സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ; [QBR] ദ്വീപസമൂഹവും സന്തോഷിക്കട്ടെ. [QBR]
2. മേഘവും അന്ധകാരവും അവന്റെ ചുറ്റും ഇരിക്കുന്നു; [QBR] നീതിയും ന്യായവും അവന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു. [QBR]
3. തീ അവന് മുമ്പായി പോകുന്നു; [QBR] ചുറ്റുമുള്ള അവന്റെ വൈരികളെ ദഹിപ്പിക്കുന്നു. [QBR]
4. അവന്റെ മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിക്കുന്നു; [QBR] ഭൂമി അത് കണ്ട് വിറയ്ക്കുന്നു. [QBR]
5. യഹോവയുടെ സന്നിധിയിൽ, സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ, [QBR] പർവ്വതങ്ങൾ മെഴുകുപോലെ ഉരുകുന്നു. [QBR]
6. ആകാശം അവന്റെ നീതി പ്രസിദ്ധമാക്കുന്നു; [QBR] സകലജനതകളും അവന്റെ മഹത്വം കാണുന്നു. [QBR]
7. വിഗ്രഹങ്ങളെ സേവിക്കുകയും ബിംബങ്ങളിൽ പ്രശംസിക്കുകയും ചെയ്യുന്നവരെല്ലാം ലജ്ജിച്ചുപോകും; [QBR] സകലദേവന്മാരുമേ, അവനെ നമസ്കരിക്കുവിൻ. [QBR]
8. സീയോൻ കേട്ടു സന്തോഷിക്കുന്നു; [QBR] യഹോവേ, നിന്റെ ന്യായവിധികൾ ഹേതുവായി യെഹൂദാപുത്രിമാർ ഘോഷിച്ചാനന്ദിക്കുന്നു. [QBR]
9. യഹോവേ, നീ സർവ്വഭൂമിക്കും മീതെ അത്യുന്നതൻ; [QBR] സകലദേവന്മാർക്കും മീതെ ഉയർന്നവൻ തന്നെ. [QBR]
10. യഹോവയെ സ്നേഹിക്കുന്നവരേ, തിന്മ വെറുക്കുവിൻ; [QBR] അവൻ തന്റെ ഭക്തന്മാരുടെ പ്രാണനെ കാക്കുന്നു; [QBR] ദുഷ്ടന്മാരുടെ കയ്യിൽനിന്ന് അവരെ വിടുവിക്കുന്നു. [QBR]
11. നീതിമാന് പ്രകാശവും പരമാർത്ഥഹൃദയമുള്ളവർക്ക് സന്തോഷവും ഉദിക്കും. [QBR]
12. നീതിമാന്മാരേ, യഹോവയിൽ സന്തോഷിക്കുവിൻ; [QBR] അവന്റെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്യുവിൻ. [PE]

Notes

No Verse Added

Total 150 Chapters, Current Chapter 97 of Total Chapters 150
സങ്കീർത്തനങ്ങൾ 97:43
1. യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ;
ദ്വീപസമൂഹവും സന്തോഷിക്കട്ടെ.
2. മേഘവും അന്ധകാരവും അവന്റെ ചുറ്റും ഇരിക്കുന്നു;
നീതിയും ന്യായവും അവന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു.
3. തീ അവന് മുമ്പായി പോകുന്നു;
ചുറ്റുമുള്ള അവന്റെ വൈരികളെ ദഹിപ്പിക്കുന്നു.
4. അവന്റെ മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിക്കുന്നു;
ഭൂമി അത് കണ്ട് വിറയ്ക്കുന്നു.
5. യഹോവയുടെ സന്നിധിയിൽ, സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ,
പർവ്വതങ്ങൾ മെഴുകുപോലെ ഉരുകുന്നു.
6. ആകാശം അവന്റെ നീതി പ്രസിദ്ധമാക്കുന്നു;
സകലജനതകളും അവന്റെ മഹത്വം കാണുന്നു.
7. വിഗ്രഹങ്ങളെ സേവിക്കുകയും ബിംബങ്ങളിൽ പ്രശംസിക്കുകയും ചെയ്യുന്നവരെല്ലാം ലജ്ജിച്ചുപോകും;
സകലദേവന്മാരുമേ, അവനെ നമസ്കരിക്കുവിൻ.
8. സീയോൻ കേട്ടു സന്തോഷിക്കുന്നു;
യഹോവേ, നിന്റെ ന്യായവിധികൾ ഹേതുവായി യെഹൂദാപുത്രിമാർ ഘോഷിച്ചാനന്ദിക്കുന്നു.
9. യഹോവേ, നീ സർവ്വഭൂമിക്കും മീതെ അത്യുന്നതൻ;
സകലദേവന്മാർക്കും മീതെ ഉയർന്നവൻ തന്നെ.
10. യഹോവയെ സ്നേഹിക്കുന്നവരേ, തിന്മ വെറുക്കുവിൻ;
അവൻ തന്റെ ഭക്തന്മാരുടെ പ്രാണനെ കാക്കുന്നു;
ദുഷ്ടന്മാരുടെ കയ്യിൽനിന്ന് അവരെ വിടുവിക്കുന്നു.
11. നീതിമാന് പ്രകാശവും പരമാർത്ഥഹൃദയമുള്ളവർക്ക് സന്തോഷവും ഉദിക്കും.
12. നീതിമാന്മാരേ, യഹോവയിൽ സന്തോഷിക്കുവിൻ;
അവന്റെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്യുവിൻ. PE
Total 150 Chapters, Current Chapter 97 of Total Chapters 150
×

Alert

×

malayalam Letters Keypad References