1. യഹോവേ, എനിക്ക് ന്യായം പാലിച്ചു തരണമേ; [QBR] ഞാൻ എന്റെ നിഷ്കളങ്കതയിൽ നടക്കുന്നു; [QBR] ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു. [QBR]
2. യഹോവേ, എന്നെ പരീക്ഷിച്ച് ശോധന ചെയ്യണമേ; [QBR] എന്റെ മനസ്സും എന്റെ ഹൃദയവും പരിശോധിക്കണമേ. [QBR]
3. നിന്റെ ദയ എന്റെ കണ്മുമ്പിൽ ഇരിക്കുന്നു; [QBR] നിന്റെ സത്യത്തിൽ ഞാൻ നടന്നിരിക്കുന്നു. [QBR]
4. വഞ്ചകന്മാരോടുകൂടി ഞാൻ ഇരുന്നിട്ടില്ല; [QBR] കപടഹൃദയമുള്ളവരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല. [QBR]
5. ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ വെറുത്തിരിക്കുന്നു; [QBR] ദുഷ്ടന്മാരോടുകൂടി ഞാൻ ഇരിക്കുകയുമില്ല. [QBR]
6. സ്തോത്രസ്വരം കേൾപ്പിക്കേണ്ടതിനും [QBR] നിന്റെ അത്ഭുതപ്രവൃത്തികളെ വർണ്ണിക്കേണ്ടതിനും [QBR]
7. ഞാൻ നിഷ്ക്കളങ്കതയിൽ എന്റെ കൈകൾ കഴുകുന്നു; [QBR] യഹോവേ, ഞാൻ നിന്റെ യാഗപീഠം വലംവയ്ക്കുന്നു. [QBR]
8. യഹോവേ, നിന്റെ ആലയമായ വാസസ്ഥലവും [QBR] നിന്റെ മഹത്വത്തിന്റെ നിവാസവും എനിക്ക് പ്രിയമാകുന്നു. [QBR]
9. പാപികളോടുകൂടി എന്റെ പ്രാണനെയും [QBR] രക്തദാഹികളോടുകൂടി എന്റെ ജീവനെയും സംഹരിച്ചുകളയരുതേ. [QBR]
10. അവരുടെ കൈകളിൽ ദുഷ്കർമ്മം ഉണ്ട്; [QBR] അവരുടെ വലങ്കൈ കോഴ വാങ്ങാൻ ഒരുങ്ങിയിരിക്കുന്നു. [QBR]
11. ഞാനോ, എന്റെ നിഷ്കളങ്കതയിൽ നടക്കും; [QBR] എന്നെ വീണ്ടെടുത്ത് എന്നോടു കൃപ ചെയ്യണമേ. [QBR]
12. എന്റെ കാലടി സമഭൂമിയിൽ നില്ക്കുന്നു; [QBR] സഭകളിൽ ഞാൻ യഹോവയെ വാഴ്ത്തും. [PE]