സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. ദൈവമേ, എന്റെ സങ്കടത്തിൽ ഞാൻ കഴിക്കുന്ന അപേക്ഷ കേൾക്കണമേ; [QBR] ശത്രുഭയത്തിൽനിന്ന് എന്റെ ജീവനെ പാലിക്കണമേ; [QBR]
2. ദുഷ്കർമ്മികളുടെ ഗൂഢാലോചനയിലും [QBR] നീതികേട് പ്രവർത്തിക്കുന്നവരുടെ കൂട്ടത്തിലും ഞാൻ അകപ്പെടാതെ എന്നെ മറച്ചു കൊള്ളണമേ. [QBR]
3. അവർ അവരുടെ നാവിനെ വാൾപോലെ മൂർച്ചയാക്കുന്നു; [QBR] നിഷ്കളങ്കനെ ഒളിച്ചിരുന്ന് എയ്യേണ്ടതിന് [QBR]
4. അവർ കൈപ്പുള്ള വാക്കായ അസ്ത്രം തൊടുക്കുകയും [QBR] ശങ്കിക്കാതെ പെട്ടെന്ന് അവനെ എയ്തുകളയുകയും ചെയ്യുന്നു. [QBR]
5. തിന്മയായ കാര്യത്തിൽ അവർ അവരെത്തന്നെ ഉറപ്പിക്കുന്നു; [QBR] ഒളിച്ച് കെണിവയ്ക്കുവാൻ തമ്മിൽ ആലോചിക്കുന്നു; [QBR] “നമ്മെ ആര് കാണും” എന്ന് അവർ പറയുന്നു. [QBR]
6. അവർ ദ്രോഹസൂത്രങ്ങൾ കണ്ടുപിടിക്കുന്നു; [QBR] നാം ഒരു സൂക്ഷ്മസൂത്രം കണ്ടുപിടിച്ചു എന്ന് പറയുന്നു; [QBR] മനുഷ്യന്റെ അന്തരംഗവും ഹൃദയവും അഗാധം തന്നെ. [QBR]
7. എന്നാൽ ദൈവം അവരെ എയ്യും; [QBR] അമ്പുകൊണ്ട് അവർ പെട്ടന്ന് മുറിവേല്ക്കും. [QBR]
8. അങ്ങനെ സ്വന്തനാവ് അവർക്ക് വിരോധമായിരിക്കുകയാൽ [QBR] അവർ ഇടറിവീഴുവാൻ ഇടയാകും; [QBR] അവരെ കാണുന്നവരെല്ലാം പരിഹാസത്തോടെ തല കുലുക്കുന്നു. [QBR]
9. അങ്ങനെ സകലമനുഷ്യരും ഭയപ്പെട്ട് ദൈവത്തിന്റെ പ്രവൃത്തിയെപ്പറ്റി പ്രസ്താവിക്കും; [QBR] അവന്റെ പ്രവൃത്തിയെപ്പറ്റി അവർ ചിന്തിക്കും. [QBR]
10. നീതിമാൻ യഹോവയിൽ ആനന്ദിച്ച് അവനെ ശരണമാക്കും; [QBR] ഹൃദയപരമാർത്ഥികൾ എല്ലാവരും പ്രശംസിക്കപ്പെടും. [PE]

Notes

No Verse Added

Total 150 Chapters, Current Chapter 64 of Total Chapters 150
സങ്കീർത്തനങ്ങൾ 64:30
1. ദൈവമേ, എന്റെ സങ്കടത്തിൽ ഞാൻ കഴിക്കുന്ന അപേക്ഷ കേൾക്കണമേ;
ശത്രുഭയത്തിൽനിന്ന് എന്റെ ജീവനെ പാലിക്കണമേ;
2. ദുഷ്കർമ്മികളുടെ ഗൂഢാലോചനയിലും
നീതികേട് പ്രവർത്തിക്കുന്നവരുടെ കൂട്ടത്തിലും ഞാൻ അകപ്പെടാതെ എന്നെ മറച്ചു കൊള്ളണമേ.
3. അവർ അവരുടെ നാവിനെ വാൾപോലെ മൂർച്ചയാക്കുന്നു;
നിഷ്കളങ്കനെ ഒളിച്ചിരുന്ന് എയ്യേണ്ടതിന്
4. അവർ കൈപ്പുള്ള വാക്കായ അസ്ത്രം തൊടുക്കുകയും
ശങ്കിക്കാതെ പെട്ടെന്ന് അവനെ എയ്തുകളയുകയും ചെയ്യുന്നു.
5. തിന്മയായ കാര്യത്തിൽ അവർ അവരെത്തന്നെ ഉറപ്പിക്കുന്നു;
ഒളിച്ച് കെണിവയ്ക്കുവാൻ തമ്മിൽ ആലോചിക്കുന്നു;
“നമ്മെ ആര് കാണും” എന്ന് അവർ പറയുന്നു.
6. അവർ ദ്രോഹസൂത്രങ്ങൾ കണ്ടുപിടിക്കുന്നു;
നാം ഒരു സൂക്ഷ്മസൂത്രം കണ്ടുപിടിച്ചു എന്ന് പറയുന്നു;
മനുഷ്യന്റെ അന്തരംഗവും ഹൃദയവും അഗാധം തന്നെ.
7. എന്നാൽ ദൈവം അവരെ എയ്യും;
അമ്പുകൊണ്ട് അവർ പെട്ടന്ന് മുറിവേല്ക്കും.
8. അങ്ങനെ സ്വന്തനാവ് അവർക്ക് വിരോധമായിരിക്കുകയാൽ
അവർ ഇടറിവീഴുവാൻ ഇടയാകും;
അവരെ കാണുന്നവരെല്ലാം പരിഹാസത്തോടെ തല കുലുക്കുന്നു.
9. അങ്ങനെ സകലമനുഷ്യരും ഭയപ്പെട്ട് ദൈവത്തിന്റെ പ്രവൃത്തിയെപ്പറ്റി പ്രസ്താവിക്കും;
അവന്റെ പ്രവൃത്തിയെപ്പറ്റി അവർ ചിന്തിക്കും.
10. നീതിമാൻ യഹോവയിൽ ആനന്ദിച്ച് അവനെ ശരണമാക്കും;
ഹൃദയപരമാർത്ഥികൾ എല്ലാവരും പ്രശംസിക്കപ്പെടും. PE
Total 150 Chapters, Current Chapter 64 of Total Chapters 150
×

Alert

×

malayalam Letters Keypad References