1. ഭൂമിയും അതിന്റെ പൂർണ്ണതയും [QBR] ഭൂതലവും അതിലെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു. [QBR]
2. സമുദ്രങ്ങളുടെ മേൽ അവൻ അതിനെ സ്ഥാപിച്ചു; [QBR] നദികളുടെമേൽ അവൻ അതിനെ ഉറപ്പിച്ചു. [QBR]
3. യഹോവയുടെ പർവ്വതത്തിൽ ആര് കയറും? [QBR] അവന്റെ വിശുദ്ധസ്ഥലത്ത് ആര് നില്ക്കും? [QBR]
4. വെടിപ്പുള്ള കൈയും നിർമ്മലഹൃദയവും ഉള്ളവൻ. [QBR] വ്യാജത്തിന് മനസ്സുവയ്ക്കാതെയും കള്ളസത്യം ചെയ്യാതെയും ഇരിക്കുന്നവൻ: [QBR]
5. അവൻ യഹോവയോട് അനുഗ്രഹവും [QBR] തന്റെ രക്ഷയുടെ ദൈവത്തോട് നീതിയും പ്രാപിക്കും. [QBR]
6. ഇങ്ങനെയുള്ളവർ ആകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ; [QBR] യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നെ. സേലാ.
7. വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ; [QBR] പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ; [QBR] മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ. [QBR]
8. മഹത്വത്തിന്റെ രാജാവ് ആര് ? [QBR] ബലവാനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവ തന്നെ. [QBR]
9. വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ; [QBR] പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ; [QBR] മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ. [QBR]
10. മഹത്വത്തിന്റെ രാജാവ് ആര് ? [QBR] സൈന്യങ്ങളുടെ യഹോവ തന്നെ; [QBR] അവനാകുന്നു മഹത്വത്തിന്റെ രാജാവ്. സേലാ. [PE]