സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. ദൈവമേ, രാജാവിന് നിന്റെ ന്യായവും [QBR] രാജകുമാരന് നിന്റെ നീതിയും നല്കണമേ. [QBR]
2. അവൻ നിന്റെ ജനത്തെ നീതിയോടും [QBR] നിന്റെ എളിയജനത്തെ ന്യായത്തോടും കൂടി പരിപാലിക്കട്ടെ. [QBR]
3. നീതിയാൽ പർവ്വതങ്ങളിലും കുന്നുകളിലും ജനത്തിന് സമാധാനം വിളയട്ടെ. [QBR]
4. ജനത്തിലെ എളിയവർക്ക് അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ; [QBR] ദരിദ്രജനത്തെ അവൻ രക്ഷിക്കുകയും പീഡിപ്പിക്കുന്നവനെ തകർത്തുകളയുകയും ചെയ്യട്ടെ; [QBR]
5. സൂര്യചന്ദ്രന്മാരുള്ള കാലത്തോളം [QBR] അവർ തലമുറതലമുറയായി നിന്നെ ഭയപ്പെടട്ടെ. [QBR]
6. അരിഞ്ഞ പുല്പുറത്ത് പെയ്യുന്ന മഴപോലെയും [QBR] ഭൂമിയെ നനയ്ക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങിവരട്ടെ. [QBR]
7. അവന്റെ കാലത്ത് നീതിമാന്മാർ തഴയ്ക്കട്ടെ; [QBR] ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ. [QBR]
8. അവൻ സമുദ്രംമുതൽ സമുദ്രംവരെയും [QBR] നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ. [QBR]
9. മരുഭൂമിയിൽ വസിക്കുന്നവർ അവന്റെ മുമ്പിൽ വണങ്ങട്ടെ; [QBR] അവന്റെ ശത്രുക്കൾ നിലത്തെ പൊടിമണ്ണ് നക്കട്ടെ. [QBR]
10. തർശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ കാഴ്ച കൊണ്ടുവരട്ടെ; [QBR] ശെബയിലെയും സെബയിലെയും രാജാക്കന്മാർ കപ്പം കൊടുക്കട്ടെ. [QBR]
11. സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; [QBR] സകല ജനതകളും അവനെ സേവിക്കട്ടെ. [QBR]
12. അവൻ നിലവിളിക്കുന്ന ദരിദ്രനെയും [QBR] സഹായമില്ലാത്ത എളിയവനെയും രക്ഷിക്കുമല്ലോ. [QBR]
13. എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; [QBR] ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും. [QBR]
14. അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; [QBR] അവരുടെ രക്തം അവന് വിലയേറിയതായിരിക്കും. [QBR]
15. അവൻ ജീവിച്ചിരിക്കും; ശെബയിൽ നിന്നുള്ള പൊന്ന് അവന് കാഴ്ചയായി കൊണ്ടു വരും; [QBR] അവനുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കും; [QBR] ഇടവിടാതെ അവനെ അനുഗ്രഹിക്കും. [QBR]
16. ദേശത്ത് പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; [QBR] അതിന്റെ വിളവ് ലെബാനോനെപ്പോലെ ഉലയും; [QBR] നഗരവാസികൾ ഭൂമിയിലെ സസ്യം പോലെ തഴയ്ക്കും. [QBR]
17. അവന്റെ നാമം എന്നേക്കും നിലനില്ക്കും; [QBR] അവന്റെ നാമം സൂര്യൻ ഉള്ളേടത്തോളം നിലനില്ക്കും; [QBR] മനുഷ്യർ അവന്റെ പേര് ചൊല്ലി അന്യോന്യം അനുഗ്രഹിക്കും; [QBR] സകലജാതികളും അവനെ ‘ഭാഗ്യവാൻ’ എന്നു പറയും. [QBR]
18. താൻ മാത്രം അത്ഭുതങ്ങൾ ചെയ്യുന്നവനായി [QBR] യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. [QBR]
19. അവന്റെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; [QBR] ഭൂമി മുഴുവനും അവന്റെ മഹത്വംകൊണ്ട് നിറയുമാറാകട്ടെ. ആമേൻ, ആമേൻ. [QBR]
20. യിശ്ശായിയുടെ പുത്രനായ ദാവീദിന്റെ പ്രാർത്ഥനകൾ അവസാനിച്ചിരിക്കുന്നു. [PE]

