സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. ദുഷ്ടന്റെ ഹൃദയത്തിൽ പാപ ഉദ്ദേശ്യമുണ്ട്; [QBR] അവന്റെ ദൃഷ്ടിയിൽ ദൈവഭയമില്ല. [QBR]
2. “എന്റെ കുറ്റം തെളിയുകയും വെറുക്കപ്പെടുകയും ചെയ്യുകയില്ല” [QBR] എന്നിങ്ങനെ അവൻ തന്നോടു തന്നെ മധുരവാക്ക് പറയുന്നു. [QBR]
3. അവന്റെ വായിലെ വാക്കുകളിൽ വേണ്ടാതനവും വഞ്ചനയും ഉണ്ട്; [QBR] ജ്ഞാനിയായിരിക്കുന്നതും നന്മചെയ്യുന്നതും അവൻ വിട്ടുകളഞ്ഞിരിക്കുന്നു. [QBR]
4. അവൻ തന്റെ കിടക്കമേൽ അകൃത്യം ചിന്തിക്കുന്നു; [QBR] തിന്മയുടെ വഴിയിൽ അവൻ നില്ക്കുന്നു; [QBR] ദോഷം വെറുക്കുന്നതുമില്ല. [QBR]
5. യഹോവേ, നിന്റെ ദയ ആകാശത്തോളവും [QBR] നിന്റെ വിശ്വസ്തത മേഘങ്ങളോളവും എത്തുന്നു. [QBR]
6. നിന്റെ നീതി മഹാപർവ്വതങ്ങളെപ്പോലെയും [QBR] നിന്റെ ന്യായവിധികൾ ആഴികളെപ്പോലെയും ആകുന്നു; [QBR] യഹോവേ, നീ മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കുന്നു. [QBR]
7. ദൈവമേ, നിന്റെ ദയ എത്ര വിലയേറിയത്! [QBR] മനുഷ്യപുത്രന്മാർ നിന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു. [QBR]
8. നിന്റെ ആലയത്തിലെ സമൃദ്ധി അനുഭവിച്ച് അവർ തൃപ്തി പ്രാപിക്കുന്നു; [QBR] നിന്റെ ആനന്ദനദി നീ അവരെ കുടിപ്പിക്കുന്നു. [QBR]
9. നിന്റെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ; [QBR] നിന്റെ പ്രകാശത്തിൽ ഞങ്ങൾ പ്രകാശം കാണുന്നു. [QBR]
10. നിന്നെ അറിയുന്നവർക്ക് നിന്റെ ദയയും [QBR] പരമാർത്ഥഹൃദയമുള്ളവർക്ക് നിന്റെ നീതിയും നിലനിർത്തേണമേ. [QBR]
11. നിഗളികളുടെ കാല് എന്റെ നേരെ വരരുതേ; [QBR] ദുഷ്ടന്മാരുടെ കൈ എന്നെ ഓടിച്ചുകളയരുതേ. [QBR]
12. ദുഷ്പ്രവൃത്തിക്കാർ അവിടെത്തന്നെ വീഴുന്നു: [QBR] അവർ മറിഞ്ഞു വീഴുന്നു; എഴുന്നേല്ക്കുവാൻ കഴിയുന്നതുമില്ല. [PE]

Notes

No Verse Added

Total 150 Chapters, Current Chapter 36 of Total Chapters 150
സങ്കീർത്തനങ്ങൾ 36:35
1. ദുഷ്ടന്റെ ഹൃദയത്തിൽ പാപ ഉദ്ദേശ്യമുണ്ട്;
അവന്റെ ദൃഷ്ടിയിൽ ദൈവഭയമില്ല.
2. “എന്റെ കുറ്റം തെളിയുകയും വെറുക്കപ്പെടുകയും ചെയ്യുകയില്ല”
എന്നിങ്ങനെ അവൻ തന്നോടു തന്നെ മധുരവാക്ക് പറയുന്നു.
3. അവന്റെ വായിലെ വാക്കുകളിൽ വേണ്ടാതനവും വഞ്ചനയും ഉണ്ട്;
ജ്ഞാനിയായിരിക്കുന്നതും നന്മചെയ്യുന്നതും അവൻ വിട്ടുകളഞ്ഞിരിക്കുന്നു.
4. അവൻ തന്റെ കിടക്കമേൽ അകൃത്യം ചിന്തിക്കുന്നു;
തിന്മയുടെ വഴിയിൽ അവൻ നില്ക്കുന്നു;
ദോഷം വെറുക്കുന്നതുമില്ല.
5. യഹോവേ, നിന്റെ ദയ ആകാശത്തോളവും
നിന്റെ വിശ്വസ്തത മേഘങ്ങളോളവും എത്തുന്നു.
6. നിന്റെ നീതി മഹാപർവ്വതങ്ങളെപ്പോലെയും
നിന്റെ ന്യായവിധികൾ ആഴികളെപ്പോലെയും ആകുന്നു;
യഹോവേ, നീ മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കുന്നു.
7. ദൈവമേ, നിന്റെ ദയ എത്ര വിലയേറിയത്!
മനുഷ്യപുത്രന്മാർ നിന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു.
8. നിന്റെ ആലയത്തിലെ സമൃദ്ധി അനുഭവിച്ച് അവർ തൃപ്തി പ്രാപിക്കുന്നു;
നിന്റെ ആനന്ദനദി നീ അവരെ കുടിപ്പിക്കുന്നു.
9. നിന്റെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ;
നിന്റെ പ്രകാശത്തിൽ ഞങ്ങൾ പ്രകാശം കാണുന്നു.
10. നിന്നെ അറിയുന്നവർക്ക് നിന്റെ ദയയും
പരമാർത്ഥഹൃദയമുള്ളവർക്ക് നിന്റെ നീതിയും നിലനിർത്തേണമേ.
11. നിഗളികളുടെ കാല് എന്റെ നേരെ വരരുതേ;
ദുഷ്ടന്മാരുടെ കൈ എന്നെ ഓടിച്ചുകളയരുതേ.
12. ദുഷ്പ്രവൃത്തിക്കാർ അവിടെത്തന്നെ വീഴുന്നു:
അവർ മറിഞ്ഞു വീഴുന്നു; എഴുന്നേല്ക്കുവാൻ കഴിയുന്നതുമില്ല. PE
Total 150 Chapters, Current Chapter 36 of Total Chapters 150
×

Alert

×

malayalam Letters Keypad References