സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
പുതിയ നിയമം
Search
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പുസ്തകങ്ങൾ 2:14
Notes
No Verse Added
History
2 തിമൊഥെയൊസ് 2:14 (03 23 pm)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
2 തിമൊഥെയൊസ് 2:14
1
എന്റെ
മകനേ,
ക്രിസ്തുയേശുവിലുള്ള
കൃപയാൽ
ശക്തിപ്പെടുക.
2
നീ
പല
സാക്ഷികളുടെ
മുമ്പാകെ
എന്നോടു
കേട്ടതെല്ലാം
മറ്റുള്ളവരെ
ഉപദേശിപ്പാൻ
സമർത്ഥരായ
വിശ്വസ്ഥമനുഷ്യരെ
ഭരമേല്പിക്ക.
3
ക്രിസ്തുയേശുവിന്റെ
നല്ല
ഭടനായി
നീയും
എന്നോടുകൂടെ
കഷ്ടം
സഹിക്ക.
4
പട
ചേർത്തവനെ
പ്രസാദിപ്പിക്കേണ്ടതിന്നു
യാതൊരു
പടയാളിയും
ജീവനകാര്യങ്ങളിൽ
ഇടപെടാതിരിക്കുന്നു.
5
ഒരുത്തൻ
മല്ലുകെട്ടിയാലും
ചട്ടപ്രകാരം
പൊരായ്കിൽ
കിരീടം
പ്രാപിക്കയില്ല.
6
അദ്ധ്വാനിക്കുന്ന
കൃഷിക്കാരൻ
ആകുന്നു
ആദ്യം
ഫലം
അനുഭവിക്കേണ്ടതു.
7
ഞാൻ
പറയുന്നതു
ചിന്തിച്ചുകൊൾക.
കർത്താവു
സകലത്തിലും
നിനക്കു
ബുദ്ധി
നല്കുമല്ലോ;
8
ദാവീദിന്റെ
സന്തതിയായി
ജനിച്ചു
മരിച്ചിട്ടു
ഉയിർത്തെഴുന്നേറ്റിരിക്കുന്ന
യേശുക്രിസ്തുവിനെ
ഓർത്തുകൊൾക.
9
അതു
ആകുന്നു
എന്റെ
സുവിശേഷം.
അതു
അറിയിക്കുന്നതിൽ
ഞാൻ
ദുഷ്‌പ്രവൃത്തിക്കാരൻ
എന്നപോലെ
ചങ്ങലധരിച്ചു
കഷ്ടം
സഹിക്കുന്നു;
ദൈവവചനത്തിന്നോ
ബന്ധനം
ഇല്ല.
10
അതുകൊണ്ടു
ക്രിസ്തുയേശുവിലുള്ള
രക്ഷ
നിത്യതേജസ്സോടുകൂടെ
വൃതന്മാർക്കു
കിട്ടേണ്ടതിന്നു
ഞാൻ
അവർക്കായി
സകലവും
സഹിക്കുന്നു.
11
നാം
അവനോടുകൂടെ
മരിച്ചു
എങ്കിൽ
കൂടെ
ജീവിക്കും;
സഹിക്കുന്നു
എങ്കിൽ
കൂടെ
വാഴും;
12
നാം
തള്ളിപ്പറയും
എങ്കിൽ
അവൻ
നമ്മെയും
തള്ളിപ്പറയും.
13
നാം
അവിശ്വസ്തരായിത്തീർന്നാലും
അവൻ
വിശ്വസ്തനായി
പാർക്കുന്നു;
തന്റെ
സ്വഭാവം
ത്യജിപ്പാൻ
അവന്നു
കഴികയില്ലല്ലോ;
ഈ
വചനം
വിശ്വാസയോഗ്യമാകുന്നു.
14
കേൾക്കുന്നവരെ
മറിച്ചുകളയുന്നതിനാല്ലാതെ
ഒന്നിന്നും
കൊള്ളാത്ത
വാഗ്വാദം
ചെയ്യാതിരിക്കേണമെന്നു
കർത്താവിനെ
സാക്ഷിയാക്കി
അവരെ
ഓർമ്മപ്പെടുത്തുക.
