1. {#1സീയോന്റെ പുതിയ നാമം } [QS]അവളുടെ കുറ്റവിമുക്തി പ്രഭാതകിരണങ്ങളുടെ പ്രസരിപ്പുപോലെയും [QE][QS2]അവളുടെ രക്ഷ ജ്വലിക്കുന്ന പന്തംപോലെയും ആകുന്നതുവരെ [QE][QS]സീയോനുവേണ്ടി ഞാൻ നിശ്ശബ്ദമായിരിക്കുകയില്ല, [QE][QS2]ജെറുശലേമിനുവേണ്ടി മൗനമായിരിക്കുകയുമില്ല. [QE]
2. [QS]രാഷ്ട്രങ്ങൾ നിന്റെ കുറ്റവിമുക്തിയും [QE][QS2]എല്ലാ രാജാക്കന്മാരും നിന്റെ മഹത്ത്വവും ദർശിക്കും; [QE][QS]യഹോവയുടെ വായ് കൽപ്പിച്ചുതരുന്ന [QE][QS2]ഒരു പുതിയ പേരിനാൽ നീ വിളിക്കപ്പെടും. [QE]
3. [QS]നീ യഹോവയുടെ കൈയിൽ ഒരു മഹത്ത്വകിരീടമായും [QE][QS2]നിന്റെ ദൈവത്തിന്റെ കൈയിൽ രാജകീയ മകുടമായും തീരും. [QE]
4. [QS]നീ ഇനിയൊരിക്കലും ഉപേക്ഷിക്കപ്പെട്ടവൾ[* മൂ.ഭാ. അസൂബാ ] എന്നോ [QE][QS2]നിന്റെ ദേശം വിജനദേശം [† മൂ.ഭാ. ശെമാമാ ] എന്നോ വിളിക്കപ്പെടുകയില്ല. [QE][QS]എന്നാൽ നീ ഹെഫ്സീബാ [‡ എന്റെ ആനന്ദമായവൾ എന്നർഥം. ] എന്നും [QE][QS2]നിന്റെ ദേശം ബെയൂലാ [§ വിവാഹിത എന്നർഥം. ] എന്നും വിളിക്കപ്പെടും; [QE][QS]കാരണം യഹോവ നിന്നിൽ ആനന്ദിക്കുകയും [QE][QS2]നിന്റെ ദേശം വിവാഹം ചെയ്യപ്പെട്ടതും ആയിത്തീരും. [QE]
5. [QS]ഒരു യുവാവു യുവതിയെ വിവാഹംചെയ്യുന്നതുപോലെ [QE][QS2]നിന്റെ പുത്രന്മാർ[* ചി.കൈ.പ്ര. നിർമാതാക്കൾ ] നിന്നെ അവകാശമാക്കും. [QE][QS]മണവാളൻ മണവാട്ടിയിൽ ആനന്ദിക്കുന്നതുപോലെ [QE][QS2]നിന്റെ ദൈവം നിന്നിൽ ആനന്ദിക്കും. [QE][PBR]
6. [QS]ജെറുശലേമേ, രാത്രിയും പകലും മൗനമായിരിക്കാത്ത [QE][QS2]കാവൽക്കാരെ ഞാൻ നിന്റെ മതിലുകളിന്മേൽ നിരന്തരം വിന്യസിച്ചിരിക്കുന്നു. [QE][QS]യഹോവയെ വിളിച്ചപേക്ഷിക്കുന്നവരേ, [QE][QS2]നിങ്ങൾ വിശ്രമിക്കാനേ പാടില്ല. [QE]
7. [QS]അവിടന്ന് ജെറുശലേമിനെ സ്ഥാപിക്കുകയും അവളെ ഭൂമിയിൽ ഒരു പ്രശംസാവിഷയമാക്കുകയും ചെയ്യുന്നതുവരെ [QE][QS2]അവിടത്തേക്ക് സ്വസ്ഥത നൽകരുത്. [QE][PBR]
8. [QS]യഹോവ തന്റെ വലംകരത്തെയും ബലമുള്ള ഭുജത്തെയും ചൊല്ലി [QE][QS2]ഇപ്രകാരം ശപഥംചെയ്തിരിക്കുന്നു: [QE][QS]“തീർച്ചയായും ഞാൻ നിന്റെ ധാന്യം [QE][QS2]നിന്റെ ശത്രുവിനു ഭക്ഷണമായി കൊടുക്കുകയില്ല, [QE][QS]നിന്റെ അധ്വാനഫലമായ പുതുവീഞ്ഞ് [QE][QS2]വിദേശികൾ ഇനിയൊരിക്കലും കുടിക്കുകയില്ല; [QE]
9. [QS]എന്നാൽ അതിന്റെ വിളവെടുക്കുന്നവർ അതു ഭക്ഷിച്ച് [QE][QS2]യഹോവയെ സ്തുതിക്കും, [QE][QS]അതു ശേഖരിക്കുന്നവർ എന്റെ വിശുദ്ധമന്ദിരത്തിന്റെ [QE][QS2]അങ്കണത്തിൽവെച്ച് അതു പാനംചെയ്യും.” [QE][PBR]
10. [QS]കടന്നുപോകുക, കവാടങ്ങളിലൂടെ കടന്നുപോകുക! [QE][QS2]ഈ ജനത്തിനു വഴിയൊരുക്കുക. [QE][QS]നിരത്തുക, രാജവീഥി നിരത്തുക! [QE][QS2]കല്ലുകൾ പെറുക്കിക്കളയുക. [QE][QS]രാഷ്ട്രങ്ങൾക്ക് ഒരു കൊടി ഉയർത്തുക. [QE][PBR]
11. [QS]ഇതാ, ഭൂമിയുടെ അറുതികളിലെല്ലാം [QE][QS2]യഹോവ വിളംബരംചെയ്തിരിക്കുന്നു: [QE][QS]“ ‘ഇതാ, നിന്റെ രക്ഷ വരുന്നു! [QE][QS2]ഇതാ, പ്രതിഫലം അവിടത്തെ പക്കലും [QE][QS]പാരിതോഷികം അവിടത്തോടൊപ്പവുമുണ്ട്,’ [QE][QS2]എന്നു സീയോൻപുത്രിയോടു പറയുക.” [QE]
12. [QS]അവർ വിശുദ്ധജനം എന്നു വിളിക്കപ്പെടും, [QE][QS2]യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ എന്നുതന്നെ; [QE][QS]അന്വേഷിച്ചു കണ്ടെത്തപ്പെട്ടവൾ എന്നും [QE][QS2]ഒരിക്കലും ഉപേക്ഷിക്കപ്പെടാത്ത നഗരം എന്നും വിളിക്കപ്പെടും. [QE]