സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. ദുഷ്പ്രവൃത്തിക്കാർ നിമിത്തം നീ ദുഃഖിക്കരുത്; [QBR] നീതികേട് പ്രവർത്തിക്കുന്നവരോട് അസൂയപ്പെടുകയുമരുത്. [QBR]
2. അവർ പുല്ലു പോലെ വേഗത്തിൽ ഉണങ്ങി [QBR] പച്ചച്ചെടിപോലെ വാടിപ്പോകുന്നു. [QBR]
3. യഹോവയിൽ ആശ്രയിച്ച് നന്മചെയ്യുക; [QBR] ദേശത്ത് വസിച്ച് അവന്റെ വിശ്വസ്തത പാലിക്കുക. [QBR] യഹോവയിൽ തന്നെ രസിച്ചുകൊള്ളുക; [QBR]
4. അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങൾ നിനക്ക് തരും. [QBR]
5. നിന്റെ വഴി യഹോവയെ ഭരമേല്പിക്കുക; [QBR] അവനിൽ തന്നെ ആശ്രയിക്കുക; അവൻ അത് നിവർത്തിക്കും. [QBR]
6. അവൻ നിന്റെ നീതിയെ പ്രഭാതം പോലെയും [QBR] നിന്റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും. [QBR]
7. യഹോവയുടെ മുമ്പാകെ ക്ഷമയോടെയിരുന്ന് അവനായി പ്രത്യാശിക്കുക; സ്വന്ത വഴിയിൽ അഭിവൃദ്ധിപ്പെടുന്നവനെക്കുറിച്ചും [QBR] ദുരുപായം പ്രയോഗിക്കുന്നവനെക്കുറിച്ചും നീ മുഷിയരുത്. [QBR]
8. കോപം കളഞ്ഞ് ക്രോധം ഉപേക്ഷിക്കുക; [QBR] മുഷിഞ്ഞുപോകരുത്; അത് ദോഷത്തിന് കാരണമായിത്തീരും. [QBR]
9. ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; [QBR] യഹോവയിൽ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും. [QBR]
10. അല്പം കഴിഞ്ഞാൽ ദുഷ്ടൻ ഉണ്ടാകുകയില്ല; [QBR] നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല. [QBR]
11. എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും; [QBR] സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും. [QBR]
12. ദുഷ്ടൻ നീതിമാന് ദോഷം നിരൂപിക്കുന്നു; [QBR] അവന്റെ നേരെ അവൻ പല്ല് കടിക്കുന്നു. [QBR]
13. കർത്താവ് അവനെ നോക്കി ചിരിക്കും; [QBR] അവന്റെ ദിവസം വരുന്നു എന്നു അവൻ കാണുന്നു. [QBR]
14. എളിയവനെയും ദരിദ്രനെയും വീഴിക്കുവാനും സന്മാർഗ്ഗികളെ കൊല്ലുവാനും [QBR] ദുഷ്ടന്മാർ വാളൂരി, വില്ല് കുലച്ചിരിക്കുന്നു. [QBR]
15. അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നെ കടക്കും; [QBR] അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും. [QBR]
16. അനേകം ദുഷ്ടന്മാർക്കുള്ള സമൃദ്ധിയെക്കാൾ നീതിമാനുള്ള അല്പം ഏറ്റവും നല്ലത്. [QBR]
17. ദുഷ്ടന്മാരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും; [QBR] എന്നാൽ നീതിമാന്മാരെ യഹോവ താങ്ങും. [QBR]
18. യഹോവ നിഷ്കളങ്കരായവരുടെ നാളുകൾ അറിയുന്നു; [QBR] അവരുടെ അവകാശം ശാശ്വതമായിരിക്കും. [QBR]
19. ദുഷ്ക്കാലത്ത് അവർ ലജ്ജിച്ചു പോകുകയില്ല; [QBR] ക്ഷാമകാലത്ത് അവർ തൃപ്തരായിരിക്കും. [QBR]
20. എന്നാൽ ദുഷ്ടന്മാർ നശിച്ചുപോകും; [QBR] യഹോവയുടെ ശത്രുക്കൾ പുല്പുറത്തിന്റെ ഭംഗിപോലെയത്രെ; [QBR] അവർ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും. [QBR]
21. ദുഷ്ടൻ വായ്പ വാങ്ങിയിട്ട്, തിരികെ കൊടുക്കുന്നില്ല; [QBR] നീതിമാനോ ദയതോന്നി ദാനം ചെയ്യുന്നു. [QBR]
22. യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും. [QBR] അവനാൽ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും. [QBR]
23. ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ [QBR] യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു. [QBR]
24. അവൻ വീണാലും നിലംപരിചാകുകയില്ല; [QBR] യഹോവ അവനെ കൈ പിടിച്ച് താങ്ങുന്നു. [QBR]
25. ഞാൻ ബാലനായിരുന്നു,ഇപ്പോൾ വൃദ്ധനായിരിക്കുന്നു; [QBR] നീതിമാൻ തുണയില്ലാതിരിക്കുന്നതും [QBR] അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല. [QBR]
26. അവൻ നിത്യവും ദയ തോന്നി വായ്പ കൊടുക്കുന്നു; [QBR] അവന്റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു. [QBR]
27. ദോഷം വിട്ടൊഴിഞ്ഞ് ഗുണം ചെയ്യുക; [QBR] എന്നാൽ നീ സദാകാലം സുഖമായി ജീവിച്ചിരിക്കും. [QBR]
28. യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; [QBR] അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു; [QBR] ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും. [QBR]
29. നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും; [QBR]
30. നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; [QBR] അവന്റെ നാവ് ന്യായം സംസാരിക്കുന്നു. [QBR]
31. തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തിൽ ഉണ്ട്; [QBR] അവന്റെ കാലടികൾ വഴുതുകയില്ല. [QBR]
32. ദുഷ്ടൻ നീതിമാനെ കൊല്ലുവാനായി പതിയിരിക്കുന്നു, [QBR]
33. യഹോവ അവനെ അവന്റെ കയ്യിൽ വിട്ടുകൊടുക്കുകയില്ല; [QBR] ന്യായവിസ്താരത്തിൽ അവനെ കുറ്റം വിധിക്കുകയുമില്ല. [QBR]
34. യഹോവയ്ക്കായി പ്രത്യാശിച്ച് അവന്റെ വഴി പ്രമാണിച്ച് നടക്കുക; [QBR] എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും; [QBR] ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നത് നീ കാണും. [QBR]
35. ദുഷ്ടൻ പ്രബലനായിരിക്കുന്നതും; [QBR] സ്വദേശത്തുള്ള പച്ചവൃക്ഷം പോലെ തഴച്ചുവളരുന്നതും ഞാൻ കണ്ടിട്ടുണ്ട്. [QBR]
36. ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല; [QBR] ഞാൻ അന്വേഷിച്ചു, അവനെ കണ്ടതുമില്ല. [QBR]
37. നിഷ്കളങ്കനെ ശ്രദ്ധിക്കുക; നേരുള്ളവനെ നോക്കിക്കൊള്ളുക; [QBR] സമാധാനപുരുഷന് സന്തതി ഉണ്ടാകും. [QBR]
38. എന്നാൽ അതിക്രമക്കാർ പൂർണ്ണമായി മുടിഞ്ഞുപോകും; [QBR] അവരുടെ പിൻഗാമികൾ നശിപ്പിക്കപ്പെടും. [QBR]
39. നീതിമാന്മാരുടെ രക്ഷ യഹോവയിൽ നിന്ന് വരുന്നു; [QBR] കഷ്ടകാലത്ത് അവൻ അവരുടെ ദുർഗ്ഗം ആകുന്നു. [QBR]
40. യഹോവ അവരെ സഹായിച്ച് വിടുവിക്കുന്നു; [QBR] അവർ അവനിൽ ആശ്രയിക്കയാൽ [QBR] അവൻ അവരെ ദുഷ്ടന്മാരുടെ കയ്യിൽനിന്ന് വിടുവിച്ച് രക്ഷിക്കുന്നു. [PE]

Notes

No Verse Added

Total 150 Chapters, Current Chapter 37 of Total Chapters 150
സങ്കീർത്തനങ്ങൾ 37:6
1. ദുഷ്പ്രവൃത്തിക്കാർ നിമിത്തം നീ ദുഃഖിക്കരുത്;
നീതികേട് പ്രവർത്തിക്കുന്നവരോട് അസൂയപ്പെടുകയുമരുത്.