Notes

No Verse Added

Total 150 Chapters, Current Chapter 72 of Total Chapters 150
സങ്കീർത്തനങ്ങൾ 72:11
1. ദൈവമേ, രാജാവിന് നിന്റെ ന്യായവും
രാജകുമാരന് നിന്റെ നീതിയും നല്കണമേ.
2. അവൻ നിന്റെ ജനത്തെ നീതിയോടും
നിന്റെ എളിയജനത്തെ ന്യായത്തോടും കൂടി പരിപാലിക്കട്ടെ.
3. നീതിയാൽ പർവ്വതങ്ങളിലും കുന്നുകളിലും ജനത്തിന് സമാധാനം വിളയട്ടെ.
4. ജനത്തിലെ എളിയവർക്ക് അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ;
ദരിദ്രജനത്തെ അവൻ രക്ഷിക്കുകയും പീഡിപ്പിക്കുന്നവനെ തകർത്തുകളയുകയും ചെയ്യട്ടെ;
5. സൂര്യചന്ദ്രന്മാരുള്ള കാലത്തോളം
അവർ തലമുറതലമുറയായി നിന്നെ ഭയപ്പെടട്ടെ.
6. അരിഞ്ഞ പുല്പുറത്ത് പെയ്യുന്ന മഴപോലെയും
ഭൂമിയെ നനയ്ക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങിവരട്ടെ.
7. അവന്റെ കാലത്ത് നീതിമാന്മാർ തഴയ്ക്കട്ടെ;
ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ.
8. അവൻ സമുദ്രംമുതൽ സമുദ്രംവരെയും
നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ.
9. മരുഭൂമിയിൽ വസിക്കുന്നവർ അവന്റെ മുമ്പിൽ വണങ്ങട്ടെ;
അവന്റെ ശത്രുക്കൾ നിലത്തെ പൊടിമണ്ണ് നക്കട്ടെ.
10. തർശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ കാഴ്ച കൊണ്ടുവരട്ടെ;
ശെബയിലെയും സെബയിലെയും രാജാക്കന്മാർ കപ്പം കൊടുക്കട്ടെ.
11. സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ;
സകല ജനതകളും അവനെ സേവിക്കട്ടെ.
12. അവൻ നിലവിളിക്കുന്ന ദരിദ്രനെയും
സഹായമില്ലാത്ത എളിയവനെയും രക്ഷിക്കുമല്ലോ.
13. എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും;
ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും.
14. അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും;
അവരുടെ രക്തം അവന് വിലയേറിയതായിരിക്കും.
15. അവൻ ജീവിച്ചിരിക്കും; ശെബയിൽ നിന്നുള്ള പൊന്ന് അവന് കാഴ്ചയായി കൊണ്ടു വരും;
അവനുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കും;
ഇടവിടാതെ അവനെ അനുഗ്രഹിക്കും.
16. ദേശത്ത് പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും;
അതിന്റെ വിളവ് ലെബാനോനെപ്പോലെ ഉലയും;
നഗരവാസികൾ ഭൂമിയിലെ സസ്യം പോലെ തഴയ്ക്കും.
17. അവന്റെ നാമം എന്നേക്കും നിലനില്ക്കും;
അവന്റെ നാമം സൂര്യൻ ഉള്ളേടത്തോളം നിലനില്ക്കും;
മനുഷ്യർ അവന്റെ പേര് ചൊല്ലി അന്യോന്യം അനുഗ്രഹിക്കും;
സകലജാതികളും അവനെ ‘ഭാഗ്യവാൻ’ എന്നു പറയും.
18. താൻ മാത്രം അത്ഭുതങ്ങൾ ചെയ്യുന്നവനായി
യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
19. അവന്റെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ;
ഭൂമി മുഴുവനും അവന്റെ മഹത്വംകൊണ്ട് നിറയുമാറാകട്ടെ. ആമേൻ, ആമേൻ.
20. യിശ്ശായിയുടെ പുത്രനായ ദാവീദിന്റെ പ്രാർത്ഥനകൾ അവസാനിച്ചിരിക്കുന്നു. PE
Total 150 Chapters, Current Chapter 72 of Total Chapters 150
×

Alert

×

malayalam Letters Keypad References