സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. യഹോവേ, നിങ്കലേക്ക് ഞാൻ മനസ്സ് ഉയർത്തുന്നു; [QBR]
2. എന്റെ ദൈവമേ, നിന്നിൽ ഞാൻ ആശ്രയിക്കുന്നു; [QBR] ഞാൻ ലജ്ജിച്ചു പോകരുതേ; [QBR] എന്റെ ശത്രുക്കൾ എന്റെമേൽ ജയം ഘോഷിക്കരുതേ. [QBR]
3. നിനക്കായി കാത്തിരിക്കുന്ന ഒരുവനും ലജ്ജിച്ചു പോകുകയില്ല; [QBR] വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും. [QBR]
4. യഹോവേ, നിന്റെ വഴികൾ എന്നെ അറിയിക്കണമേ; [QBR] നിന്റെ പാതകൾ എനിക്ക് ഉപദേശിച്ചു തരണമേ! [QBR]
5. നിന്റെ സത്യത്തിൽ എന്നെ നടത്തി പഠിപ്പിക്കണമേ; [QBR] നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; [QBR] ദിവസം മുഴുവൻ ഞാൻ നിനക്കായി കാത്തിരിക്കുന്നു. [QBR]
6. യഹോവേ, നിന്റെ കരുണയും ദയയും ഓർക്കണമേ; [QBR] അവ പണ്ടുപണ്ടേയുള്ളവയല്ലോ. [QBR]
7. എന്റെ യൗവ്വനത്തിലെ പാപങ്ങളും ലംഘനങ്ങളും ഓർക്കരുതേ; [QBR] യഹോവേ, നിന്റെ കൃപമൂലം, നിന്റെ ദയനിമിത്തം തന്നെ,എന്നെ ഓർക്കണമേ. [QBR]
8. യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. [QBR] അതുകൊണ്ട് അവൻ പാപികളെ നേർവ്വഴിയിൽ പഠിപ്പിക്കുന്നു. [QBR]
9. സൗമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു; [QBR] സൗമ്യതയുള്ളവർക്ക് തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു. [QBR]
10. യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്ക് [QBR] അവന്റെ വഴികളെല്ലാം ദയയും സത്യവും ആകുന്നു. [QBR]
11. യഹോവേ, എന്റെ അകൃത്യം വലിയത്; [QBR] നിന്റെ നാമംനിമിത്തം അത് ക്ഷമിക്കണമേ. [QBR]
12. യഹോവാഭക്തനായ പുരുഷൻ ആര്? [QBR] അവൻ തിരഞ്ഞെടുക്കേണ്ട വഴി താൻ അവന് കാണിച്ചുകൊടുക്കും. [QBR]
13. അവൻ മനോസുഖത്തോടെ വസിക്കും; [QBR] അവന്റെ സന്തതി ദേശം അവകാശമാക്കും. [QBR]
14. യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്ക് ഉണ്ടാകും; [QBR] അവൻ തന്റെ നിയമം അവരെ അറിയിക്കുന്നു. [QBR]
15. എന്റെ കണ്ണ് എപ്പോഴും യഹോവയിങ്കലേക്കാകുന്നു; [QBR] അവൻ എന്റെ കാലുകളെ വലയിൽനിന്ന് വിടുവിക്കും. [QBR]
16. എന്നിലേക്ക് തിരിഞ്ഞ് എന്നോട് കരുണയുണ്ടാകണമേ; [QBR] ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു. [QBR]
17. എന്റെ മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു; [QBR] എന്റെ സങ്കടങ്ങളിൽനിന്ന് എന്നെ വിടുവിക്കണമേ. [QBR]
18. എന്റെ അരിഷ്ടതയും അതിവേദനയും നോക്കണമേ; [QBR] എന്റെ സകലപാപങ്ങളും ക്ഷമിക്കണമേ. [QBR]
19. എന്റെ ശത്രുക്കൾ എത്രയെന്ന് നോക്കണമേ; അവർ പെരുകിയിരിക്കുന്നു; [QBR] അവർ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു; [QBR]
20. എന്റെ പ്രാണനെ കാത്ത് എന്നെ വിടുവിക്കണമേ; [QBR] നിന്നെ ശരണമാക്കിയിരിക്കുകയാൽ ഞാൻ ലജ്ജിച്ചുപോകരുതേ. [QBR]
21. നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ; [QBR] ഞാൻ നിന്നിൽ പ്രത്യാശവച്ചിരിക്കുന്നുവല്ലോ. [QBR]
22. ദൈവമേ, യിസ്രായേലിനെ [QBR] അവന്റെ സകലകഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കണമേ. [PE]

