സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. ദൈവമേ, എന്നെ രക്ഷിക്കണമേ; [QBR] വെള്ളം എന്റെ പ്രാണനോളം എത്തിയിരിക്കുന്നു. [QBR]
2. ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു; [QBR] ആഴമുള്ള വെള്ളത്തിൽ ഞാൻ മുങ്ങിപ്പോകുന്നു; [QBR] പ്രവാഹങ്ങൾ എന്റെ മീതെ കവിഞ്ഞൊഴുകുന്നു. [QBR]
3. എന്റെ നിലവിളികൊണ്ട് ഞാൻ തളർന്നിരിക്കുന്നു; [QBR] എന്റെ തൊണ്ട വരണ്ടിരിക്കുന്നു; [QBR] ദൈവത്തെ കാത്തിരുന്ന് എന്റെ കണ്ണ് മങ്ങിപ്പോകുന്നു. [QBR]
4. കാരണംകൂടാതെ എന്നെ വെറുക്കുന്നവർ എന്റെ തലയിലെ രോമങ്ങളേക്കാളും അധികമാകുന്നു; [QBR] വൃഥാ എന്റെ ശത്രുക്കളായി എന്നെ സംഹരിക്കുവാൻ ഭാവിക്കുന്നവർ പെരുകിയിരിക്കുന്നു; [QBR] ഞാൻ മോഷ്ടിക്കാത്തത് തിരികെ കൊടുക്കേണ്ടിവരുന്നു. [QBR]
5. ദൈവമേ, നീ എന്റെ ഭോഷത്തം അറിയുന്നു; [QBR] എന്റെ അകൃത്യങ്ങൾ നിനക്ക് മറഞ്ഞിരിക്കുന്നില്ല. [QBR]
6. സൈന്യങ്ങളുടെ യഹോവയായ കർത്താവേ, [QBR] നിന്നിൽ പ്രത്യാശ വയ്ക്കുന്നവർ എന്റെ നിമിത്തം ലജ്ജിച്ചുപോകരുതേ; [QBR] യിസ്രായേലിന്റെ ദൈവമേ, നിന്നെ അന്വേഷിക്കുന്നവർ എന്റെ നിമിത്തം നാണിച്ചുപോകരുതേ. [QBR]
7. നിന്റെനിമിത്തം ഞാൻ നിന്ദ സഹിച്ചു; [QBR] ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു. [QBR]
8. എന്റെ സഹോദരന്മാർക്ക് ഞാൻ പരദേശിയും [QBR] എന്റെ അമ്മയുടെ മക്കൾക്ക് അന്യനും ആയി തീർന്നിരിക്കുന്നു. [QBR]
9. നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നുകളഞ്ഞു; [QBR] നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെമേൽ വീണിരിക്കുന്നു. [QBR]
10. ഞാൻ കരഞ്ഞുകൊണ്ട് ഉപവാസത്താൽ ആത്മതപനം ചെയ്തു. [QBR] അതും എനിക്ക് നിന്ദയായി തീർന്നു; [QBR]
11. ഞാൻ ചണവസ്ത്രം എന്റെ ഉടുപ്പാക്കി; [QBR] ഞാൻ അവർക്ക് പഴഞ്ചൊല്ലായിതീർന്നു. [QBR]
12. പട്ടണവാതില്ക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ചു സംസാരിക്കുന്നു; [QBR] ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു. [QBR]
13. ഞാനോ യഹോവേ, പ്രസാദകാലത്ത് നിന്നോട് പ്രാർത്ഥിക്കുന്നു; [QBR] ദൈവമേ, നിന്റെ ദയയുടെ ബഹുത്വത്താൽ, [QBR] നിന്റെ വിശ്വസ്തതയാൽ തന്നെ, എന്നെ രക്ഷിച്ച് ഉത്തരമരുളണമേ. [QBR]
14. ചേറ്റിൽനിന്ന് എന്നെ കയറ്റണമേ; ഞാൻ താണുപോകരുതേ; [QBR] എന്നെ വെറുക്കുന്നവരുടെ കയ്യിൽനിന്നും ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ രക്ഷിക്കണമേ. [QBR]
15. ജലപ്രവാഹം എന്റെ മീതെ കവിയരുതേ; [QBR] ആഴം എന്നെ വിഴുങ്ങരുതേ; [QBR] കുഴിയിൽ ഞാൻ അടയ്ക്കപ്പെട്ടുപോകരുതെ. [QBR]
16. യഹോവേ, എനിക്കുത്തരമരുളണമേ; [QBR] നിന്റെ ദയ നല്ലതല്ലോ; [QBR] നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്നിലേക്ക് തിരിയണമേ; [QBR]
17. അടിയന് തിരുമുഖം മറയ്ക്കരുതേ; [QBR] ഞാൻ കഷ്ടത്തിൽ ഇരിക്കുകയാൽ വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ. [QBR]
