1. മകനേ, കൂട്ടുകാരനു വേണ്ടി നീ ജാമ്യം നില്ക്കുകയോ [QBR] അന്യനു വേണ്ടി കൈയടിച്ച് ഉറപ്പ് നൽകുകയോ ചെയ്തിട്ടുണ്ടെങ്കിൽ, [QBR]
2. നിന്റെ വായിലെ വാക്കുകളാൽ നീ ചതിക്കപ്പെട്ടു; [QBR] നിന്റെ വായിലെ മൊഴികളാൽ നീ കെണിയിലായി. [QBR]
3. ആകയാൽ മകനേ, ഇത് ചെയ്യുക; നിന്നെത്തന്നെ വിടുവിക്കുക; [QBR] കൂട്ടുകാരന്റെ കൈകളിൽ നീ അകപ്പെട്ടുപോയല്ലോ; [QBR] നീ ചെന്ന്, താണുവീണ് കൂട്ടുകാരനോട് മുട്ടിപ്പായി അപേക്ഷിക്കുക. [QBR]
4. നിന്റെ കണ്ണിന് ഉറക്കവും [QBR] നിന്റെ കൺപോളകൾക്ക് നിദ്രയും കൊടുക്കരുത്. [QBR]
5. മാൻ നായാട്ടുകാരന്റെ കൈയിൽനിന്നും [QBR] പക്ഷി വേട്ടക്കാരന്റെ കൈയിൽനിന്നും [QBR] എന്നപോലെ നീ നിന്നെത്തന്നെ വിടുവിക്കുക, [QBR]
6. മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക; [QBR] അതിന്റെ വഴികൾ നോക്കി ബുദ്ധിപഠിക്കുക. [QBR]
7. അതിന് നായകനും മേൽവിചാരകനും [QBR] അധിപതിയും ഇല്ലാതിരുന്നിട്ടും [QBR]
8. വേനല്ക്കാലത്ത് തന്റെ ആഹാരം ഒരുക്കുന്നു; [QBR] കൊയ്ത്തുകാലത്ത് തന്റെ ഭക്ഷണം ശേഖരിക്കുന്നു. [QBR]
9. മടിയാ, നീ എത്രനേരം കിടന്നുറങ്ങും? [QBR] എപ്പോൾ ഉറക്കത്തിൽ നിന്നെഴുന്നേല്ക്കും? [QBR]
10. കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര; [QBR] കുറേക്കൂടെ കൈകെട്ടിക്കിടപ്പ്. [QBR]
11. അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും [QBR] നിന്റെ ബുദ്ധിമുട്ട് ആയുധധാരിയെപ്പോലെയും വരും. [QBR]
12. നിസ്സാരനും ദുഷ്കർമ്മിയുമായവൻ [QBR] വായുടെ വക്രതയോടെ നടക്കുന്നു. [QBR]
13. അവൻ കണ്ണിമയ്ക്കുന്നു; കാൽകൊണ്ട് തോണ്ടുന്നു; [QBR] വിരൽകൊണ്ട് ആംഗ്യം കാണിക്കുന്നു. [QBR]
14. അവന്റെ ഹൃദയത്തിൽ വക്രതയുണ്ട്; [QBR] അവൻ എല്ലായ്പോഴും ദോഷം നിരൂപിച്ച് വഴക്കുണ്ടാക്കുന്നു. [QBR]
15. അതുകൊണ്ട് അവന്റെ ആപത്ത് പെട്ടെന്ന് വരും; [QBR] ക്ഷണത്തിൽ അവൻ തകർന്നുപോകും; പരിഹാരമുണ്ടാകുകയുമില്ല. [QBR]
16. ആറു കാര്യം യഹോവ വെറുക്കുന്നു; [QBR] ഏഴു കാര്യം അവന് അറപ്പാകുന്നു: [QBR]
17. ഗർവ്വമുള്ള കണ്ണും വ്യാജമുള്ള നാവും [QBR] കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കൈയും [QBR]
18. ദുരുപായം നിരൂപിക്കുന്ന ഹൃദയവും [QBR] ദോഷത്തിനു ബദ്ധപ്പെട്ട് ഓടുന്ന കാലും [QBR]
