1. യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; അവന്റെ നാമം വിളിച്ചപേക്ഷിക്കുവിൻ; [QBR] അവന്റെ പ്രവൃത്തികൾ ജനതകളുടെ ഇടയിൽ അറിയിക്കുവിൻ. [QBR]
2. അവന് പാടുവിൻ; അവന് കീർത്തനം പാടുവിൻ; [QBR] അവന്റെ സകല അത്ഭുതങ്ങളെയും കുറിച്ച് സംസാരിക്കുവിൻ. [QBR]
3. അവന്റെ വിശുദ്ധനാമത്തിൽ പ്രശംസിക്കുവിൻ; [QBR] യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ. [QBR]
4. യഹോവയെയും അവന്റെ ബലത്തെയും തിരയുവിൻ; [QBR] അവന്റെ മുഖം ഇടവിടാതെ അന്വേഷിക്കുവിൻ. [QBR]
5. അവന്റെ ദാസനായ അബ്രഹാമിന്റെ സന്തതിയും [QBR] അവൻ തിരഞ്ഞെടുത്ത യാക്കോബിന്റെ മക്കളുമേ, [QBR]
6. അവൻ ചെയ്ത അത്ഭുതങ്ങളും അവന്റെ അടയാളങ്ങളും [QBR] അവന്റെ വായിൽ നിന്നുള്ള ന്യായവിധികളും ഓർത്തുകൊള്ളുവിൻ. [QBR]
7. അവൻ നമ്മുടെ ദൈവമായ യഹോവയാകുന്നു; [QBR] അവന്റെ ന്യായവിധികൾ സർവ്വഭൂമിയിലും ഉണ്ട്. [QBR]
8. അവൻ തന്റെ നിയമം ശാശ്വതമായും [QBR] താൻ കല്പിച്ച വചനം ആയിരം തലമുറ വരെയും ഓർമ്മിക്കുന്നു. [QBR]
9. അവൻ അബ്രാഹാമിനോട് ചെയ്ത നിയമവും [QBR] യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നെ. [QBR]
10. അതിനെ അവൻ യാക്കോബിന് ഒരു ചട്ടമായും [QBR] യിസ്രായേലിന് ഒരു നിത്യനിയമമായും നിയമിച്ചു. [QBR]
11. “നിന്റെ അവകാശത്തിന്റെ ഓഹരിയായി [QBR] ഞാൻ നിനക്ക് കനാൻദേശം തരും” എന്നരുളിച്ചെയ്തു. [QBR]
12. അവർ അന്ന് എണ്ണത്തിൽ കുറഞ്ഞവരും ആൾബലത്തിൽ ചുരുങ്ങിയവരും [QBR] പരദേശികളും ആയിരുന്നു. [QBR]
13. അവർ ഒരു ജനതയെ വിട്ട് മറ്റൊരു ജനതയുടെ അടുക്കലേക്കും [QBR] ഒരു രാജ്യം വിട്ട് മറ്റൊരു ജനത്തിന്റെ അടുക്കലേക്കും പോയിരുന്നു. [QBR]
14. അവരെ പീഡിപ്പിക്കുവാൻ അവൻ ആരെയും സമ്മതിച്ചില്ല; [QBR] അവരുടെനിമിത്തം അവൻ രാജാക്കന്മാരെ ശാസിച്ചു: [QBR]
15. “എന്റെ അഭിഷിക്തന്മാരെ തൊടരുത്, [QBR] എന്റെ പ്രവാചകന്മാർക്ക് ഒരു ദോഷവും ചെയ്യരുത്” എന്നു പറഞ്ഞു. [QBR]
16. അവൻ ദേശത്ത് ഒരു ക്ഷാമം വരുത്തി; [QBR] ഭക്ഷണമില്ലാതെ ജനം വലഞ്ഞു. [QBR]
17. അവർക്കു മുമ്പായി അവൻ ഒരുവനെ അയച്ചു; [QBR] യോസേഫിനെ അവർ ദാസനായി വിറ്റുവല്ലോ. [QBR]
18. യഹോവയുടെ വചനം നിവൃത്തിയാകുകയും [QBR] അവന്റെ വചനത്താൽ അവന് ശോധന വരുകയും ചെയ്യുവോളം [QBR]
19. അവർ അവന്റെ കാലുകൾ വിലങ്ങുകൊണ്ട് ബന്ധിക്കുകയും [QBR] അവൻ ഇരിമ്പു ചങ്ങലയിൽ കുടുങ്ങുകയും ചെയ്തു. [QBR]
20. രാജാവ് ആളയച്ച് അവനെ സ്വതന്ത്രനാക്കി; [QBR] ജനത്തിന്റെ അധിപതി അവനെ വിട്ടയച്ചു. [QBR]
21. അവന്റെ പ്രഭുക്കന്മാരെ ഏതുസമയത്തും ബന്ധനസ്ഥരാക്കുവാനും [QBR] അവന്റെ മന്ത്രിമാർക്ക് ജ്ഞാനം ഉപദേശിച്ചുകൊടുക്കുവാനും [QBR]
22. തന്റെ ഭവനത്തിന് അവനെ കർത്താവായും [QBR] തന്റെ സർവ്വസമ്പത്തിനും അധിപതിയായും നിയമിച്ചു. [QBR]