Notes

No Verse Added

Total 150 Chapters, Current Chapter 25 of Total Chapters 150
സങ്കീർത്തനങ്ങൾ 25:6
1. യഹോവേ, നിങ്കലേക്ക് ഞാൻ മനസ്സ് ഉയർത്തുന്നു;
2. എന്റെ ദൈവമേ, നിന്നിൽ ഞാൻ ആശ്രയിക്കുന്നു;
ഞാൻ ലജ്ജിച്ചു പോകരുതേ;
എന്റെ ശത്രുക്കൾ എന്റെമേൽ ജയം ഘോഷിക്കരുതേ.
3. നിനക്കായി കാത്തിരിക്കുന്ന ഒരുവനും ലജ്ജിച്ചു പോകുകയില്ല;
വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും.
4. യഹോവേ, നിന്റെ വഴികൾ എന്നെ അറിയിക്കണമേ;
നിന്റെ പാതകൾ എനിക്ക് ഉപദേശിച്ചു തരണമേ!
5. നിന്റെ സത്യത്തിൽ എന്നെ നടത്തി പഠിപ്പിക്കണമേ;
നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ;
ദിവസം മുഴുവൻ ഞാൻ നിനക്കായി കാത്തിരിക്കുന്നു.
6. യഹോവേ, നിന്റെ കരുണയും ദയയും ഓർക്കണമേ;
അവ പണ്ടുപണ്ടേയുള്ളവയല്ലോ.
7. എന്റെ യൗവ്വനത്തിലെ പാപങ്ങളും ലംഘനങ്ങളും ഓർക്കരുതേ;
യഹോവേ, നിന്റെ കൃപമൂലം, നിന്റെ ദയനിമിത്തം തന്നെ,എന്നെ ഓർക്കണമേ.
8. യഹോവ നല്ലവനും നേരുള്ളവനും ആകുന്നു.
അതുകൊണ്ട് അവൻ പാപികളെ നേർവ്വഴിയിൽ പഠിപ്പിക്കുന്നു.
9. സൗമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു;
സൗമ്യതയുള്ളവർക്ക് തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു.
10. യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്ക്
അവന്റെ വഴികളെല്ലാം ദയയും സത്യവും ആകുന്നു.
11. യഹോവേ, എന്റെ അകൃത്യം വലിയത്;
നിന്റെ നാമംനിമിത്തം അത് ക്ഷമിക്കണമേ.
12. യഹോവാഭക്തനായ പുരുഷൻ ആര്?
അവൻ തിരഞ്ഞെടുക്കേണ്ട വഴി താൻ അവന് കാണിച്ചുകൊടുക്കും.
13. അവൻ മനോസുഖത്തോടെ വസിക്കും;
അവന്റെ സന്തതി ദേശം അവകാശമാക്കും.
14. യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്ക് ഉണ്ടാകും;
അവൻ തന്റെ നിയമം അവരെ അറിയിക്കുന്നു.
15. എന്റെ കണ്ണ് എപ്പോഴും യഹോവയിങ്കലേക്കാകുന്നു;
അവൻ എന്റെ കാലുകളെ വലയിൽനിന്ന് വിടുവിക്കും.
16. എന്നിലേക്ക് തിരിഞ്ഞ് എന്നോട് കരുണയുണ്ടാകണമേ;
ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു.
17. എന്റെ മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു;
എന്റെ സങ്കടങ്ങളിൽനിന്ന് എന്നെ വിടുവിക്കണമേ.
18. എന്റെ അരിഷ്ടതയും അതിവേദനയും നോക്കണമേ;
എന്റെ സകലപാപങ്ങളും ക്ഷമിക്കണമേ.
19. എന്റെ ശത്രുക്കൾ എത്രയെന്ന് നോക്കണമേ; അവർ പെരുകിയിരിക്കുന്നു;
അവർ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു;
20. എന്റെ പ്രാണനെ കാത്ത് എന്നെ വിടുവിക്കണമേ;
നിന്നെ ശരണമാക്കിയിരിക്കുകയാൽ ഞാൻ ലജ്ജിച്ചുപോകരുതേ.
21. നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ;
ഞാൻ നിന്നിൽ പ്രത്യാശവച്ചിരിക്കുന്നുവല്ലോ.
22. ദൈവമേ, യിസ്രായേലിനെ
അവന്റെ സകലകഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കണമേ. PE
Total 150 Chapters, Current Chapter 25 of Total Chapters 150
×

Alert

×

malayalam Letters Keypad References