സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
പുതിയ നിയമം
Search
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പുസ്തകങ്ങൾ 2:31
Notes
No Verse Added
History
1 ശമൂവേൽ 2:31 (06 43 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
1 ശമൂവേൽ 2:31
1
അനന്തരം
ഹന്നാ
പ്രാർത്ഥിച്ചു
പറഞ്ഞതെന്തെന്നാൽ:
എന്റെ
ഹൃദയം
യഹോവയിൽ
ആനന്ദിക്കുന്നു;
എന്റെ
കൊമ്പു
യഹോവയാൽ
ഉയർന്നിരിക്കുന്നു;
എന്റെ
വായ്
ശത്രുക്കളുടെ
നേരെ
വിശാലമാകുന്നു;
നിന്റെ
രക്ഷയിൽ
ഞാൻ
സന്തോഷിക്കുന്നു.
2
യഹോവയെപ്പോലെ
പരിശുദ്ധൻ
ഇല്ല;
നീ
അല്ലാതെ
ഒരുത്തനുമില്ലല്ലോ;
നമ്മുടെ
ദൈവത്തെപ്പോലെ
ഒരു
പാറയും
ഇല്ല.
3
ഡംഭിച്ചു
ഡംഭിച്ചു
ഇനി
സംസാരിക്കരുതു;
നിങ്ങളുടെ
വായിൽനിന്നു
അഹങ്കാരം
പുറപ്പെടരുതു.
യഹോവ
ജ്ഞാനമുള്ള
ദൈവം;
അവൻ
പ്രവൃത്തികളെ
തൂക്കിനോക്കുന്നു.
4
വീരന്മാരുടെ
വില്ലു
ഒടിഞ്ഞുപോകുന്നു;
ഇടറിയവരോ
ബലം
ധരിക്കുന്നു.
5
സമ്പന്നർ
ആഹാരത്തിന്നായി
കൂലിക്കു
നില്ക്കുന്നു;
വിശന്നവർ
വിശ്രമം
പ്രാപിക്കുന്നു;
മച്ചി
ഏഴു
പ്രസവിക്കുന്നു;
പുത്രസമ്പന്നയോ
ക്ഷയിച്ചു
പോകുന്നു.
6
യഹോവ
കൊല്ലുകയും
ജീവിപ്പിക്കയും
ചെയ്യുന്നു.
പാതാളത്തിൽ
ഇറക്കുകയും
ഉദ്ധരിക്കയും
ചെയ്യുന്നു;
7
യഹോവ
ദാരിദ്ര്യവും
ഐശ്വര്യവും
നല്കുന്നു;
അവൻ
താഴ്ത്തുകയും
ഉയർത്തുകയും
ചെയ്യുന്നു.
8
അവൻ
ദരിദ്രനെ
പൊടിയിൽനിന്നു
നിവിർത്തുന്നു;
അഗതിയെ
കുപ്പയിൽനിന്നു
ഉയർത്തുന്നു;
പ്രഭുക്കന്മാരോടുകൂടെ
ഇരുത്തുവാനും
മഹിമാസനം
അവകാശമായി
നല്കുവാനും
തന്നേ.
ഭൂധരങ്ങൾ
യഹോവെക്കുള്ളവ;
ഭൂമണ്ഡലത്തെ
അവയുടെമേൽ
വെച്ചിരിക്കുന്നു.
9
തന്റെ
വിശുദ്ധന്മാരുടെ
കാലുകളെ
അവൻ
കാക്കുന്നു;
ദുഷ്ടന്മാർ
അന്ധകാരത്തിൽ
മിണ്ടാതെയാകുന്നു;
സ്വശക്തിയാൽ
ഒരുത്തനും
ജയിക്കയില്ല.
10
യഹോവയോടു
എതിർക്കുന്നവൻ
തകർന്നുപോകുന്നു;
അവൻ
ആകാശത്തുനിന്നു
അവരുടെമേൽ
ഇടി
വെട്ടിക്കുന്നു.
യഹോവ
ഭൂസീമാവാസികളെ
വിധിക്കുന്നു;
തന്റെ
രാജാവിന്നു
ശക്തി
കൊടുക്കുന്നു;
തന്റെ
അഭിഷിക്തന്റെ
കൊമ്പു
ഉയർത്തുന്നു.
