സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ

സങ്കീർത്തനങ്ങൾ അദ്ധ്യായം 37

1 ദുഷ്പ്രവൃത്തിക്കാർ നിമിത്തം നീ ദുഃഖിക്കരുത്; നീതികേട് പ്രവർത്തിക്കുന്നവരോട് അസൂയപ്പെടുകയുമരുത്. 2 അവർ പുല്ലു പോലെ വേഗത്തിൽ ഉണങ്ങി പച്ചച്ചെടിപോലെ വാടിപ്പോകുന്നു. 3 യഹോവയിൽ ആശ്രയിച്ച് നന്മചെയ്യുക; ദേശത്ത് വസിച്ച് അവന്റെ വിശ്വസ്തത പാലിക്കുക. യഹോവയിൽ തന്നെ രസിച്ചുകൊള്ളുക; 4 അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങൾ നിനക്ക് തരും. 5 നിന്റെ വഴി യഹോവയെ ഭരമേല്പിക്കുക; അവനിൽ തന്നെ ആശ്രയിക്കുക; അവൻ അത് നിവർത്തിക്കും. 6 അവൻ നിന്റെ നീതിയെ പ്രഭാതം പോലെയും നിന്റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും. 7 യഹോവയുടെ മുമ്പാകെ ക്ഷമയോടെയിരുന്ന് അവനായി പ്രത്യാശിക്കുക; സ്വന്ത വഴിയിൽ അഭിവൃദ്ധിപ്പെടുന്നവനെക്കുറിച്ചും ദുരുപായം പ്രയോഗിക്കുന്നവനെക്കുറിച്ചും നീ മുഷിയരുത്. 8 കോപം കളഞ്ഞ് ക്രോധം ഉപേക്ഷിക്കുക; മുഷിഞ്ഞുപോകരുത്; അത് ദോഷത്തിന് കാരണമായിത്തീരും. 9 ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയിൽ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും. 10 അല്പം കഴിഞ്ഞാൽ ദുഷ്ടൻ ഉണ്ടാകുകയില്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല. 11 എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും. 12 ദുഷ്ടൻ നീതിമാന് ദോഷം നിരൂപിക്കുന്നു; അവന്റെ നേരെ അവൻ പല്ല് കടിക്കുന്നു. 13 കർത്താവ് അവനെ നോക്കി ചിരിക്കും; അവന്റെ ദിവസം വരുന്നു എന്നു അവൻ കാണുന്നു. 14 എളിയവനെയും ദരിദ്രനെയും വീഴിക്കുവാനും സന്മാർഗ്ഗികളെ കൊല്ലുവാനും ദുഷ്ടന്മാർ വാളൂരി, വില്ല് കുലച്ചിരിക്കുന്നു. 15 അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നെ കടക്കും; അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും. 16 അനേകം ദുഷ്ടന്മാർക്കുള്ള സമൃദ്ധിയെക്കാൾ നീതിമാനുള്ള അല്പം ഏറ്റവും നല്ലത്. 17 ദുഷ്ടന്മാരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും; എന്നാൽ നീതിമാന്മാരെ യഹോവ താങ്ങും. 18 യഹോവ നിഷ്കളങ്കരായവരുടെ നാളുകൾ അറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും. 19 ദുഷ്ക്കാലത്ത് അവർ ലജ്ജിച്ചു പോകുകയില്ല; ക്ഷാമകാലത്ത് അവർ തൃപ്തരായിരിക്കും. 20 എന്നാൽ ദുഷ്ടന്മാർ നശിച്ചുപോകും; യഹോവയുടെ ശത്രുക്കൾ പുല്പുറത്തിന്റെ ഭംഗിപോലെയത്രെ; അവർ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും. 21 ദുഷ്ടൻ വായ്പ വാങ്ങിയിട്ട്, തിരികെ കൊടുക്കുന്നില്ല; നീതിമാനോ ദയതോന്നി ദാനം ചെയ്യുന്നു. 22 യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും. അവനാൽ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും. 23 ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു. 24 അവൻ വീണാലും നിലംപരിചാകുകയില്ല; യഹോവ അവനെ കൈ പിടിച്ച് താങ്ങുന്നു. 25 ഞാൻ ബാലനായിരുന്നു,ഇപ്പോൾ വൃദ്ധനായിരിക്കുന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല. 26 അവൻ നിത്യവും ദയ തോന്നി വായ്പ കൊടുക്കുന്നു; അവന്റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു. 27 ദോഷം വിട്ടൊഴിഞ്ഞ് ഗുണം ചെയ്യുക; എന്നാൽ നീ സദാകാലം സുഖമായി ജീവിച്ചിരിക്കും. 28 യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു; ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും. 29 നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും; 30 നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; അവന്റെ നാവ് ന്യായം സംസാരിക്കുന്നു. 31 തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തിൽ ഉണ്ട്; അവന്റെ കാലടികൾ വഴുതുകയില്ല. 32 ദുഷ്ടൻ നീതിമാനെ കൊല്ലുവാനായി പതിയിരിക്കുന്നു, 33 യഹോവ അവനെ അവന്റെ കയ്യിൽ വിട്ടുകൊടുക്കുകയില്ല; ന്യായവിസ്താരത്തിൽ അവനെ കുറ്റം വിധിക്കുകയുമില്ല. 34 യഹോവയ്ക്കായി പ്രത്യാശിച്ച് അവന്റെ വഴി പ്രമാണിച്ച് നടക്കുക; എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും; ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നത് നീ കാണും. 35 ദുഷ്ടൻ പ്രബലനായിരിക്കുന്നതും; സ്വദേശത്തുള്ള പച്ചവൃക്ഷം പോലെ തഴച്ചുവളരുന്നതും ഞാൻ കണ്ടിട്ടുണ്ട്. 36 ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല; ഞാൻ അന്വേഷിച്ചു, അവനെ കണ്ടതുമില്ല. 37 നിഷ്കളങ്കനെ ശ്രദ്ധിക്കുക; നേരുള്ളവനെ നോക്കിക്കൊള്ളുക; സമാധാനപുരുഷന് സന്തതി ഉണ്ടാകും. 38 എന്നാൽ അതിക്രമക്കാർ പൂർണ്ണമായി മുടിഞ്ഞുപോകും; അവരുടെ പിൻഗാമികൾ നശിപ്പിക്കപ്പെടും. 39 നീതിമാന്മാരുടെ രക്ഷ യഹോവയിൽ നിന്ന് വരുന്നു; കഷ്ടകാലത്ത് അവൻ അവരുടെ ദുർഗ്ഗം ആകുന്നു. 40 യഹോവ അവരെ സഹായിച്ച് വിടുവിക്കുന്നു; അവർ അവനിൽ ആശ്രയിക്കയാൽ അവൻ അവരെ ദുഷ്ടന്മാരുടെ കയ്യിൽനിന്ന് വിടുവിച്ച് രക്ഷിക്കുന്നു.
1. ദുഷ്പ്രവൃത്തിക്കാർ നിമിത്തം നീ ദുഃഖിക്കരുത്; നീതികേട് പ്രവർത്തിക്കുന്നവരോട് അസൂയപ്പെടുകയുമരുത്. 2. അവർ പുല്ലു പോലെ വേഗത്തിൽ ഉണങ്ങി പച്ചച്ചെടിപോലെ വാടിപ്പോകുന്നു. 3. യഹോവയിൽ ആശ്രയിച്ച് നന്മചെയ്യുക; ദേശത്ത് വസിച്ച് അവന്റെ വിശ്വസ്തത പാലിക്കുക. യഹോവയിൽ തന്നെ രസിച്ചുകൊള്ളുക; 4. അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങൾ നിനക്ക് തരും. 5. നിന്റെ വഴി യഹോവയെ ഭരമേല്പിക്കുക; അവനിൽ തന്നെ ആശ്രയിക്കുക; അവൻ അത് നിവർത്തിക്കും. 6. അവൻ നിന്റെ നീതിയെ പ്രഭാതം പോലെയും നിന്റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും. 7. യഹോവയുടെ മുമ്പാകെ ക്ഷമയോടെയിരുന്ന് അവനായി പ്രത്യാശിക്കുക; സ്വന്ത വഴിയിൽ അഭിവൃദ്ധിപ്പെടുന്നവനെക്കുറിച്ചും ദുരുപായം പ്രയോഗിക്കുന്നവനെക്കുറിച്ചും നീ മുഷിയരുത്. 8. കോപം കളഞ്ഞ് ക്രോധം ഉപേക്ഷിക്കുക; മുഷിഞ്ഞുപോകരുത്; അത് ദോഷത്തിന് കാരണമായിത്തീരും. 9. ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയിൽ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും. 10. അല്പം കഴിഞ്ഞാൽ ദുഷ്ടൻ ഉണ്ടാകുകയില്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല. 11. എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും. 12. ദുഷ്ടൻ നീതിമാന് ദോഷം നിരൂപിക്കുന്നു; അവന്റെ നേരെ അവൻ പല്ല് കടിക്കുന്നു. 13. കർത്താവ് അവനെ നോക്കി ചിരിക്കും; അവന്റെ ദിവസം വരുന്നു എന്നു അവൻ കാണുന്നു. 14. എളിയവനെയും ദരിദ്രനെയും വീഴിക്കുവാനും സന്മാർഗ്ഗികളെ കൊല്ലുവാനും ദുഷ്ടന്മാർ വാളൂരി, വില്ല് കുലച്ചിരിക്കുന്നു. 15. അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നെ കടക്കും; അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും. 16. അനേകം ദുഷ്ടന്മാർക്കുള്ള സമൃദ്ധിയെക്കാൾ നീതിമാനുള്ള അല്പം ഏറ്റവും നല്ലത്. 17. ദുഷ്ടന്മാരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും; എന്നാൽ നീതിമാന്മാരെ യഹോവ താങ്ങും. 