2. അവർ പുല്ലു പോലെ വേഗത്തിൽ ഉണങ്ങി
പച്ചച്ചെടിപോലെ വാടിപ്പോകുന്നു.
3. യഹോവയിൽ ആശ്രയിച്ച് നന്മചെയ്യുക;
ദേശത്ത് വസിച്ച് അവന്റെ വിശ്വസ്തത പാലിക്കുക.
യഹോവയിൽ തന്നെ രസിച്ചുകൊള്ളുക;
4. അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങൾ നിനക്ക് തരും.
5. നിന്റെ വഴി യഹോവയെ ഭരമേല്പിക്കുക;
അവനിൽ തന്നെ ആശ്രയിക്കുക; അവൻ അത് നിവർത്തിക്കും.
6. അവൻ നിന്റെ നീതിയെ പ്രഭാതം പോലെയും
നിന്റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും.
7. യഹോവയുടെ മുമ്പാകെ ക്ഷമയോടെയിരുന്ന് അവനായി പ്രത്യാശിക്കുക; സ്വന്ത വഴിയിൽ അഭിവൃദ്ധിപ്പെടുന്നവനെക്കുറിച്ചും
ദുരുപായം പ്രയോഗിക്കുന്നവനെക്കുറിച്ചും നീ മുഷിയരുത്.
8. കോപം കളഞ്ഞ് ക്രോധം ഉപേക്ഷിക്കുക;
മുഷിഞ്ഞുപോകരുത്; അത് ദോഷത്തിന് കാരണമായിത്തീരും.
9. ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും;
യഹോവയിൽ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.
10. അല്പം കഴിഞ്ഞാൽ ദുഷ്ടൻ ഉണ്ടാകുകയില്ല;
നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല.
11. എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും;
സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.
12. ദുഷ്ടൻ നീതിമാന് ദോഷം നിരൂപിക്കുന്നു;
അവന്റെ നേരെ അവൻ പല്ല് കടിക്കുന്നു.
13. കർത്താവ് അവനെ നോക്കി ചിരിക്കും;
അവന്റെ ദിവസം വരുന്നു എന്നു അവൻ കാണുന്നു.
14. എളിയവനെയും ദരിദ്രനെയും വീഴിക്കുവാനും സന്മാർഗ്ഗികളെ കൊല്ലുവാനും
ദുഷ്ടന്മാർ വാളൂരി, വില്ല് കുലച്ചിരിക്കുന്നു.
15. അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നെ കടക്കും;
അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും.
16. അനേകം ദുഷ്ടന്മാർക്കുള്ള സമൃദ്ധിയെക്കാൾ നീതിമാനുള്ള അല്പം ഏറ്റവും നല്ലത്.
17. ദുഷ്ടന്മാരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും;
എന്നാൽ നീതിമാന്മാരെ യഹോവ താങ്ങും.
18. യഹോവ നിഷ്കളങ്കരായവരുടെ നാളുകൾ അറിയുന്നു;
അവരുടെ അവകാശം ശാശ്വതമായിരിക്കും.
19. ദുഷ്ക്കാലത്ത് അവർ ലജ്ജിച്ചു പോകുകയില്ല;
ക്ഷാമകാലത്ത് അവർ തൃപ്തരായിരിക്കും.