11
പിന്നെ
എൽക്കാനാ
രാമയിൽ
തന്റെ
വീട്ടിലേക്കു
പോയി.
ബാലൻ
പുരോഹിതനായ
ഏലിയുടെ
മുമ്പിൽ
യഹോവെക്കു
ശുശ്രൂഷചെയ്തു
പോന്നു.
12
എന്നാൽ
ഏലിയുടെ
പുത്രന്മാർ
നീചന്മാരും
യഹോവയെ
ഓർക്കാത്തവരും
ആയിരുന്നു.
13
ഈ
പുരോഹിതന്മാർ
ജനത്തോടു
ആചരിച്ച
വിധം
എങ്ങനെയെന്നാൽ:
വല്ലവരും
ഒരു
യാഗം
കഴിക്കുമ്പോൾ
മാംസം
വേവിക്കുന്ന
സമയത്തു
പുരോഹിതന്റെ
ബാല്യക്കാരൻ
കയ്യിൽ
മുപ്പല്ലിയുമായി
വന്നു
14
കലത്തിലോ
ഉരുളിയിലോ
കുട്ടകത്തിലോ
ചട്ടിയിലോ
കുത്തും;
മുപ്പല്ലിയിൽ
പിടിച്ചതൊക്കെയും
പുരോഹിതൻ
എടുത്തുകൊള്ളും.
ശീലോവിൽ
വരുന്ന
എല്ലായിസ്രായേല്യരോടും
അവർ
അങ്ങനെ
ചെയ്യും.
15
മേദസ്സു
ദഹിപ്പിക്കുംമുമ്പെ
പുരോഹിതന്റെ
ബാല്യക്കാരൻ
വന്നു
യാഗം
കഴിക്കുന്നവനോടു:
പുരോഹിതന്നു
വറുപ്പാൻ
മാംസം
തരിക;
പച്ചമാംസമല്ലാതെ
വേവിച്ചതു
അവൻ
വാങ്ങുകയില്ല
എന്നു
പറയും.
16
മേദസ്സു
ദഹിപ്പിച്ചുകഴിയട്ടെ;
അതിന്റെ
ശേഷം
നീ
ആഗ്രഹിക്കുന്നേടത്തോളം
എടുത്തുകൊൾക
എന്നു
അവനോടു
പറഞ്ഞാൽ
അവൻ
അവനോടു:
അല്ല,
ഇപ്പോൾ
തന്നേ
തരേണം;
അല്ലെങ്കിൽ
ഞാൻ
ബലാൽക്കാരേണ
എടുക്കും
എന്നു
പറയും.
17
ഇങ്ങനെ
ആ
യൌവനക്കാർ
യഹോവയുടെ
വഴിപാടു
നിന്ദിച്ചതുകൊണ്ടു
അവരുടെ
പാപം
യഹോവയുടെ
സന്നിധിയിൽ
ഏറ്റവും
വലിയതായിരുന്നു.
18
ശമൂവേൽ
എന്ന
ബാലനോ
പഞ്ഞിനൂൽകൊണ്ടുള്ള
അങ്കി
ധരിച്ചു
യഹോവയുടെ
സന്നിധിയിൽ
ശുശ്രൂഷ
ചെയ്തുപോന്നു.
19
അവന്റെ
അമ്മ
ആണ്ടുതോറും
ഒരു
ചെറിയ
അങ്കി
ഉണ്ടാക്കി
തന്റെ
ഭർത്താവിനോടുകൂടെ
വർഷാന്തരയാഗം
കഴിപ്പാൻ
വരുമ്പോൾ
അവന്നു
കൊണ്ടുവന്നു
കൊടുക്കും.
20
എന്നാൽ
ഏലി
എൽക്കാനയെയും
അവന്റെ
ഭാര്യയെയും
അനുഗ്രഹിച്ചു;
ഈ
സ്ത്രീ
യഹോവെക്കു
കഴിച്ച
നീവേദ്യത്തിന്നു
പകരം
യഹോവ
അവളിൽ
നിന്നു
നിനക്കു
സന്തതിയെ
നല്കുമാറാകട്ടെ
എന്നു
പറഞ്ഞു.
