1. ദുഷ്ടന്മാരോട് അസൂയപ്പെടരുത്; [QBR] അവരോടുകൂടി ഇരിക്കുവാൻ ആഗ്രഹിക്കുകയുമരുത്. [QBR]
2. അവരുടെ ഹൃദയം അക്രമം മെനയുന്നു; [QBR] കലഹം ഉണ്ടാക്കുവാൻ അവരുടെ അധരങ്ങൾ ഉപയോഗിക്കുന്നു. [QBR]
3. ജ്ഞാനംകൊണ്ട് ഭവനം പണിയുന്നു; [QBR] വിവേകംകൊണ്ട് അത് സ്ഥിരമായിവരുന്നു. [QBR]
4. പരിജ്ഞാനംകൊണ്ട് അതിന്റെ മുറികളിൽ [QBR] വിലയേറിയതും മനോഹരവുമായ സകല സമ്പത്തും നിറഞ്ഞുവരുന്നു. [QBR]
5. ജ്ഞാനിയായ പുരുഷൻ ബലവാനാകുന്നു; [QBR] പരിജ്ഞാനമുള്ളവൻ ബലം വർദ്ധിപ്പിക്കുന്നു. [QBR]
6. ബുദ്ധിയുള്ള ആലോചനയാൽ നീ യുദ്ധം നടത്തി ജയിക്കും; [QBR] മന്ത്രിമാരുടെ ബഹുത്വത്തിൽ രക്ഷയുണ്ട്. [QBR]
7. ജ്ഞാനം ഭോഷന് അപ്രാപ്യമായിരിക്കുന്നു; [QBR] അവൻ പട്ടണവാതില്ക്കൽ വായ് തുറക്കുന്നില്ല. [QBR]
8. ദോഷം ചെയ്യുവാൻ നിരൂപിക്കുന്നവനെ [QBR] ദുഷ്ക്കർമ്മി എന്ന് പറഞ്ഞുവരുന്നു; [QBR]
9. ഭോഷന്റെ നിരൂപണം പാപം തന്നെ; [QBR] പരിഹാസി മനുഷ്യർക്ക് വെറുപ്പാകുന്നു. [QBR]
10. കഷ്ടകാലത്ത് നീ പതറിപ്പോയാൽ [QBR] നിന്റെ ബലം കുറഞ്ഞുപോകും. [QBR]
11. മരണത്തിന് കൊണ്ടുപോകുന്നവരെ വിടുവിക്കുക; [QBR] കൊലക്കളത്തിലേക്ക് വിറച്ച് ചെല്ലുന്നവരെ രക്ഷിക്കുവാൻ ശ്രമിക്കുക. [QBR]
12. “ഞങ്ങൾ അറിഞ്ഞില്ലല്ലോ” എന്ന് നീ പറഞ്ഞാൽ [QBR] ഹൃദയങ്ങളെ തൂക്കിനോക്കുന്നവൻ ഗ്രഹിക്കുകയില്ലയോ? [QBR] നിന്റെ പ്രാണനെ കാക്കുന്നവൻ അറിയുകയില്ലയോ? [QBR] അവിടുന്ന് മനുഷ്യന് പ്രവൃത്തിക്ക് തക്കവണ്ണം പകരം കൊടുക്കുകയില്ലയോ? [QBR]
13. മകനേ, തേൻ തിന്നുക; അത് നല്ലതല്ലോ; [QBR] തേങ്കട്ട നിന്റെ അണ്ണാക്കിന് മധുരമത്രേ. [QBR]
14. ജ്ഞാനവും നിന്റെ ഹൃദയത്തിന് അങ്ങനെ തന്നെ എന്നറിയുക; [QBR] നീ അത് പ്രാപിച്ചാൽ പ്രതിഫലം ഉണ്ടാകും; [QBR] നിന്റെ പ്രത്യാശയ്ക്ക് ഭംഗം വരികയുമില്ല. [QBR]
15. ദുഷ്ടാ, നീ നീതിമാന്റെ പാർപ്പിടത്തിന് പതിയിരിക്കരുത്; [QBR] അവന്റെ വിശ്രാമസ്ഥലത്തെ നശിപ്പിക്കുകയുമരുത്. [QBR]
16. നീതിമാൻ ഏഴുപ്രാവശ്യം വീണാലും എഴുന്നേല്ക്കും; [QBR] ദുഷ്ടന്മാരോ അനർത്ഥത്തിൽ നശിച്ചുപോകും. [QBR]
17. നിന്റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുത്; [QBR] അവൻ ഇടറുമ്പോൾ നിന്റെ ഹൃദയം ആനന്ദിക്കരുത്. [QBR]