20. എന്നാൽ ദുഷ്ടന്മാർ നശിച്ചുപോകും;
യഹോവയുടെ ശത്രുക്കൾ പുല്പുറത്തിന്റെ ഭംഗിപോലെയത്രെ;
അവർ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും.
21. ദുഷ്ടൻ വായ്പ വാങ്ങിയിട്ട്, തിരികെ കൊടുക്കുന്നില്ല;
നീതിമാനോ ദയതോന്നി ദാനം ചെയ്യുന്നു.
22. യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും.
അവനാൽ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും.
23. ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ
യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു.
24. അവൻ വീണാലും നിലംപരിചാകുകയില്ല;
യഹോവ അവനെ കൈ പിടിച്ച് താങ്ങുന്നു.
25. ഞാൻ ബാലനായിരുന്നു,ഇപ്പോൾ വൃദ്ധനായിരിക്കുന്നു;
നീതിമാൻ തുണയില്ലാതിരിക്കുന്നതും
അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.
26. അവൻ നിത്യവും ദയ തോന്നി വായ്പ കൊടുക്കുന്നു;
അവന്റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു.
27. ദോഷം വിട്ടൊഴിഞ്ഞ് ഗുണം ചെയ്യുക;
എന്നാൽ നീ സദാകാലം സുഖമായി ജീവിച്ചിരിക്കും.
28. യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല;
അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു;
ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും.
29. നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും;
30. നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു;
അവന്റെ നാവ് ന്യായം സംസാരിക്കുന്നു.
31. തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തിൽ ഉണ്ട്;
അവന്റെ കാലടികൾ വഴുതുകയില്ല.
32. ദുഷ്ടൻ നീതിമാനെ കൊല്ലുവാനായി പതിയിരിക്കുന്നു,
33. യഹോവ അവനെ അവന്റെ കയ്യിൽ വിട്ടുകൊടുക്കുകയില്ല;
ന്യായവിസ്താരത്തിൽ അവനെ കുറ്റം വിധിക്കുകയുമില്ല.
34. യഹോവയ്ക്കായി പ്രത്യാശിച്ച് അവന്റെ വഴി പ്രമാണിച്ച് നടക്കുക;
എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും;
ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നത് നീ കാണും.
35. ദുഷ്ടൻ പ്രബലനായിരിക്കുന്നതും;
സ്വദേശത്തുള്ള പച്ചവൃക്ഷം പോലെ തഴച്ചുവളരുന്നതും ഞാൻ കണ്ടിട്ടുണ്ട്.
36. ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല;
ഞാൻ അന്വേഷിച്ചു, അവനെ കണ്ടതുമില്ല.
37. നിഷ്കളങ്കനെ ശ്രദ്ധിക്കുക; നേരുള്ളവനെ നോക്കിക്കൊള്ളുക;
സമാധാനപുരുഷന് സന്തതി ഉണ്ടാകും.
38. എന്നാൽ അതിക്രമക്കാർ പൂർണ്ണമായി മുടിഞ്ഞുപോകും;
അവരുടെ പിൻഗാമികൾ നശിപ്പിക്കപ്പെടും.
39. നീതിമാന്മാരുടെ രക്ഷ യഹോവയിൽ നിന്ന് വരുന്നു;
കഷ്ടകാലത്ത് അവൻ അവരുടെ ദുർഗ്ഗം ആകുന്നു.
40. യഹോവ അവരെ സഹായിച്ച് വിടുവിക്കുന്നു;
അവർ അവനിൽ ആശ്രയിക്കയാൽ
അവൻ അവരെ ദുഷ്ടന്മാരുടെ കയ്യിൽനിന്ന് വിടുവിച്ച് രക്ഷിക്കുന്നു. PE
Total 150 Chapters, Current Chapter 37 of Total Chapters 150
×

Alert

×

malayalam Letters Keypad References