1. ദൈവമേ, നിശ്ശബ്ദമായിരിക്കരുതേ; [QBR] ദൈവമേ, മൗനമായും സ്വസ്ഥമായും ഇരിക്കരുതേ. [QBR]
2. ഇതാ, നിന്റെ ശത്രുക്കൾ കലഹിക്കുന്നു; [QBR] നിന്നെ വെറുക്കുന്നവർ തല ഉയർത്തുന്നു. [QBR]
3. അവർ നിന്റെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കുകയും [QBR] നിനക്ക് വിലയേറിയവരുടെ നേരെ ദുരാലോചന കഴിക്കുകയും ചെയ്യുന്നു. [QBR]
4. “വരുവിൻ, യിസ്രായേൽ ഒരു ജനതയായിരിക്കാത്തവിധം നാം അവരെ മുടിച്ചുകളയുക. [QBR] അവരുടെ പേര് ഇനി ആരും ഓർക്കരുത്” എന്ന് അവർ പറഞ്ഞു. [QBR]
5. അവർ ഇങ്ങനെ ഏകമനസ്സോടെ ആലോചിച്ചു, [QBR] നിനക്കു വിരോധമായി സഖ്യം ചെയ്യുന്നു. [QBR]
6. ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും [QBR] മോവാബ്യരും ഹഗര്യരും, [QBR]
7. ഗെബാലും അമ്മോനും അമാലേക്കും, [QBR] ഫെലിസ്ത്യദേശവും സോർനിവാസികളും; [QBR]
8. അശ്ശൂരും അവരോട് യോജിച്ചു; [QBR] അവർ ലോത്തിന്റെ മക്കൾക്ക് സഹായമായിരുന്നു. സേലാ.
9. മിദ്യാന്യരോട് ചെയ്തതുപോലെ അവരോടു ചെയ്യണമേ; [QBR] കീശോൻതോട്ടിനരികിൽ വച്ച് സീസരയോടും യാബീനോടും ചെയ്തതുപോലെ തന്നെ. [QBR]
10. അവർ എൻദോരിൽവച്ച് നശിച്ചുപോയി; [QBR] അവർ നിലത്തിന് വളമായിത്തീർന്നു. [QBR]
11. അവരുടെ കുലീനന്മാരെ ഓരേബ്, സേബ് എന്നിവരെപ്പോലെയും [QBR] അവരുടെ സകലപ്രഭുക്കന്മാരെയും സേബഹ്, സല്മൂന്നാ എന്നിവരെപ്പോലെയും ആക്കണമേ. [QBR]
12. “നാം ദൈവത്തിന്റെ നിവാസങ്ങളെ [QBR] നമുക്ക് അവകാശമാക്കിക്കൊള്ളുക” എന്ന് അവർ പറഞ്ഞുവല്ലോ. [QBR]
13. എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റിൽ പൊടിപോലെയും [QBR] കാറ്റത്തു പാറുന്ന പതിർപോലെയും ആക്കണമേ. [QBR]
14. വനത്തെ ദഹിപ്പിക്കുന്ന തീപോലെയും [QBR] പർവ്വതങ്ങളെ ചുട്ടുകളയുന്ന അഗ്നിജ്വാലപോലെയും [QBR]
15. നിന്റെ കൊടുങ്കാറ്റുകൊണ്ട് അവരെ പിന്തുടരണമേ; [QBR] നിന്റെ ചുഴലിക്കാറ്റുകൊണ്ട് അവരെ ഭ്രമിപ്പിക്കണമേ. [QBR]
16. യഹോവേ, അവർ തിരുനാമത്തെ അന്വേഷിക്കേണ്ടതിന് [QBR] നീ അവരുടെ മുഖത്തെ ലജ്ജാപൂർണ്ണമാക്കണമേ. [QBR]
17. അവർ എന്നേക്കും ലജ്ജിച്ച് ഭ്രമിക്കുകയും [QBR] നാണിച്ച് നശിച്ചുപോകുകയും ചെയ്യട്ടെ. [QBR]
18. അങ്ങനെ അവർ യഹോവ എന്ന് നാമമുള്ള നീ മാത്രം [QBR] സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്ന് അറിയും. [PE]