1. ദൈവമേ, ഞങ്ങൾ നിനക്ക് സ്തോത്രം ചെയ്യുന്നു; [QBR] ഞങ്ങൾ നിനക്ക് സ്തോത്രം ചെയ്യുന്നു; നിന്റെ നാമം അടുത്തിരിക്കുന്നു; [QBR] ഞങ്ങൾ നിന്റെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു. [QBR]
2. സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും. [QBR]
3. ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോൾ [QBR] ഞാൻ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു. സേലാ.
4. ഡംഭം കാട്ടരുതെന്ന് ഡംഭികളോടും [QBR] കൊമ്പുയർത്തരുതെന്ന് ദുഷ്ടന്മാരോടും ഞാൻ പറയുന്നു. [QBR]
5. നിങ്ങളുടെ കൊമ്പ് മേലോട്ട് ഉയർത്തരുത്; [QBR] ശാഠ്യത്തോടെ സംസാരിക്കുകയുമരുത്. [QBR]
6. കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, [QBR] തെക്കുനിന്നുമല്ല ഉയർച്ചവരുന്നത്. [QBR]
7. ദൈവം ന്യായാധിപതിയാകുന്നു; [QBR] അവൻ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്നു. [QBR]
8. യഹോവയുടെ കയ്യിൽ ഒരു പാനപാത്രം ഉണ്ട്; അതിൽ [QBR] വീഞ്ഞു നുരയ്ക്കുന്നു; അത് മദ്യംകൊണ്ട് നിറഞ്ഞിരിക്കുന്നു; [QBR] അവൻ അതിൽനിന്ന് പകരുന്നു; [QBR] ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്റെ മട്ട് വലിച്ചുകുടിക്കും. [QBR]
9. ഞാനോ എന്നേക്കും പ്രസ്താവിക്കും; [QBR] യാക്കോബിന്റെ ദൈവത്തിന് സ്തുതിപാടും. [QBR]
10. ദുഷ്ടന്മാരുടെ കൊമ്പുകളെല്ലാം ഞാൻ മുറിച്ചുകളയും; [QBR] നീതിമാന്മാരുടെ കൊമ്പുകളോ ഉയർന്നിരിക്കും. [PE]