1. സകല ജനതകളുമേ, കൈ കൊട്ടുവിൻ; [QBR] ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ. [QBR]
2. അത്യുന്നതനായ യഹോവ മഹത്വമുള്ളവൻ; [QBR] അവൻ സർവ്വഭൂമിയുടെയും മഹാരാജാവാകുന്നു. [QBR]
3. അവൻ ജനതകളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാൽകീഴിലും ആക്കുന്നു. [QBR]
4. അവൻ നമ്മുടെ ഓഹരി തിരഞ്ഞെടുത്ത് തന്നു; [QBR] താൻ സ്നേഹിച്ച യാക്കോബിന്റെ പ്രശംസയായ ഭൂമി തന്നെ. [QBR]
5. ദൈവം ജയഘോഷത്തോടും യഹോവ [QBR] കാഹളനാദത്തോടും കൂടി ആരോഹണം ചെയ്യുന്നു. [QBR]
6. ദൈവത്തിന് സ്തുതി പാടുവിൻ, സ്തുതി പാടുവിൻ; [QBR] നമ്മുടെ രാജാവിന് സ്തുതി പാടുവിൻ, സ്തുതി പാടുവിൻ. [QBR]
7. ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു; [QBR] ഒരു സങ്കീർത്തനത്തോടെ സ്തുതി പാടുവിൻ. [QBR]
8. ദൈവം ജനതകളെ ഭരിക്കുന്നു; [QBR] ദൈവം തന്റെ വിശുദ്ധസിംഹാസനത്തിൽ ഇരിക്കുന്നു. [QBR]
9. വംശങ്ങളുടെ പ്രഭുക്കന്മാർ അബ്രാഹാമിന്റെ ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു; [QBR] ഭൂമിയിലെ പരിചകൾ ദൈവത്തിന്റേതല്ലോ; [QBR] അവൻ ഏറ്റവും ഉന്നതനായിരിക്കുന്നു. [PE]