19. ഭോഷ്ക് പറയുന്ന കള്ളസാക്ഷിയും [QBR] സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നെ. [QBR]
20. മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്കുക; [QBR] അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയുമരുത്. [QBR]
21. അത് എല്ലായ്പോഴും നിന്റെ ഹൃദയത്തോട് ബന്ധിച്ചുകൊള്ളുക; [QBR] നിന്റെ കഴുത്തിൽ അത് കെട്ടിക്കൊള്ളുക. [QBR]
22. നീ നടക്കുമ്പോൾ അത് നിനക്ക് വഴികാണിക്കും. [QBR] നീ ഉറങ്ങുമ്പോൾ അത് നിന്നെ കാക്കും; [QBR] നീ ഉണരുമ്പോൾ അത് നിന്നോട് സംസാരിക്കും. [QBR]
23. കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും [QBR] പ്രബോധനത്തിന്റെ ശാസനകൾ ജീവന്റെ മാർഗ്ഗവും ആകുന്നു. [QBR]
24. അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തിൽ നിന്നും [QBR] പരസ്ത്രീയുടെ ചക്കരവാക്കുകളിൽനിന്നും നിന്നെ രക്ഷിക്കും. [QBR]
25. അവളുടെ സൗന്ദര്യത്തെ നിന്റെ ഹൃദയത്തിൽ മോഹിക്കരുത്; [QBR] അവൾ കണ്ണിമകൊണ്ട് നിന്നെ വശീകരിക്കുകയുമരുത്. [QBR]
26. വേശ്യാസ്ത്രീനിമിത്തം പുരുഷൻ ഉണങ്ങിയ അപ്പക്കഷണം പോലെയായിപ്പോകും; [QBR] വ്യഭിചാരിണി വിലയേറിയ ജീവനെ വേട്ടയാടുന്നു. [QBR]
27. ഒരു മനുഷ്യനു തന്റെ വസ്ത്രം വെന്തുപോകാതെ [QBR] മടിയിൽ തീ കൊണ്ടുവരാമോ? [QBR]
28. ഒരുത്തനു കാൽ പൊള്ളാതെ [QBR] തീക്കനലിന്മേൽ നടക്കാമോ? [QBR]
29. കൂട്ടുകാരന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുന്നവൻ ഇങ്ങനെ തന്നെ; [QBR] അവളെ തൊടുന്ന ഒരുത്തനും ശിക്ഷ വരാതെയിരിക്കുകയില്ല. [QBR]
30. കള്ളൻ വിശന്നിട്ട് വിശപ്പടക്കുവാൻ മാത്രം മോഷ്ടിച്ചാൽ [QBR] ആരും അവനെ നിന്ദിക്കുന്നില്ല. [QBR]
31. അവൻ പിടിക്കപ്പെട്ടാൽ അവൻ ഏഴിരട്ടി മടക്കിക്കൊടുക്കണം; [QBR] തന്റെ വീട്ടിലെ വസ്തുവക ഒക്കെയും കൊടുക്കേണ്ടിവരാം; [QBR]
32. സ്ത്രീയോട് വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനൻ; [QBR] അങ്ങനെ ചെയ്യുന്നവൻ സ്വന്തപ്രാണനെ നശിപ്പിക്കുന്നു. [QBR]
33. പ്രഹരവും അപമാനവും അവനു ലഭിക്കും; [QBR] അവന്റെ നിന്ദ മാഞ്ഞുപോകുകയുമില്ല. [QBR]
34. ജാരശങ്ക പുരുഷന് ക്രോധഹേതുവാകുന്നു; [QBR] പ്രതികാരദിവസത്തിൽ അവൻ ഇളവ് നൽകുകയില്ല. [QBR]
35. അവൻ യാതൊരു നഷ്ടപരിഹാരവും സ്വീകരിക്കുകയില്ല; [QBR] എത്ര സമ്മാനം കൊടുത്താലും അവൻ തൃപ്തിപ്പെടുകയുമില്ല. [PE]