1. യഹോവയ്ക്ക് ഒരു പുതിയ പാട്ട് പാടുവിൻ; [QBR] സകലഭൂവാസികളുമേ, യഹോവയ്ക്ക് പാടുവിൻ. [QBR]
2. യഹോവയ്ക്കു പാടി അവന്റെ നാമത്തെ വാഴ്ത്തുവിൻ; [QBR] നാൾതോറും അവന്റെ രക്ഷ പ്രസിദ്ധമാക്കുവിൻ. [QBR]
3. ജനതതികളുടെ ഇടയിൽ അവന്റെ മഹത്വവും [QBR] സകലവംശങ്ങളുടെയും ഇടയിൽ അവന്റെ അത്ഭുതങ്ങളും വിളംബരം ചെയ്യുവിൻ. [QBR]
4. യഹോവ വലിയവനും സ്തുതികൾക്ക് ഏറ്റവും യോഗ്യനും ആകുന്നു; [QBR] അവൻ സകലദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ. [QBR]
5. ജനതകളുടെ ദേവന്മാരൊക്കെയും മിഥ്യാമൂർത്തികളത്രേ; [QBR] യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു. [QBR]
6. ബഹുമാനവും തേജസ്സും അവന്റെ മുമ്പിലും [QBR] ബലവും ശോഭയും അവന്റെ വിശുദ്ധമന്ദിരത്തിലും ഉണ്ട്. [QBR]
7. ജനതകളുടെ കുലങ്ങളേ, യഹോവയ്ക്ക് കൊടുക്കുവിൻ; [QBR] മഹത്വവും ബലവും യഹോവയ്ക്ക് കൊടുക്കുവിൻ. [QBR]
8. യഹോവയ്ക്ക് അവന്റെ നാമത്തിന് തക്കതായ മഹത്വം കൊടുക്കുവിൻ; [QBR] തിരുമുൽകാഴ്ചയുമായി അവന്റെ പ്രാകാരങ്ങളിൽ ചെല്ലുവിൻ. [QBR]
9. വിശുദ്ധിയുടെ അലങ്കാരത്തോടെ യഹോവയെ നമസ്കരിക്കുവിൻ; [QBR] സകല ഭൂവാസികളുമേ, അവന്റെ മുമ്പിൽ നടുങ്ങുവിൻ. [QBR]
10. “യഹോവ വാഴുന്നു; [QBR] ഭൂലോകവും ഇളകാതെ ഉറച്ചുനില്ക്കുന്നു; അവൻ ജനതകളെ നേരോടെ വിധിക്കും” എന്ന് ജനതകളുടെ ഇടയിൽ പറയുവിൻ. [QBR]
11. ആകാശം സന്തോഷിക്കുകയും ഭൂമി ആനന്ദിക്കുകയും [QBR] സമുദ്രവും അതിലുള്ളതും ആർത്തു ഘോഷിക്കുകയും ചെയ്യട്ടെ. [QBR]
12. വയലും അതിലുള്ള സകലവും ആഹ്ലാദിക്കട്ടെ; [QBR] അപ്പോൾ കാട്ടിലെ സകലവൃക്ഷങ്ങളും യഹോവയുടെ സന്നിധിയിൽ ഉല്ലസിച്ചുഘോഷിക്കും. [QBR]
13. യഹോവയുടെ സന്നിധിയിൽ തന്നെ; [QBR] അവൻ വരുന്നുവല്ലോ; അവൻ ഭൂമിയെ വിധിക്കുവാൻ വരുന്നു; [QBR] അവൻ ഭൂലോകത്തെ നീതിയോടും ജനതതികളെ വിശ്വസ്തതയോടും കൂടി വിധിക്കും. [PE]