23. അപ്പോൾ യിസ്രായേൽ ഈജിപ്റ്റിലേക്ക് ചെന്നു; [QBR] യാക്കോബ് ഹാമിന്റെ ദേശത്ത് വന്നു പാർത്തു. [QBR]
24. ദൈവം തന്റെ ജനത്തെ ഏറ്റവും വർദ്ധിപ്പിക്കുകയും [QBR] അവരുടെ വൈരികളെക്കാൾ അവരെ ബലവാന്മാരാക്കുകയും ചെയ്തു. [QBR]
25. തന്റെ ജനത്തെ പകയ്ക്കുവാനും തന്റെ ദാസന്മാരോട് ഉപായം പ്രയോഗിക്കുവാനും [QBR] അവൻ അവരുടെ ഹൃദയത്തെ മറിച്ചുകളഞ്ഞു. [QBR]
26. അവൻ തന്റെ ദാസനായ മോശെയെയും [QBR] താൻ തിരഞ്ഞെടുത്ത അഹരോനെയും അയച്ചു. [QBR]
27. ഇവർ അവരുടെ ഇടയിൽ അവന്റെ അടയാളങ്ങളും [QBR] ഹാമിന്റെ ദേശത്ത് അത്ഭുതങ്ങളും പ്രവർത്തിച്ചു. [QBR]
28. അവൻ ഇരുൾ അയച്ച് ദേശത്തെ അന്ധകാരത്തിലാക്കി; [QBR] അവർ അവന്റെ വചനത്തോട് മറുത്തുനിന്നു; [QBR]
29. അവൻ അവരുടെ വെള്ളം രക്തമാക്കി, [QBR] അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു. [QBR]
30. അവരുടെ ദേശത്ത് തവള വ്യാപിച്ച്, രാജാക്കന്മാരുടെ പള്ളിയറകളിൽപോലും നിറഞ്ഞു. [QBR]
31. അവൻ കല്പിച്ചപ്പോൾ നായീച്ചയും [QBR] അവരുടെ ദേശം മുഴുവനും നിറഞ്ഞു; [QBR]
32. അവൻ അവർക്ക് മഴയ്ക്കു പകരം കൽമഴയും [QBR] അവരുടെ ദേശത്ത് അഗ്നിജ്വാലയും അയച്ചു. [QBR]
33. അവൻ അവരുടെ മുന്തിരിവള്ളികളും അത്തിവൃക്ഷങ്ങളും തകർത്തു; [QBR] അവരുടെ ദേശത്തെ സകലവൃക്ഷങ്ങളും നശിപ്പിച്ചു. [QBR]
34. അവൻ കല്പിച്ചപ്പോൾ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്ന്, [QBR]
35. അവരുടെ ദേശത്തെ സകല സസ്യങ്ങളും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു. [QBR]
36. അവൻ അവരുടെ ദേശത്തെ എല്ലാ കടിഞ്ഞൂലിനെയും [QBR] അവരുടെ സർവ്വവീര്യത്തിന്റെ ആദ്യഫലത്തെയും സംഹരിച്ചു. [QBR]
37. അവൻ അവരെ വെള്ളിയോടും പൊന്നിനോടും കൂടി പുറപ്പെടുവിച്ചു; [QBR] അവരുടെ ഗോത്രങ്ങളിൽ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല. [QBR]
38. അവർ പുറപ്പെട്ടപ്പോൾ ഈജിപ്റ്റ് സന്തോഷിച്ചു; [QBR] അവരെക്കുറിച്ചുള്ള ഭയം അവരുടെമേൽ വീണിരുന്നു. [QBR]
39. അവൻ തണലിനായി ഒരു മേഘം വിരിച്ചു; [QBR] രാത്രിയിൽ വെളിച്ചത്തിനായി തീ നിറുത്തി. [QBR]
40. അവർ ചോദിച്ചപ്പോൾ അവൻ കാടകളെ കൊടുത്തു; [QBR] സ്വർഗ്ഗീയഭോജനംകൊണ്ട് അവർക്ക് തൃപ്തിവരുത്തി. [QBR]
41. അവൻ പാറ പിളർന്നു, വെള്ളം ചാടി പുറപ്പെട്ടു; [QBR] അത് ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി. [QBR]
42. അവൻ തന്റെ വിശുദ്ധവാഗ്ദത്തത്തെയും തന്റെ ദാസനായ അബ്രഹാമിനെയും ഓർത്തു. [QBR]
43. അവൻ തന്റെ ജനത്തെ സന്തോഷത്തോടും [QBR] താൻ തിരഞ്ഞെടുത്തവരെ ഘോഷത്തോടും കൂടി പുറപ്പെടുവിച്ചു. [QBR]
44. അവർ തന്റെ ചട്ടങ്ങൾ പ്രമാണിക്കുകയും [QBR] തന്റെ ന്യായപ്രമാണങ്ങൾ ആചരിക്കുകയും ചെയ്യേണ്ടതിന് [QBR]
45. അവൻ ജനതകളുടെ ദേശങ്ങൾ അവർക്കു കൊടുത്തു; [QBR] അവർ വംശങ്ങളുടെ അദ്ധ്വാനഫലം കൈവശമാക്കുകയും ചെയ്തു. [QBR] യഹോവയെ സ്തുതിക്കുവിൻ. [PE]