1. സകല ജനതകളുമേ, ഇത് കേൾക്കുവിൻ; [QBR] സകലഭൂവാസികളുമേ, ശ്രദ്ധിക്കുവിൻ. [QBR]
2. സാമാന്യജനവും ശ്രേഷ്ഠജനവും ധനവാന്മാരും ദരിദ്രന്മാരും തന്നെ. [QBR]
3. എന്റെ അധരം ജ്ഞാനം പ്രസ്താവിക്കും; [QBR] എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നെ ആയിരിക്കും. [QBR]
4. ഞാൻ സദൃശവാക്യത്തിന് എന്റെ ചെവിചായിക്കും; [QBR] കിന്നരനാദത്തോടെ എന്റെ കടങ്കഥ കേൾപ്പിക്കും. [QBR]
5. ആപത്തുകാലത്ത്, ശത്രുക്കൾ എന്റെ ചുറ്റും കൂടുമ്പോൾ ഞാൻ ഭയപ്പെടുകയില്ല. [QBR]
6. തന്റെ സമ്പത്തിൽ ആശ്രയിക്കുകയും [QBR] ധനസമൃദ്ധിയിൽ പ്രശംസിക്കുകയും ചെയ്യുന്ന ഒരുവനും തന്റെ [QBR]
7. സഹോദരൻ ശവക്കുഴി കാണാതെ [QBR] എന്നേക്കും ജീവിച്ചിരിക്കേണ്ടതിന് [QBR]
8. അവനെ വീണ്ടെടുക്കുവാനോ [QBR] ദൈവത്തിന് വീണ്ടെടുപ്പുവില കൊടുക്കുവാനോ കഴിയുകയില്ല. [QBR]
9. അവരുടെ പ്രാണന്റെ വീണ്ടെടുപ്പ് വിലയേറിയത്; [QBR] അത് ഒരുനാളും സാധിക്കുകയില്ല. [QBR]
10. ജ്ഞാനികൾ മരിക്കുകയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കുകയും [QBR] അവരുടെ സമ്പാദ്യം മറ്റുള്ളവർക്ക് വിട്ടിട്ട് പോകുകയും ചെയ്യുന്നത് കാണുന്നുവല്ലോ. [QBR]
11. തങ്ങളുടെ ഭവനങ്ങൾ ശാശ്വതമായും [QBR] അവരുടെ വാസസ്ഥലങ്ങൾ തലമുറതലമുറയായും നില്ക്കും [QBR] എന്നാകുന്നു അവരുടെ വിചാരം; [QBR] അവരുടെ നിലങ്ങൾക്ക് അവർ അവരുടെ പേരിടുന്നു. [QBR]
12. എന്നാൽ മനുഷ്യൻ ബഹുമാനത്തിൽ നിലനില്ക്കുകയില്ല. [QBR] അവൻ നശിച്ചുപോകുന്ന മൃഗങ്ങൾക്ക് തുല്യൻ. [QBR]
13. ഇത് സ്വാശ്രയക്കാരുടെ ഭവിഷ്യത്താകുന്നു; [QBR] അവരുടെ വാക്കുകൾ അനുസരിക്കുന്ന അവരുടെ പിൻതലമുറക്കാരുടെയും ഗതി ഇതു തന്നെ. സേലാ.
14. അവരെ ആടുകളെപ്പോലെ പാതാളത്തിന് ഏല്പിച്ചിരിക്കുന്നു; [QBR] മൃത്യു അവരെ മേയിക്കുന്നു; [QBR] നേരുള്ളവർ പ്രഭാതത്തിൽ അവരുടെമേൽ വാഴും; [QBR] അവരുടെ സൗന്ദര്യം ഇല്ലാതെയാകും; [QBR] പാതാളം അവരുടെ പാർപ്പിടം. [QBR]
15. എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽനിന്ന് വീണ്ടെടുക്കും; [QBR] അവൻ എന്നെ കൈക്കൊള്ളും. സേലാ.
16. ഒരുവൻ ധനവാനായി ഭവിച്ചാലും [QBR] അവന്റെ ഭവനത്തിന്റെ മഹത്വം വർദ്ധിച്ചാലും നീ ഭയപ്പെടരുത്. [QBR]
17. അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകുകയില്ല; [QBR] അവന്റെ മഹത്വം അവനെ അനുഗമിക്കുകയുമില്ല. [QBR]
18. അവൻ ജീവനോടിരുന്നപ്പോൾ താൻ ഭാഗ്യവാൻ എന്ന് സ്വയം പറഞ്ഞു; [QBR] നീ നിനക്കു തന്നെ നന്മ ചെയ്യുമ്പോൾ മനുഷ്യർ നിന്നെ പുകഴ്ത്തും. [QBR]
19. അവൻ തന്റെ പിതാക്കന്മാരുടെ തലമുറയോട് ചേരും; [QBR] അവർ ഒരുനാളും വെളിച്ചം കാണുകയില്ല. [QBR]
20. ആദരവ് നേടിയ മനുഷ്യൻ വിവേക ശൂന്യനായാൽ [QBR] നശിച്ചുപോകുന്ന മൃഗങ്ങൾക്ക് തുല്യനാകുന്നു. [PE]