18. എന്റെ പ്രാണനോട് അടുത്തുവന്ന് അതിനെ വീണ്ടുകൊള്ളണമേ; [QBR] എന്റെ ശത്രുക്കൾനിമിത്തം എന്നെ വീണ്ടെടുക്കണമേ. [QBR]
19. എന്റെ നിന്ദയും ലജ്ജയും അപമാനവും നീ അറിയുന്നു; [QBR] എന്റെ വൈരികൾ എല്ലാവരും നിന്റെ ദൃഷ്ടിയിൽ ഇരിക്കുന്നു. [QBR]
20. നിന്ദ എന്റെ ഹൃദയത്തെ തകർത്തു, [QBR] ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു; [QBR] ആർക്കെങ്കിലും സഹതാപം തോന്നുമോ എന്ന് ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല; [QBR] ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും. [QBR]
21. അവർ എനിക്ക് തിന്നുവാൻ കൈപ്പു തന്നു; [QBR] എന്റെ ദാഹത്തിന് അവർ എനിക്കു ചൊറുക്ക കുടിക്കുവാൻ തന്നു. [QBR]
22. അവരുടെ മേശ അവരുടെ മുമ്പിൽ കെണിയായും [QBR] അവർ സമാധാനത്തോടിരിക്കുമ്പോൾ കുടുക്കായും തീരട്ടെ. [QBR]
23. അവരുടെ കണ്ണു കാണാത്തവണ്ണം ഇരുണ്ടുപോകട്ടെ; [QBR] അവരുടെ അര എപ്പോഴും വിറയ്ക്കുമാറാകട്ടെ. [QBR]
24. നിന്റെ ക്രോധം അവരുടെമേൽ പകരണമേ; [QBR] നിന്റെ ഉഗ്രകോപം അവരെ പിടിക്കുമാറാകട്ടെ. [QBR]
25. അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; [QBR] അവരുടെ കൂടാരങ്ങളിൽ ആരും പാർക്കാതിരിക്കട്ടെ. [QBR]
26. നീ ദണ്ഡിപ്പിച്ചവനെ അവർ വീണ്ടും ഉപദ്രവിക്കുന്നു; [QBR] നീ മുറിവേല്പിച്ചവരുടെ വേദന അവർ വിവരിക്കുന്നു. [QBR]
27. അവരുടെ അകൃത്യത്തോട് അകൃത്യം കൂട്ടണമേ; [QBR] നിന്റെ നീതി അവർ പ്രാപിക്കരുതേ. [QBR]
28. ജീവന്റെ പുസ്തകത്തിൽനിന്ന് അവരെ മായിച്ചുകളയണമേ; [QBR] നീതിമാന്മാരോടുകൂടി അവരെ എഴുതരുതേ. [QBR]
29. ഞാനോ എളിയവനും ദുഃഖിതനും ആകുന്നു; [QBR] ദൈവമേ, നിന്റെ രക്ഷ എന്നെ ഉയർത്തുമാറാകട്ടെ. [QBR]
30. ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും; [QBR] സ്തോത്രത്തോടെ അവനെ മഹത്വപ്പെടുത്തും. [QBR]
31. അത് യഹോവയ്ക്ക് കാളയെക്കാളും [QBR] കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും. [QBR]
32. സൗമ്യതയുള്ളവർ അതു കണ്ട് സന്തോഷിക്കും; [QBR] ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ. [QBR]
33. യഹോവ ദരിദ്രന്മാരുടെ പ്രാർത്ഥന കേൾക്കുന്നു; [QBR] തന്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല; [QBR]
34. ആകാശവും ഭൂമിയും സമുദ്രങ്ങളും [QBR] അവയിൽ ചരിക്കുന്ന സകലവും അവനെ സ്തുതിക്കട്ടെ. [QBR]
35. ദൈവം സീയോനെ രക്ഷിക്കും; അവൻ യെഹൂദാനഗരങ്ങളെ പണിയും; [QBR] അവർ അവിടെ പാർത്ത് അതിനെ കൈവശമാക്കും. [QBR]
36. അവന്റെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും; [QBR] അവന്റെ നാമത്തെ സ്നേഹിക്കുന്നവർ അതിൽ വസിക്കും. [PE]

Notes

No Verse Added

Total 150 Chapters, Current Chapter 69 of Total Chapters 150
സങ്കീർത്തനങ്ങൾ 69:6
1. ദൈവമേ, എന്നെ രക്ഷിക്കണമേ;
വെള്ളം എന്റെ പ്രാണനോളം എത്തിയിരിക്കുന്നു.
2. ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു;
ആഴമുള്ള വെള്ളത്തിൽ ഞാൻ മുങ്ങിപ്പോകുന്നു;
പ്രവാഹങ്ങൾ എന്റെ മീതെ കവിഞ്ഞൊഴുകുന്നു.
3. എന്റെ നിലവിളികൊണ്ട് ഞാൻ തളർന്നിരിക്കുന്നു;
എന്റെ തൊണ്ട വരണ്ടിരിക്കുന്നു;
ദൈവത്തെ കാത്തിരുന്ന് എന്റെ കണ്ണ് മങ്ങിപ്പോകുന്നു.
4. കാരണംകൂടാതെ എന്നെ വെറുക്കുന്നവർ എന്റെ തലയിലെ രോമങ്ങളേക്കാളും അധികമാകുന്നു;
വൃഥാ എന്റെ ശത്രുക്കളായി എന്നെ സംഹരിക്കുവാൻ ഭാവിക്കുന്നവർ പെരുകിയിരിക്കുന്നു;
ഞാൻ മോഷ്ടിക്കാത്തത് തിരികെ കൊടുക്കേണ്ടിവരുന്നു.
5. ദൈവമേ, നീ എന്റെ ഭോഷത്തം അറിയുന്നു;
എന്റെ അകൃത്യങ്ങൾ നിനക്ക് മറഞ്ഞിരിക്കുന്നില്ല.
6. സൈന്യങ്ങളുടെ യഹോവയായ കർത്താവേ,
നിന്നിൽ പ്രത്യാശ വയ്ക്കുന്നവർ എന്റെ നിമിത്തം ലജ്ജിച്ചുപോകരുതേ;
യിസ്രായേലിന്റെ ദൈവമേ, നിന്നെ അന്വേഷിക്കുന്നവർ എന്റെ നിമിത്തം നാണിച്ചുപോകരുതേ.
7. നിന്റെനിമിത്തം ഞാൻ നിന്ദ സഹിച്ചു;
ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു.
8. എന്റെ സഹോദരന്മാർക്ക് ഞാൻ പരദേശിയും
എന്റെ അമ്മയുടെ മക്കൾക്ക് അന്യനും ആയി തീർന്നിരിക്കുന്നു.
9. നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നുകളഞ്ഞു;
നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെമേൽ വീണിരിക്കുന്നു.
10. ഞാൻ കരഞ്ഞുകൊണ്ട് ഉപവാസത്താൽ ആത്മതപനം ചെയ്തു.
അതും എനിക്ക് നിന്ദയായി തീർന്നു;
11. ഞാൻ ചണവസ്ത്രം എന്റെ ഉടുപ്പാക്കി;
ഞാൻ അവർക്ക് പഴഞ്ചൊല്ലായിതീർന്നു.
12. പട്ടണവാതില്ക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ചു സംസാരിക്കുന്നു;
ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു.
13. ഞാനോ യഹോവേ, പ്രസാദകാലത്ത് നിന്നോട് പ്രാർത്ഥിക്കുന്നു;
ദൈവമേ, നിന്റെ ദയയുടെ ബഹുത്വത്താൽ,
നിന്റെ വിശ്വസ്തതയാൽ തന്നെ, എന്നെ രക്ഷിച്ച് ഉത്തരമരുളണമേ.
14. ചേറ്റിൽനിന്ന് എന്നെ കയറ്റണമേ; ഞാൻ താണുപോകരുതേ;
എന്നെ വെറുക്കുന്നവരുടെ കയ്യിൽനിന്നും ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ രക്ഷിക്കണമേ.
15. ജലപ്രവാഹം എന്റെ മീതെ കവിയരുതേ;
ആഴം എന്നെ വിഴുങ്ങരുതേ;
കുഴിയിൽ ഞാൻ അടയ്ക്കപ്പെട്ടുപോകരുതെ.
