1. ദൈവം യിസ്രായേലിന്, നിർമ്മലഹൃദയം ഉള്ളവർക്കു തന്നെ, [QBR] നിശ്ചയമായും നല്ലവൻ ആകുന്നു. [QBR]
2. എന്നാൽ എന്റെ കാലുകൾ ഏകദേശം ഇടറി; [QBR] എന്റെ കാലടികൾ ഏറെക്കുറെ വഴുതിപ്പോയി. [QBR]
3. ദുഷ്ടന്മാരുടെ സമൃദ്ധി കണ്ടിട്ട് [QBR] എനിക്ക് അഹങ്കാരികളോട് അസൂയ തോന്നി. [QBR]
4. അവർക്ക് ജീവപര്യന്തം വേദന ഒട്ടുമില്ല; [QBR] അവരുടെ ദേഹം തടിച്ചുകൊഴുത്തിരിക്കുന്നു. [QBR]
5. അവർ മർത്യരെപ്പോലെ കഷ്ടത്തിൽ ആകുന്നില്ല; [QBR] മറ്റു മനുഷ്യരെപ്പോലെ രോഗത്താൽ ബാധിക്കപ്പെടുന്നതുമില്ല. [QBR]
6. അതിനാൽ ഡംഭം അവർക്ക് മാലയായിരിക്കുന്നു; [QBR] ബലാല്ക്കാരം വസ്ത്രംപോലെ അവരെ ചുറ്റിയിരിക്കുന്നു. [QBR]
7. അവരുടെ കണ്ണുകൾ പുഷ്ടികൊണ്ട് ഉന്തിനില്ക്കുന്നു; [QBR] അവരുടെ ഹൃദയത്തിലെ ഭോഷത്തമായ നിരൂപണങ്ങൾ കവിഞ്ഞൊഴുകുന്നു. [QBR]
8. അവർ പരിഹസിച്ച് ദുഷ്ടതയോടെ ഭീഷണി പറയുന്നു; [QBR] ഉന്നതഭാവത്തോടെ സംസാരിക്കുന്നു. [QBR]
9. അവർ വായ് ആകാശത്തോളം ഉയർത്തുന്നു; [QBR] അവരുടെ നാവ് ഭൂമിയിൽ സഞ്ചരിക്കുന്നു. [QBR]
10. അതുകൊണ്ടു അവൻ തന്റെ ജനത്തെ ഇവിടേക്ക് കൊണ്ടുവരുന്നു. [QBR] അവർ ധാരാളം വെള്ളം വലിച്ചുകുടിക്കുന്നു. [QBR]
11. “ദൈവം എങ്ങനെ അറിയുന്നു? [QBR] അത്യുന്നതന് അറിവുണ്ടോ?” എന്ന് അവർ പറയുന്നു. [QBR]
12. ഇങ്ങനെ ആകുന്നു ദുഷ്ടന്മാർ; [QBR] അവർ നിരന്തരം സ്വസ്ഥത അനുഭവിച്ച് സമ്പത്ത് വർദ്ധിപ്പിക്കുന്നു. [QBR]
13. ആകയാൽ ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും [QBR] എന്റെ കൈകൾ നിഷ്ക്കളങ്കതയിൽ കഴുകിയതും വ്യർത്ഥമത്രേ. [QBR]
14. ഞാൻ ദിവസം മുഴുവൻ ബാധിതനായിരുന്നു; [QBR] ഉഷസ്സുതോറും ദണ്ഡിക്കപ്പെട്ടും ഇരുന്നു. [QBR]
15. ഞാൻ ഇപ്രകാരം സംസാരിക്കുവാൻ വിചാരിച്ചെങ്കിൽ, [QBR] നിന്റെ മക്കളുടെ തലമുറയോട് ദ്രോഹം ചെയ്യുമായിരുന്നു. [QBR]
16. ഞാൻ ഇത് സ്വയം ഗ്രഹിക്കുവാൻ നിരൂപിച്ചപ്പോൾ എനിക്ക് പ്രയാസമായി തോന്നി; [QBR]
17. ഒടുവിൽ ഞാൻ ദൈവത്തിന്റെ വിശുദ്ധ മന്ദിരത്തിൽ ചെന്ന് [QBR] അവരുടെ അന്ത്യം എന്താകും എന്ന് ചിന്തിച്ചു. [QBR]
18. നിശ്ചയമായും നീ അവരെ വഴുവഴുപ്പിൽ നിർത്തുന്നു; [QBR] നീ അവരെ നാശത്തിൽ തള്ളിയിടുന്നു. [QBR]
19. എത്ര ക്ഷണത്തിൽ അവർ ശൂന്യമായിപ്പോയി! [QBR] അവർ ഭയാനകമായ കാര്യങ്ങളാൽ അശേഷം മുടിഞ്ഞുപോയിരിക്കുന്നു. [QBR]
20. ഉണരുമ്പോൾ ഒരു സ്വപ്നം പോലെ, കർത്താവേ, അവർ ഉണരുമ്പോൾ നീ അവരുടെ രൂപത്തെ തുച്ഛീകരിക്കും. [QBR]
21. ഇങ്ങനെ എന്റെ ഹൃദയം വ്യസനിക്കുകയും എന്റെ അന്തരംഗത്തിൽ കുത്തുകൊള്ളുകയും ചെയ്തപ്പോൾ [QBR]
22. ഞാൻ ഭോഷനും ഒന്നും അറിയാത്തവനും ആയിരുന്നു; [QBR] നിന്റെ മുമ്പിൽ മൃഗംപോലെ ആയിരുന്നു. [QBR]
23. എങ്കിലും ഞാൻ ഇപ്പോഴും നിന്റെ അടുക്കൽ ഇരിക്കുന്നു; [QBR] നീ എന്നെ വലങ്കൈയ്ക്ക് പിടിച്ചിരിക്കുന്നു. [QBR]
24. നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; [QBR] പിന്നത്തേതിൽ മഹത്വത്തിലേക്ക് എന്നെ കൈക്കൊള്ളും. [QBR]
25. സ്വർഗ്ഗത്തിൽ നീ ഒഴികെ എനിക്ക് ആരാണുള്ളത്? [QBR] ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല. [QBR]
26. എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; [QBR] ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഓഹരിയും ആകുന്നു. [QBR]
27. ഇതാ, നിന്നോട് അകന്നിരിക്കുന്നവർ നശിച്ചുപോകും; [QBR] നിന്നെ വിട്ട് പരസംഗം ചെയ്യുന്ന എല്ലാവരെയും നീ സംഹരിക്കും. [QBR]
28. എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നത് എനിക്ക് നല്ലത്; [QBR] നിന്റെ സകലപ്രവൃത്തികളെയും വർണ്ണിക്കേണ്ടതിന് [QBR] ഞാൻ യഹോവയായ കർത്താവിനെ എന്റെ സങ്കേതമാക്കിയിരിക്കുന്നു. [PE]