1. അത്യുന്നതന്റെ മറവിൽ വസിക്കുകയും [QBR] സർവ്വശക്തന്റെ നിഴലിൻ കീഴിൽ വസിക്കുകയും ചെയ്യുന്നവൻ [QBR]
2. യഹോവയെക്കുറിച്ച്: “അവൻ എന്റെ സങ്കേതവും കോട്ടയും [QBR] ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും” എന്ന് പറയുന്നു. [QBR]
3. അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും [QBR] മാരകമായ മഹാവ്യാധിയിൽനിന്നും വിടുവിക്കും. [QBR]
4. തന്റെ തൂവലുകൾകൊണ്ട് അവൻ നിന്നെ മറയ്ക്കും; [QBR] അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; [QBR] അവന്റെ വിശ്വസ്തത നിനക്ക് പരിചയും കവചവും ആകുന്നു. [QBR]
5. രാത്രിയിലെ ഭീകരതയും [QBR] പകൽ പറന്നുവരുന്ന അമ്പുകളും [QBR]
6. ഇരുളിൽ മറഞ്ഞിരിക്കുന്ന മഹാവ്യാധിയും [QBR] ഉച്ചയ്ക്കു നശിപ്പിക്കുന്ന സംഹാരകനും നിന്നെ ഭയപ്പെടുത്തുകയില്ല. [QBR]
7. നിന്റെ വശത്ത് ആയിരം പേരും [QBR] നിന്റെ വലത്തുഭാഗത്ത് പതിനായിരം പേരും വീഴാം, [QBR] എങ്കിലും ഇതൊന്നും നിന്നോട് അടുത്തുവരുകയില്ല. [QBR]
8. നിന്റെ കണ്ണുകൊണ്ടു തന്നെ നീ നോക്കി ദുഷ്ടന്മാർക്ക് ലഭിക്കുന്ന പ്രതിഫലം കാണും. [QBR]
9. എന്റെ സങ്കേതമായ യഹോവയെ, [QBR] അത്യുന്നതനായവനെത്തന്നെ,നീ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നതിനാൽ, [QBR]
10. ഒരു അനർത്ഥവും നിനക്ക് ഭവിക്കുകയില്ല; [QBR] ഒരു ബാധയും നിന്റെ കൂടാരത്തിന് അടുത്തു വരുകയില്ല. [QBR]
11. നിന്റെ എല്ലാ വഴികളിലും നിന്നെ കാക്കേണ്ടതിന് [QBR] അവൻ നിന്നെക്കുറിച്ച് തന്റെ ദൂതന്മാരോട് കല്പിക്കും; [QBR]
12. നിന്റെ കാൽ കല്ലിൽ തട്ടാതിരിക്കേണ്ടതിന് [QBR] അവർ നിന്നെ കൈകളിൽ വഹിച്ചു കൊള്ളും. [QBR]
13. സിംഹത്തെയും അണലിയെയും നീ ചവിട്ടും; [QBR] ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും. [QBR]
14. “അവൻ സ്നേഹപൂർവം എന്നോട് പറ്റിയിരിക്കുകയാൽ ഞാൻ അവനെ വിടുവിക്കും; [QBR] അവൻ എന്റെ നാമത്തെ അറിയുകയാൽ ഞാൻ അവനെ ഉയർത്തും. [QBR]
15. അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന് ഉത്തരമരുളും; [QBR] കഷ്ടകാലത്ത് ഞാൻ അവനോടുകൂടി ഇരിക്കും; [QBR] ഞാൻ അവനെ വിടുവിച്ച് മഹത്വീകരിക്കും. [QBR]
16. ദീർഘായുസ്സുകൊണ്ട് ഞാൻ അവനെ തൃപ്തനാക്കും; [QBR] എന്റെ രക്ഷയെ അവന് കാണിച്ചുകൊടുക്കും. [PE]