനങ്ങൾ 19:99
1. ആകാശം ദൈവത്തിന്റെ മഹത്വം വർണ്ണിക്കുന്നു;
ആകാശവിതാനം അവന്റെ കൈവേല വെളിപ്പെടുത്തുന്നു.
2. ഒരു പകൽ മറ്റൊരു പകലിനോട് സംസാരിക്കുന്നു;
രാത്രി രാത്രിക്ക് ജ്ഞാനം പകർന്നു കൊടുക്കുന്നു.
3. സംഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾക്കുവാനും ഇല്ല.
4. ഭൂമിയിൽ എല്ലായിടവും അതിന്റെ അളവുനൂലും
ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു;
അവിടെ അവൻ സൂര്യന് ഒരു കൂടാരം അടിച്ചിരിക്കുന്നു.
5. അത് മണവറയിൽനിന്ന് പുറപ്പെടുന്ന മണവാളന് തുല്യം;
വീരനെപ്പോലെ അതിന്റെ ഓട്ടം ഓടുവാൻ സന്തോഷിക്കുന്നു.
6. ആകാശത്തിന്റെ ഒരറ്റത്തുനിന്ന് അതിന്റെ ഉദയവും
അറുതിവരെ അതിന്റെ അയനവും ആകുന്നു;
അതിന്റെ ഉഷ്ണം ഏല്ക്കാതെ മറഞ്ഞിരിക്കുന്നത് ഒന്നുമില്ല.
7. യഹോവയുടെ ന്യായപ്രമാണം തികവുള്ളത്;
അത് പ്രാണനെ തണുപ്പിക്കുന്നു.
യഹോവയുടെ സാക്ഷ്യം വിശ്വാസ യോഗ്യമാകുന്നു;
അത് അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.
8. യഹോവയുടെ ആജ്ഞകൾ നേരുള്ളവ;
അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;
യഹോവയുടെ കല്പന നിർമ്മലമായത്;
അത് കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
9. യഹോവാഭക്തി നിർമ്മലമായത്;
അത് എന്നേക്കും നിലനില്ക്കുന്നു;
യഹോവയുടെ വിധികൾ സത്യമാകുന്നു;
അവ ഒന്നൊഴിയാതെ നീതിയുള്ളവയാകുന്നു.
10. അവ പൊന്നിനെക്കാളും വളരെ തങ്കത്തെക്കാളും ആഗ്രഹിക്കത്തക്കവ;
തേനിനേക്കാളും തേങ്കട്ടയേക്കാളും മധുരമുള്ളവ.
11. അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു;
അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ട്.
12. തന്റെ തെറ്റുകൾ ഗ്രഹിക്കുന്നവൻ ആര്?
മറഞ്ഞിരിക്കുന്ന തെറ്റുകൾ പോക്കി എന്നെ കുറ്റവിമുക്തനാക്കണമേ.
13. സ്വമേധാപാപങ്ങളിൽ നിന്ന് അടിയനെ കാക്കേണമേ;
അവ എന്റെമേൽ വാഴരുതേ; എന്നാൽ ഞാൻ നിഷ്കളങ്കനും മഹാപാപത്തിൽ നിന്നും ഒഴിഞ്ഞവനും ആയിരിക്കും.
14. എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ,
എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും
അങ്ങയ്ക്കു പ്രസാദമായിരിക്കട്ടെ. PE
Total 150 Chapters, Current Chapter 19 of Total Chapters 150
×

Alert

×

malayalam Letters Keypad References