1. എന്റെ രക്ഷയുടെ ദൈവമായ യഹോവേ, [QBR] ഞാൻ രാവും പകലും തിരുസന്നിധിയിൽ നിലവിളിക്കുന്നു; [QBR]
2. എന്റെ പ്രാർത്ഥന നിന്റെ മുമ്പിൽ വരുമാറാകട്ടെ; [QBR] എന്റെ നിലവിളിക്കു ചെവി ചായിക്കണമേ. [QBR]
3. എന്റെ പ്രാണൻ കഷ്ടതകൊണ്ട് നിറഞ്ഞിരിക്കുന്നു; [QBR] എന്റെ ജീവൻ പാതാളത്തോട് സമീപിക്കുന്നു. [QBR]
4. കുഴിയിൽ ഇറങ്ങുന്നവരുടെ കൂട്ടത്തിൽ എന്നെ എണ്ണിയിരിക്കുന്നു; [QBR] ഞാൻ ബലഹീനനായ മനുഷ്യനെപ്പോലെയാകുന്നു. [QBR]
5. ശവക്കുഴിയിൽ കിടക്കുന്ന ഹതന്മാരെപ്പോലെ എന്നെ മരിച്ചവരുടെ കൂട്ടത്തിൽ ഉപേക്ഷിച്ചിരിക്കുന്നു; [QBR] അവരെ നീ പിന്നെ ഓർക്കുന്നില്ല; [QBR] അവർ നിന്റെ കൈയിൽനിന്ന് ഛേദിക്കപ്പെട്ടുപോയിരിക്കുന്നു. [QBR]
6. നീ എന്നെ ഏറ്റവും താണകുഴിയിലും ഇരുട്ടിലും ആഴങ്ങളിലും ഇട്ടിരിക്കുന്നു. [QBR]
7. നിന്റെ ക്രോധം എനിക്ക് ഭാരമായിരിക്കുന്നു; [QBR] നിന്റെ എല്ലാ തിരകളുംകൊണ്ട് നീ എന്നെ വലച്ചിരിക്കുന്നു. സേലാ.
8. എന്റെ പരിചയക്കാരെ നീ എന്നോട് അകറ്റി, [QBR] അവർക്ക് എന്നോട് വെറുപ്പായിരിക്കുന്നു; [QBR] പുറത്തിറങ്ങുവാൻ കഴിയാത്തവിധം എന്നെ അടച്ചിരിക്കുന്നു. [QBR]
9. എന്റെ കണ്ണ് കഷ്ടതഹേതുവായി ക്ഷയിച്ചുപോകുന്നു; [QBR] യഹോവേ, ഞാൻ ദിവസംപ്രതി നിന്നെ വിളിച്ചപേക്ഷിക്കുകയും [QBR] എന്റെ കൈകളെ നിങ്കലേക്ക് മലർത്തുകയും ചെയ്യുന്നു. [QBR]
10. നീ മരിച്ചവർക്ക് വേണ്ടി അത്ഭുതങ്ങൾ ചെയ്യുമോ? [QBR] മൃതന്മാർ എഴുന്നേറ്റ് നിന്നെ സ്തുതിക്കുമോ? സേലാ.
11. ശവക്കുഴിയിൽ നിന്റെ ദയയെയും [QBR] വിനാശത്തിൽ നിന്റെ വിശ്വസ്തതയെയും വർണ്ണിക്കുമോ? [QBR]
12. അന്ധകാരത്തിൽ നിന്റെ അത്ഭുതങ്ങളും [QBR] വിസ്മൃതിയുടെ ദേശത്ത് നിന്റെ നീതിയും വെളിപ്പെടുമോ? [QBR]
13. എന്നാൽ യഹോവേ, ഞാൻ നിന്നോട് നിലവിളിക്കുന്നു; [QBR] രാവിലെ എന്റെ പ്രാർത്ഥന തിരുസന്നിധിയിൽ വരുന്നു. [QBR]
14. യഹോവേ, നീ എന്റെ പ്രാണനെ തള്ളിക്കളയുന്നതെന്തിന്? [QBR] നിന്റെ മുഖത്തെ എനിക്ക് മറയ്ക്കുന്നതും എന്തിന്? [QBR]
15. ബാല്യം മുതൽ ഞാൻ അരിഷ്ടനും മൃതപ്രായനും ആകുന്നു; [QBR] ഞാൻ നിന്റെ ഭീകരതകൾ സഹിച്ച് വലഞ്ഞിരിക്കുന്നു. [QBR]
16. നിന്റെ ഉഗ്രകോപം എന്റെ മീതെ കവിഞ്ഞിരിക്കുന്നു; [QBR] നിന്റെ ഭീകരത എന്നെ സംഹരിച്ചിരിക്കുന്നു. [QBR]
17. അവ ഇടവിടാതെ വെള്ളംപോലെ എന്നെ ചുറ്റുന്നു; [QBR] അവ ഒരുപോലെ എന്നെ വളയുന്നു. [QBR]
18. സ്നേഹിതനെയും കൂട്ടാളിയെയും നീ എന്നോട് അകറ്റിയിരിക്കുന്നു; [QBR] എന്റെ സ്നേഹിതന്മാർ അന്ധകാരമത്രേ. [PE]