15
സത്യവചനത്തെ
യഥാർത്ഥമായി
പ്രസംഗിച്ചുകൊണ്ടു
ലജ്ജിപ്പാൻ
സംഗതിയില്ലാത്ത
വേലക്കാരനായി
ദൈവത്തിന്നു
കൊള്ളാകുന്നവനായി
നില്പാൻ
ശ്രമിക്ക.
16
ഭക്തിവിരുദ്ധമായ
വൃഥാലാപങ്ങളെ
ഒഴിഞ്ഞിരിക്ക;
ആ
വകക്കാർക്കു
അഭക്തി
അധികം
മുതിർന്നുവരും;
17
അവരുടെ
വാക്കു
അർബ്ബുദവ്യാധിപോലെ
തിന്നുകൊണ്ടിരിക്കും.
18
ഹുമനയോസും
ഫിലേത്തൊസും
അവരുടെ
കൂട്ടത്തിൽ
ഉള്ളവരാകുന്നു;
അവർ
സത്യം
വിട്ടു
തെറ്റി:
പുനരുത്ഥാനം
കഴിഞ്ഞു
എന്നു
പറഞ്ഞു
ചിലരുടെ
വിശ്വാസം
മറിച്ചു
കളയുന്നു.
19
എങ്കിലും
ദൈവത്തിന്റെ
സ്ഥിരമായ
അടിസ്ഥാനം
നിലനില്ക്കുന്നു;
കർത്താവു
തനിക്കുള്ളവരെ
അറിയുന്നു
എന്നും
കർത്താവിന്റെ
നാമം
ഉച്ചരിക്കുന്നവൻ
എല്ലാം
അനീതി
വിട്ടകന്നുകൊള്ളട്ടെ
എന്നും
ആകുന്നു
അതിന്റെ
മുദ്ര.
20
എന്നാൽ
ഒരു
വലിയ
വീട്ടിൽ
പൊന്നും
വെള്ളിയും
കൊണ്ടുള്ള
സാമാനങ്ങൾ
മാത്രമല്ല,
മരവും
മണ്ണുംകൊണ്ടുള്ളവയും
ഉണ്ടു;
ചിലതു
മാന്യകാര്യത്തിന്നും
ചിലതു
ഹീനകാര്യത്തിന്നും
ഉപയോഗിക്കുന്നു.
21
ഇവയെ
വിട്ടകന്നു
തന്നെത്താൻ
വെടിപ്പാക്കുന്നവൻ
വിശുദ്ധവും
ഉടമസ്ഥന്നു
ഉപയോഗവുമായി
നല്ല
വേലെക്കു
ഒക്കെയും
ഒരുങ്ങിയിരിക്കുന്ന
മാന
പാത്രം
ആയിരിക്കും.
22
യൌവനമോഹങ്ങളെ
വിട്ടോടി
നീതിയും
വിശ്വാസവും
സ്നേഹവും
ശുദ്ധഹൃദയത്തോടെ
കർത്താവിനെ
വിളിച്ചപേക്ഷിക്കുന്ന
എല്ലാവരോടും
സമാധാനവും
ആചരിക്ക.
23
ബുദ്ധിയില്ലാത്ത
മൌഢ്യതർക്കം
ശണ്ഠ
ജനിപ്പിക്കുന്നു
എന്നറിഞ്ഞു
അതു
ഒഴിഞ്ഞിരിക്ക.
24
കർത്താവിന്റെ
ദാസൻ
ശണ്ഠ
ഇടാതെ
എല്ലാവരോടും
ശാന്തനും
ഉപദേശിപ്പാൻ
സമർത്ഥനും
ദോഷം
സഹിക്കുന്നവനുമായി
അത്രേ
ഇരിക്കേണ്ടതു.
25
വിരോധികൾക്കു
ദൈവം
സത്യത്തിന്റെ
പരിജ്ഞാനത്തിന്നായി
മാനസാന്തരം
നല്കുമോ
എന്നും
26
പിശാചിനാൽ
പിടിപെട്ടു
കുടുങ്ങിയവരാകയാൽ
അവർ
സുബോധം
പ്രാപിച്ചു
അവന്റെ
കണിയിൽ
നിന്നു
ഒഴിഞ്ഞു
ദൈവേഷ്ടം
ചെയ്യുമോ
എന്നും
വെച്ചു
അവരെ
സൌമ്യതയോടെ
പഠിപ്പിക്കേണ്ടതും
ആകുന്നു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References