സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; [QBR] അവന്റെ സ്തുതി എപ്പോഴും എന്റെ അധരങ്ങളിൽ ഉണ്ടായിരിക്കും. [QBR]
2. എന്റെ ഹൃദയം യഹോവയിൽ പ്രശംസിക്കുന്നു; [QBR] താഴ്മയുള്ളവർ അത് കേട്ട് സന്തോഷിക്കും. [QBR]
3. എന്നോടൊപ്പം യഹോവയുടെ മഹത്വത്തെ ഘോഷിക്കുവിൻ; [QBR] നാം ഒന്നിച്ച് അവന്റെ നാമത്തെ സ്തുതിക്കുക. [QBR]
4. ഞാൻ യഹോവയോട് അപേക്ഷിച്ചു; അവൻ എനിക്ക് ഉത്തരമരുളി; [QBR] എന്റെ സകല ഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു. [QBR]
5. അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; [QBR] അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല. [QBR]
6. ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു; [QBR] അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു. [QBR]
7. യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും [QBR] പാളയമിറങ്ങി അവരെ വിടുവിക്കുന്നു. [QBR]
8. യഹോവ നല്ലവൻ എന്ന് രുചിച്ചറിയുവിൻ; [QBR] അവനെ ശരണംപ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ. [QBR]
9. യഹോവയുടെ വിശുദ്ധന്മാരേ, അവനെ ഭയപ്പെടുവിൻ; [QBR] അവന്റെ ഭക്തന്മാർക്ക് ഒരു കുറവും ഇല്ലല്ലോ. [QBR]
10. ബാലസിംഹങ്ങൾ പോലും ഇരകിട്ടാതെ വിശന്നിരിക്കാം; [QBR] യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മയ്ക്കും കുറവുണ്ടാകുകയില്ല. [QBR]
11. മക്കളേ, വന്ന് എനിക്ക് ചെവിതരുവിൻ; [QBR] യഹോവാഭക്തി ഞാൻ നിങ്ങൾക്ക് ഉപദേശിച്ചുതരാം. [QBR]
12. ജീവനെ ആഗ്രഹിക്കുകയും [QBR] ദീർഘായുസ്സോടെയിരുന്ന് നന്മ കാണുവാൻ ഇച്ഛിക്കുകയും ചെയ്യുന്നവൻ ആര്? [QBR]
13. ദോഷം ചെയ്യാതെ നിന്റെ നാവിനെയും [QBR] വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊള്ളുക; [QBR]
14. ദോഷം വിട്ടകന്ന് നന്മ ചെയ്യുക; [QBR] സമാധാനം അന്വേഷിച്ച് അതിനെ പിന്തുടരുക. [QBR]
15. യഹോവയുടെ കണ്ണ് നീതിമാന്മാരുടെ മേലും [QBR] അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു. [QBR]
16. ദുഷ്പ്രവൃത്തിക്കാരുടെ ഓർമ്മയെ ഭൂമിയിൽനിന്ന് മായിച്ചു കളയേണ്ടതിന് [QBR] യഹോവയുടെ മുഖം അവർക്ക് പ്രതികൂലമായിരിക്കുന്നു. [QBR]
17. നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു, [QBR] സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു. [QBR]
18. ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ; [QBR] മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു. [QBR]
19. നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; [QBR] അവയിൽനിന്നെല്ലാം യഹോവ അവനെ വിടുവിക്കുന്നു. [QBR]
20. അവന്റെ അസ്ഥികൾ എല്ലാം അവൻ സൂക്ഷിക്കുന്നു; [QBR] അവയിൽ ഒന്നും ഒടിഞ്ഞുപോകുകയില്ല. [QBR]
21. തിന്മ ദുഷ്ടനെ കൊല്ലുന്നു; [QBR] നീതിമാനെ വെറുക്കുന്നവർ ശിക്ഷ അനുഭവിക്കും. [QBR]
22. യഹോവ തന്റെ ദാസന്മാരുടെ പ്രാണനെ രക്ഷിക്കുന്നു; [QBR] അവനെ ശരണമാക്കുന്നവർ ആരും ശിക്ഷ അനുഭവിക്കുകയില്ല. [PE]