18. യഹോവ നിഷ്കളങ്കരായവരുടെ നാളുകൾ അറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും. 19. ദുഷ്ക്കാലത്ത് അവർ ലജ്ജിച്ചു പോകുകയില്ല; ക്ഷാമകാലത്ത് അവർ തൃപ്തരായിരിക്കും. 20. എന്നാൽ ദുഷ്ടന്മാർ നശിച്ചുപോകും; യഹോവയുടെ ശത്രുക്കൾ പുല്പുറത്തിന്റെ ഭംഗിപോലെയത്രെ; അവർ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും. 21. ദുഷ്ടൻ വായ്പ വാങ്ങിയിട്ട്, തിരികെ കൊടുക്കുന്നില്ല; നീതിമാനോ ദയതോന്നി ദാനം ചെയ്യുന്നു. 22. യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും. അവനാൽ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും. 23. ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു. 24. അവൻ വീണാലും നിലംപരിചാകുകയില്ല; യഹോവ അവനെ കൈ പിടിച്ച് താങ്ങുന്നു. 25. ഞാൻ ബാലനായിരുന്നു,ഇപ്പോൾ വൃദ്ധനായിരിക്കുന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല. 26. അവൻ നിത്യവും ദയ തോന്നി വായ്പ കൊടുക്കുന്നു; അവന്റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു. 27. ദോഷം വിട്ടൊഴിഞ്ഞ് ഗുണം ചെയ്യുക; എന്നാൽ നീ സദാകാലം സുഖമായി ജീവിച്ചിരിക്കും. 28. യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു; ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും. 29. നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും; 30. നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; അവന്റെ നാവ് ന്യായം സംസാരിക്കുന്നു. 31. തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തിൽ ഉണ്ട്; അവന്റെ കാലടികൾ വഴുതുകയില്ല. 32. ദുഷ്ടൻ നീതിമാനെ കൊല്ലുവാനായി പതിയിരിക്കുന്നു, 33. യഹോവ അവനെ അവന്റെ കയ്യിൽ വിട്ടുകൊടുക്കുകയില്ല; ന്യായവിസ്താരത്തിൽ അവനെ കുറ്റം വിധിക്കുകയുമില്ല. 34. യഹോവയ്ക്കായി പ്രത്യാശിച്ച് അവന്റെ വഴി പ്രമാണിച്ച് നടക്കുക; എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും; ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നത് നീ കാണും. 35. ദുഷ്ടൻ പ്രബലനായിരിക്കുന്നതും; സ്വദേശത്തുള്ള പച്ചവൃക്ഷം പോലെ തഴച്ചുവളരുന്നതും ഞാൻ കണ്ടിട്ടുണ്ട്. 36. ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല; ഞാൻ അന്വേഷിച്ചു, അവനെ കണ്ടതുമില്ല. 37. നിഷ്കളങ്കനെ ശ്രദ്ധിക്കുക; നേരുള്ളവനെ നോക്കിക്കൊള്ളുക; സമാധാനപുരുഷന് സന്തതി ഉണ്ടാകും. 38. എന്നാൽ അതിക്രമക്കാർ പൂർണ്ണമായി മുടിഞ്ഞുപോകും; അവരുടെ പിൻഗാമികൾ നശിപ്പിക്കപ്പെടും. 39. നീതിമാന്മാരുടെ രക്ഷ യഹോവയിൽ നിന്ന് വരുന്നു; കഷ്ടകാലത്ത് അവൻ അവരുടെ ദുർഗ്ഗം ആകുന്നു. 40. യഹോവ അവരെ സഹായിച്ച് വിടുവിക്കുന്നു; അവർ അവനിൽ ആശ്രയിക്കയാൽ അവൻ അവരെ ദുഷ്ടന്മാരുടെ കയ്യിൽനിന്ന് വിടുവിച്ച് രക്ഷിക്കുന്നു.
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 1  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 2  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 3  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 4  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 5  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 6  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 7  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 8  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 9  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 10  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 11  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 12  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 13  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 14  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 15  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 16  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 17  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 18  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 19  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 20  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 21  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 22  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 23  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 24  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 25  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 26  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 27  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 28  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 29  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 30  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 31  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 32  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 33  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 34  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 35  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 36  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 37  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 38  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 39  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 40  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 41  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 42  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 43  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 44  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 45  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 46  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 47  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 48  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 49  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 50  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 51  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 52  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 53  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 54  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 55  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 56  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 57  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 58  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 59  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 60  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 61  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 62  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 63  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 64  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 65  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 66  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 67  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 68  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 69  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 70  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 71  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 72  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 73  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 74  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 75  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 76  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 77  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 78  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 79  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 80  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 81  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 82  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 83  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 84  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 85  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 86  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 87  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 88  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 89  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 90  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 91  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 92  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 93  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 94  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 95  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 96  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 97  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 98  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 99  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 100  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 101  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 102  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 103  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 104  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 105  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 106  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 107  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 108  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 109  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 110  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 111  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 112  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 113  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 114  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 115  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 116  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 117  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 118  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 119  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 120  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 121  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 122  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 123  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 124  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 125  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 126  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 127  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 128  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 129  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 130  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 131  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 132  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 133  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 134  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 135  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 136  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 137  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 138  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 139  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 140  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 141  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 142  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 143  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 144  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 145  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 146  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 147  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 148  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 149  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 150  
×

Alert

×

Malayalam Letters Keypad References