18. യഹോവ കണ്ടിട്ട് അവിടുത്തേയ്ക്ക് ഇഷ്ടക്കേടാകുവാനും [QBR] തന്റെ കോപം അവങ്കൽനിന്ന് മാറ്റിക്കളയുവാനും മതി. [QBR]
19. ദുഷ്പ്രവൃത്തിക്കാർനിമിത്തം മുഷിയരുത്; [QBR] ദുഷ്ടന്മാരോട് അസൂയപ്പെടുകയും അരുത്. [QBR]
20. ദോഷിക്ക് പ്രതിഫലമുണ്ടാകുകയില്ല; [QBR] ദുഷ്ടന്റെ വിളക്ക് കെട്ടുപോകും. [QBR]
21. മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക; [QBR] മത്സരികളോട് ഇടപെടരുത്. [QBR]
22. അവരിൽനിന്ന് ആപത്ത് പെട്ടെന്ന് വരും; [QBR] രണ്ടു കൂട്ടരും വരുത്തുന്ന നാശം ആരറിയുന്നു? [* രണ്ടു കൂട്ടരും എന്നത് യഹോവയും രാജാവും]
23. ഇവയും ജ്ഞാനികളുടെ വാക്യങ്ങൾ. [QBR] ന്യായവിസ്താരത്തിൽ മുഖപക്ഷം നന്നല്ല. [QBR]
24. ദുഷ്ടനോട് “നീ നീതിമാൻ” എന്ന് പറയുന്നവനെ [QBR] ജനതകൾ ശപിക്കുകയും വംശങ്ങൾ വെറുക്കുകയും ചെയ്യും. [QBR]
25. അവനെ ശാസിക്കുന്നവർക്ക് നന്മ ഉണ്ടാകും; [QBR] വലിയ അനുഗ്രഹം അവരുടെ മേൽ വരും. [QBR]
26. നേരുള്ള ഉത്തരം പറയുന്നവൻ [QBR] അധരങ്ങളെ ചുംബനം ചെയ്യുന്നു. [QBR]
27. വെളിയിൽ നിന്റെ വേല ചെയ്യുക; വയലിൽ എല്ലാം തീർക്കുക; [QBR] പിന്നീട് നിന്റെ വീട് പണിയുക. [QBR]
28. കാരണം കൂടാതെ കൂട്ടുകാരന് വിരോധമായി സാക്ഷിനില്ക്കരുത്; [QBR] നിന്റെ അധരംകൊണ്ട് ചതിക്കുകയും അരുത്. [QBR]
29. “അവൻ എന്നോടു ചെയ്തതുപോലെ ഞാൻ അവനോടു ചെയ്യുമെന്നും [QBR] ഞാൻ അവന് അവന്റെ പ്രവൃത്തിക്ക് പകരം കൊടുക്കും” എന്നും നീ പറയരുത്. [QBR]
30. ഞാൻ മടിയന്റെ നിലത്തിനരികിലും [QBR] ബുദ്ധിഹീനന്റെ മുന്തിരിത്തോട്ടത്തിന് സമീപത്തും കൂടി പോയി [QBR]
31. അവിടെ മുള്ള് പടർന്നുപിടിച്ചിരിക്കുന്നതും [QBR] കള നിറഞ്ഞ് നിലം മൂടിയിരിക്കുന്നതും [QBR] അതിന്റെ കന്മതിൽ ഇടിഞ്ഞുകിടക്കുന്നതും കണ്ടു. [QBR]
32. ഞാൻ അത് നോക്കി വിചാരിക്കുകയും [QBR] അതു കണ്ട് ഉപദേശം പ്രാപിക്കുകയും ചെയ്തു. [QBR]
33. കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, [QBR] കുറെക്കൂടെ കൈകെട്ടി കിടപ്പ്. [QBR]
34. അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും [QBR] നിന്റെ ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരും. [PE]