സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. വരുവിൻ, നാം യഹോവയ്ക്കു പാടുക; [QBR] നമ്മുടെ രക്ഷയുടെ പാറയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക. [QBR]
2. നാം സ്തോത്രത്തോടെ അവന്റെ സന്നിധിയിൽ ചെല്ലുക; [QBR] സങ്കീർത്തനങ്ങളോടെ അവന്റെ മുമ്പാകെ ഘോഷിക്കുക. [QBR]
3. യഹോവ മഹാദൈവമല്ലോ; [QBR] അവൻ സകലദേവന്മാർക്കും മീതെ മഹാരാജാവു തന്നെ. [QBR]
4. ഭൂമിയുടെ അധോഭാഗങ്ങൾ അവന്റെ കയ്യിൽ ആകുന്നു; [QBR] പർവ്വതങ്ങളുടെ ശിഖരങ്ങളും അവനുള്ളവ. [QBR]
5. സമുദ്രം അവനുള്ളത്; അവൻ അതിനെ ഉണ്ടാക്കി; [QBR] കരയെയും അവന്റെ കൈകൾ മനഞ്ഞിരിക്കുന്നു. [QBR]
6. വരുവിൻ, നാം വണങ്ങി നമസ്കരിക്കുക; [QBR] നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. [QBR]
7. അവൻ നമ്മുടെ ദൈവമാകുന്നു; [QBR] നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കീഴിലെ ആടുകളും തന്നെ. [QBR]
8. ഇന്ന് നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ, [QBR] മെരീബയിലെപ്പോലെയും മരുഭൂമിയിൽ മസ്സാനാളിലെപ്പോലെയും [QBR] നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്. [QBR]
9. അവിടെവച്ച് നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു; [QBR] എന്റെ പ്രവൃത്തി അവർ കണ്ടിട്ടും എന്നെ ശോധന ചെയ്തു. [QBR]
10. നാല്പത് വർഷം ഞാൻ ആ തലമുറയെക്കുറിച്ച് ദു:ഖിച്ചു. [QBR] “അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ള ഒരു ജനം എന്നും [QBR] എന്റെ വഴികൾ അറിഞ്ഞിട്ടില്ലാത്തവർ” എന്നും ഞാൻ പറഞ്ഞു. [QBR]
11. “ആകയാൽ അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല” എന്ന് [QBR] ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു. [PE]

Notes

No Verse Added

Total 150 Chapters, Current Chapter 95 of Total Chapters 150
സങ്കീർത്തനങ്ങൾ 95:21
1. വരുവിൻ, നാം യഹോവയ്ക്കു പാടുക;
നമ്മുടെ രക്ഷയുടെ പാറയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക.
2. നാം സ്തോത്രത്തോടെ അവന്റെ സന്നിധിയിൽ ചെല്ലുക;
സങ്കീർത്തനങ്ങളോടെ അവന്റെ മുമ്പാകെ ഘോഷിക്കുക.
3. യഹോവ മഹാദൈവമല്ലോ;
അവൻ സകലദേവന്മാർക്കും മീതെ മഹാരാജാവു തന്നെ.
4. ഭൂമിയുടെ അധോഭാഗങ്ങൾ അവന്റെ കയ്യിൽ ആകുന്നു;
പർവ്വതങ്ങളുടെ ശിഖരങ്ങളും അവനുള്ളവ.
5. സമുദ്രം അവനുള്ളത്; അവൻ അതിനെ ഉണ്ടാക്കി;
കരയെയും അവന്റെ കൈകൾ മനഞ്ഞിരിക്കുന്നു.
6. വരുവിൻ, നാം വണങ്ങി നമസ്കരിക്കുക;
നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക.
7. അവൻ നമ്മുടെ ദൈവമാകുന്നു;
നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കീഴിലെ ആടുകളും തന്നെ.
8. ഇന്ന് നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ,
മെരീബയിലെപ്പോലെയും മരുഭൂമിയിൽ മസ്സാനാളിലെപ്പോലെയും
നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.
9. അവിടെവച്ച് നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു;
എന്റെ പ്രവൃത്തി അവർ കണ്ടിട്ടും എന്നെ ശോധന ചെയ്തു.
10. നാല്പത് വർഷം ഞാൻ തലമുറയെക്കുറിച്ച് ദു:ഖിച്ചു.
“അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ള ഒരു ജനം എന്നും
എന്റെ വഴികൾ അറിഞ്ഞിട്ടില്ലാത്തവർ” എന്നും ഞാൻ പറഞ്ഞു.
11. “ആകയാൽ അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല” എന്ന്
ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു. PE
Total 150 Chapters, Current Chapter 95 of Total Chapters 150
×

Alert

×

malayalam Letters Keypad References