16. യഹോവേ, എനിക്കുത്തരമരുളണമേ;
നിന്റെ ദയ നല്ലതല്ലോ;
നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്നിലേക്ക് തിരിയണമേ;
17. അടിയന് തിരുമുഖം മറയ്ക്കരുതേ;
ഞാൻ കഷ്ടത്തിൽ ഇരിക്കുകയാൽ വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ.
18. എന്റെ പ്രാണനോട് അടുത്തുവന്ന് അതിനെ വീണ്ടുകൊള്ളണമേ;
എന്റെ ശത്രുക്കൾനിമിത്തം എന്നെ വീണ്ടെടുക്കണമേ.
19. എന്റെ നിന്ദയും ലജ്ജയും അപമാനവും നീ അറിയുന്നു;
എന്റെ വൈരികൾ എല്ലാവരും നിന്റെ ദൃഷ്ടിയിൽ ഇരിക്കുന്നു.
20. നിന്ദ എന്റെ ഹൃദയത്തെ തകർത്തു,
ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു;
ആർക്കെങ്കിലും സഹതാപം തോന്നുമോ എന്ന് ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല;
ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും.
21. അവർ എനിക്ക് തിന്നുവാൻ കൈപ്പു തന്നു;
എന്റെ ദാഹത്തിന് അവർ എനിക്കു ചൊറുക്ക കുടിക്കുവാൻ തന്നു.
22. അവരുടെ മേശ അവരുടെ മുമ്പിൽ കെണിയായും
അവർ സമാധാനത്തോടിരിക്കുമ്പോൾ കുടുക്കായും തീരട്ടെ.
23. അവരുടെ കണ്ണു കാണാത്തവണ്ണം ഇരുണ്ടുപോകട്ടെ;
അവരുടെ അര എപ്പോഴും വിറയ്ക്കുമാറാകട്ടെ.
24. നിന്റെ ക്രോധം അവരുടെമേൽ പകരണമേ;
നിന്റെ ഉഗ്രകോപം അവരെ പിടിക്കുമാറാകട്ടെ.
25. അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ;
അവരുടെ കൂടാരങ്ങളിൽ ആരും പാർക്കാതിരിക്കട്ടെ.
26. നീ ദണ്ഡിപ്പിച്ചവനെ അവർ വീണ്ടും ഉപദ്രവിക്കുന്നു;
നീ മുറിവേല്പിച്ചവരുടെ വേദന അവർ വിവരിക്കുന്നു.
27. അവരുടെ അകൃത്യത്തോട് അകൃത്യം കൂട്ടണമേ;
നിന്റെ നീതി അവർ പ്രാപിക്കരുതേ.
28. ജീവന്റെ പുസ്തകത്തിൽനിന്ന് അവരെ മായിച്ചുകളയണമേ;
നീതിമാന്മാരോടുകൂടി അവരെ എഴുതരുതേ.
29. ഞാനോ എളിയവനും ദുഃഖിതനും ആകുന്നു;
ദൈവമേ, നിന്റെ രക്ഷ എന്നെ ഉയർത്തുമാറാകട്ടെ.
30. ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും;
സ്തോത്രത്തോടെ അവനെ മഹത്വപ്പെടുത്തും.
31. അത് യഹോവയ്ക്ക് കാളയെക്കാളും
കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും.
32. സൗമ്യതയുള്ളവർ അതു കണ്ട് സന്തോഷിക്കും;
ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ.
33. യഹോവ ദരിദ്രന്മാരുടെ പ്രാർത്ഥന കേൾക്കുന്നു;
തന്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല;
34. ആകാശവും ഭൂമിയും സമുദ്രങ്ങളും
അവയിൽ ചരിക്കുന്ന സകലവും അവനെ സ്തുതിക്കട്ടെ.
35. ദൈവം സീയോനെ രക്ഷിക്കും; അവൻ യെഹൂദാനഗരങ്ങളെ പണിയും;
അവർ അവിടെ പാർത്ത് അതിനെ കൈവശമാക്കും.
36. അവന്റെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും;
അവന്റെ നാമത്തെ സ്നേഹിക്കുന്നവർ അതിൽ വസിക്കും. PE
Total 150 Chapters, Current Chapter 69 of Total Chapters 150
×

Alert

×

malayalam Letters Keypad References