പിന്നെ
അവർ
തങ്ങളുടെ
വീട്ടിലേക്കു
പോയി.
21
യഹോവ
ഹന്നയെ
കടാക്ഷിച്ചു;
അവൾ
ഗർഭംധരിച്ചു
മൂന്നു
പുത്രന്മാരെയും
രണ്ടു
പുത്രിമാരെയും
പ്രസവിച്ചു.
ശമൂവേൽബാലനോ
യഹോവയുടെ
സന്നിധിയിൽ
വളർന്നുവന്നു.
22
ഏലി
വൃദ്ധനായാറെ
അവന്റെ
പുത്രന്മാർ
എല്ലായിസ്രായേലിനോടും
ചെയ്യുന്നതൊക്കെയും
സമാഗമനക്കുടാരത്തിന്റെ
വാതിൽക്കൽ
സേവ
ചെയ്യുന്ന
സ്ത്രീകളോടുകൂടെ
ശയിക്കുന്നതും
അവൻ
കേട്ടു.
23
അവൻ
അവരോടു:
നിങ്ങൾ
ഈവക
ചെയ്യുന്നതു
എന്തു?
നിങ്ങളുടെ
ദുഷ്‌പ്രവൃത്തികളെക്കുറിച്ചു
ഈ
ജനമൊക്കെയും
പറഞ്ഞു
ഞാൻ
കേൾക്കുന്നു.
24
അങ്ങനെ
അരുതു,
എന്റെ
മക്കളേ,
യഹോവയുടെ
ജനം
നിങ്ങളെക്കുറിച്ചു
പരത്തുന്നതായി
ഞാൻ
കേൾക്കുന്ന
കേൾവി
നന്നല്ല.
25
മനുഷ്യൻ
മനുഷ്യനോടു
പാപം
ചെയ്താൽ
അവന്നു
വേണ്ടി
ദൈവത്തോടു
അപേക്ഷിക്കാം;
മനുഷ്യൻ
യഹോവയോടു
പാപം
ചെയ്താലോ
അവന്നു
വേണ്ടി
ആർ
അപേക്ഷിക്കും
എന്നു
പറഞ്ഞു.
എങ്കിലും
അവരെ
കൊല്ലുവാൻ
യഹോവ
നിശ്ചയിച്ചതുകൊണ്ടു
അവർ
അപ്പന്റെ
വാക്കു
കൂട്ടാക്കിയില്ല.
26
ശമൂവേൽബാലനോ
വളരുന്തോറും
യഹോവെക്കും
മനുഷ്യർക്കും
പ്രീതിയുള്ളവനായി
വളർന്നു.
27
അനന്തരം
ഒരു
ദൈവപുരുഷൻ
ഏലിയുടെ
അടുക്കൽ
വന്നു
അവനോടു
പറഞ്ഞതു:
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു:
നിന്റെ
പിതൃഭവനം
മിസ്രയീമിൽ
ഫറവോന്റെ
ഗൃഹത്തിന്നു
അടിമകളായിരുന്നപ്പോൾ
ഞാൻ
അവർക്കു
വെളിപ്പെട്ടു
നിശ്ചയം.
28
എന്റെ
യാഗപീഠത്തിന്മേൽ
കയറുവാനും
ധൂപം
കാട്ടുവാനും
എന്റെ
സന്നിധിയിൽ
ഏഫോദ്
ധരിപ്പാനും
ഞാൻ
അവനെ
യിസ്രായേലിന്റെ
സകലഗോത്രത്തിൽനിന്നും
എനിക്കു
പുരോഹിതനായി
തിരഞ്ഞെടുത്തു;
യിസ്രായേൽമക്കളുടെ
സകലദഹനയാഗങ്ങളെയും
ഞാൻ
നിന്റെ
പിതൃഭവനത്തിന്നു
കൊടുത്തു.
29
തിരുനിവാസത്തിൽ
അർപ്പിപ്പാൻ
ഞാൻ
കല്പിച്ചിട്ടുള്ള
എന്റെ
യാഗവും
വഴിപാടും
നിങ്ങൾ
ചവിട്ടുകയും
എന്റെ
ജനമായ
യിസ്രായേലിന്റെ
എല്ലാവഴിപാടുകളിലും
പ്രധാനഭാഗംകൊണ്ടു
നിങ്ങളെത്തന്നേ
കൊഴുപ്പിപ്പാൻ
തക്കവണ്ണം
നീ
നിന്റെ
പുത്രന്മാരെ
എന്നെക്കാൾ
ബഹുമാനിക്കയും
ചെയ്യുന്നതു
എന്തു?