Notes

No Verse Added

Total 150 Chapters, Current Chapter 34 of Total Chapters 150
സങ്കീർത്തനങ്ങൾ 34:8
1. ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും;
അവന്റെ സ്തുതി എപ്പോഴും എന്റെ അധരങ്ങളിൽ ഉണ്ടായിരിക്കും.
2. എന്റെ ഹൃദയം യഹോവയിൽ പ്രശംസിക്കുന്നു;
താഴ്മയുള്ളവർ അത് കേട്ട് സന്തോഷിക്കും.
3. എന്നോടൊപ്പം യഹോവയുടെ മഹത്വത്തെ ഘോഷിക്കുവിൻ;
നാം ഒന്നിച്ച് അവന്റെ നാമത്തെ സ്തുതിക്കുക.
4. ഞാൻ യഹോവയോട് അപേക്ഷിച്ചു; അവൻ എനിക്ക് ഉത്തരമരുളി;
എന്റെ സകല ഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു.
5. അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി;
അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല.
6. എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു;
അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.
7. യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും
പാളയമിറങ്ങി അവരെ വിടുവിക്കുന്നു.
8. യഹോവ നല്ലവൻ എന്ന് രുചിച്ചറിയുവിൻ;
അവനെ ശരണംപ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ.
9. യഹോവയുടെ വിശുദ്ധന്മാരേ, അവനെ ഭയപ്പെടുവിൻ;
അവന്റെ ഭക്തന്മാർക്ക് ഒരു കുറവും ഇല്ലല്ലോ.
10. ബാലസിംഹങ്ങൾ പോലും ഇരകിട്ടാതെ വിശന്നിരിക്കാം;
യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മയ്ക്കും കുറവുണ്ടാകുകയില്ല.
11. മക്കളേ, വന്ന് എനിക്ക് ചെവിതരുവിൻ;
യഹോവാഭക്തി ഞാൻ നിങ്ങൾക്ക് ഉപദേശിച്ചുതരാം.
12. ജീവനെ ആഗ്രഹിക്കുകയും
ദീർഘായുസ്സോടെയിരുന്ന് നന്മ കാണുവാൻ ഇച്ഛിക്കുകയും ചെയ്യുന്നവൻ ആര്?
13. ദോഷം ചെയ്യാതെ നിന്റെ നാവിനെയും
വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊള്ളുക;
14. ദോഷം വിട്ടകന്ന് നന്മ ചെയ്യുക;
സമാധാനം അന്വേഷിച്ച് അതിനെ പിന്തുടരുക.
15. യഹോവയുടെ കണ്ണ് നീതിമാന്മാരുടെ മേലും
അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.
16. ദുഷ്പ്രവൃത്തിക്കാരുടെ ഓർമ്മയെ ഭൂമിയിൽനിന്ന് മായിച്ചു കളയേണ്ടതിന്
യഹോവയുടെ മുഖം അവർക്ക് പ്രതികൂലമായിരിക്കുന്നു.
17. നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു,
സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു.
18. ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ;
മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.
19. നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു;
അവയിൽനിന്നെല്ലാം യഹോവ അവനെ വിടുവിക്കുന്നു.
20. അവന്റെ അസ്ഥികൾ എല്ലാം അവൻ സൂക്ഷിക്കുന്നു;
അവയിൽ ഒന്നും ഒടിഞ്ഞുപോകുകയില്ല.
21. തിന്മ ദുഷ്ടനെ കൊല്ലുന്നു;
നീതിമാനെ വെറുക്കുന്നവർ ശിക്ഷ അനുഭവിക്കും.
22. യഹോവ തന്റെ ദാസന്മാരുടെ പ്രാണനെ രക്ഷിക്കുന്നു;
അവനെ ശരണമാക്കുന്നവർ ആരും ശിക്ഷ അനുഭവിക്കുകയില്ല. PE
Total 150 Chapters, Current Chapter 34 of Total Chapters 150
×

Alert

×

malayalam Letters Keypad References