1. യഹോവേ, നീ നിന്റെ ദേശത്തെ കടാക്ഷിച്ചിരിക്കുന്നു; [QBR] യാക്കോബിന്റെ പ്രവാസികളെ മടക്കി വരുത്തിയിരിക്കുന്നു. [QBR]
2. നിന്റെ ജനത്തിന്റെ അകൃത്യം നീ മോചിച്ചു; [QBR] അവരുടെ പാപം സകലവും നീ മൂടിക്കളഞ്ഞു. സേലാ.
3. നിന്റെ ക്രോധത്തിന്റെ ഭയാനകതയിൽ നിന്ന് നീ പിന്മാറിയിരിക്കുന്നു. [QBR]
4. ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ; [QBR] ഞങ്ങളോടുള്ള നിന്റെ നീരസം മതിയാക്കണമേ. [QBR]
5. നീ സദാകാലവും ഞങ്ങളോട് കോപിക്കുമോ? [QBR] തലമുറതലമുറയോളം നിന്റെ കോപം നിലനില്ക്കുമോ? [QBR]
6. നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിന് [QBR] നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കുകയില്ലയോ? [QBR]
7. യഹോവേ,ഞങ്ങളോട് ദയ കാണിക്കണമേ; [QBR] നിന്റെ രക്ഷ ഞങ്ങൾക്ക് നല്കണമേ. [QBR]
8. യഹോവയായ ദൈവം അരുളിച്ചെയ്യുന്നത് ഞാൻ കേൾക്കും; [QBR] അവൻ തന്റെ ജനത്തിനും തന്റെ ഭക്തന്മാർക്കും സമാധാനം അരുളും.അവർ ഭോഷത്തത്തിലേക്ക് വീണ്ടും തിരിയാതിരിക്കട്ടെ. [QBR]
9. തിരുമഹത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന് [QBR] അവന്റെ രക്ഷ അവന്റെ ഭക്തന്മാർക്ക് സമീപമായിരിക്കുന്നു, നിശ്ചയം. [QBR]
10. ദയയും വിശ്വസ്തതയും തമ്മിൽ എതിരേറ്റിരിക്കുന്നു. [QBR] നീതിയും സമാധാനവും തമ്മിൽ ചുംബിച്ചിരിക്കുന്നു. [QBR]
11. വിശ്വസ്തത ഭൂമിയിൽനിന്ന് മുളയ്ക്കുന്നു; [QBR] നീതി സ്വർഗ്ഗത്തിൽനിന്ന് നോക്കുന്നു. [QBR]
12. യഹോവ നന്മ നല്കുകയും [QBR] നമ്മുടെ ദേശം വിളവ് തരുകയും ചെയ്യും. [QBR]
13. നീതി അവന് മുമ്പായി നടക്കുകയും [QBR] അവന്റെ കാൽചുവടുകൾ നമുക്ക് പാതയാകുകയും ചെയ്യും. [PE]