30
ആകയാൽ
യിസ്രായേലിന്റെ
ദൈവമായ
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു:
നിന്റെ
ഭവനവും
നിന്റെ
പിതൃഭവനവും
എന്റെ
സന്നിധിയിൽ
നിത്യം
പരിചരിക്കുമെന്നു
ഞാൻ
കല്പിച്ചിരുന്നു
നിശ്ചയം;
ഇപ്പോഴോ
യഹോവ
അരുളിച്ചെയ്യുന്നതു:
അങ്ങനെ
ഒരിക്കലും
ആകയില്ല;
എന്നെ
മാനിക്കുന്നവരെ
ഞാൻ
മാനിക്കും;
എന്നെ
നിന്ദിക്കുന്നവർ
നിന്ദിതരാകും.
31
നിന്റെ
ഭവനത്തിൽ
ഒരു
വൃദ്ധനും
ഉണ്ടാകാതവണ്ണം
ഞാൻ
നിന്റെ
ഭുജവും
നിന്റെ
പിതൃഭവനത്തിന്റെ
ഭുജവും
തകർത്തുകളയുന്ന
നാളുകൾ
ഇതാ
വരുന്നു.
32
യിസ്രായേലിന്നു
ലഭിപ്പാനുള്ള
എല്ലാനന്മകളുടെയും
മദ്ധ്യേ
നീ
തിരുനിവാസത്തിൽ
ഒരു
പ്രതിയോഗിയെ
കാണും;
നിന്റെ
ഭവനത്തിൽ
ഒരുനാളും
ഒരു
വൃദ്ധൻ
ഉണ്ടാകയുമില്ല.
33
നിന്റെ
കണ്ണു
ക്ഷയിപ്പിപ്പാനും
നിന്റെ
ഹൃദയം
വ്യസനിപ്പിപ്പാനും
ഞാൻ
നിന്റെ
ഭവനത്തിൽ
ഒരുത്തനെ
എന്റെ
യാഗപീഠത്തിൽ
നിന്നു
ഛേദിച്ചുകളയാതെ
വെച്ചേക്കും;
നിന്റെ
ഭവനത്തിലെ
സന്താനമൊക്കെയും
പുരുഷപ്രായത്തിൽ
മരിക്കും.
34
നിന്റെ
രണ്ടു
പുത്രന്മാരായ
ഹൊഫ്നിക്കും
ഫീനെഹാസിന്നും
ഭവിപ്പാനിരിക്കുന്നതു
നിനക്കു
ഒരു
അടയാളം
ആകും;
അവർ
ഇരുവരും
ഒരു
ദിവസത്തിൽ
തന്നേ
മരിക്കും.
35
എന്നാൽ
എന്റെ
പ്രസാദവും
ഹിതവും
അനുഷ്ഠിക്കുന്ന
ഒരു
വിശ്വസ്തപുരോഹിതനെ
ഞാൻ
എനിക്കു
എഴുന്നേല്പിക്കും;
അവന്നു
ഞാൻ
സ്ഥിരമായോരു
ഭവനം
പണിയും;
അവൻ
എന്റെ
അഭിഷിക്തന്റെ
മുമ്പാകെ
നിത്യം
പരിചരിക്കും.
36
നിന്റെ
ഭവനത്തിൽ
ശേഷിച്ചിരിക്കുന്നവനെല്ലാം
അവന്റെ
അടുക്കൽ
വന്നു
ഒരു
വെള്ളിക്കാശിന്നും
ഒരു
അപ്പത്തിന്നുമായിട്ടു
അവനെ
കുമ്പിട്ടു:
ഒരു
കഷണം
അപ്പം
തിന്മാൻ
ഇടവരേണ്ടതിന്നു
എന്നെ
ഒരു
പുരോഹിതന്റെ
വേലെക്കാക്കേണമേ
എന്നു
അപേക്ഷിക്കും.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References